ജോഷിച്ചേട്ടൻ്റെ വോൾവോ xc90 ൽക്കയറി ജയിന്റ്സ് കോസ്‌വേയിലേക്ക്

Total
0
Shares

വിവരണം – Alex Vattakkunnel Stanislavous.

യുകെയിൽ വന്നിട്ട്‌ സ്വന്തമായി ഡ്രൈവ്‌ ചെയ്ത്‌ പോകുവാനുള്ള എന്റെ ലക്ഷ്യം ആയിരുന്നു ജയിന്റ്സ്‌ കോസ്‌വെ. ഒന്നല്ലെങ്കിൽ മറ്റൊന്നായി പ്ലാനുകൾ പൊലിഞ്ഞപ്പോൾ ആണ് തിരിച്ച് നാട്ടിൽ പോകാനായി എന്ന കാര്യം ഓർമവന്നത്.

ബെൽഫാസ്റ്റിൽ വന്നിട്ട് ജയിന്റ്സ് കോസ്‌വേ കണ്ടില്ലെങ്കിൽ നഷ്ടമാണെന്ന് പറഞ്ഞവരോട് ആ നഷ്ടം ഞാൻ അങ്ങ് സഹിച്ചു എന്ന് പറഞ്ഞ നികുമ്പോളാണ് നമ്മുടെ പുല്പള്ളികാരൻ ജോഷിച്ചേട്ടൻ വരുന്നത്. എന്റെ സ്വന്തം നാടായ വയനാട്ടുകാരൻ ആണ് ജോഷിച്ചേട്ടൻ. ഈ ബെൽഫാസ്റ്റിൽ ഒരു പ്രമുഖ മലയാളി. ഒരു ആദ്യകാല കുടിയേറ്റക്കാരൻ ഇൻ ബെൽഫാസ്റ്, ഇവിടുത്തുകാരുടെ വയനാടൻ തമ്പ്രാൻ!

പുള്ളിക്കാരനോട് കാര്യം അറിയിച്ചപ്പോൾ ലാലേട്ടനോട് ഉസ്താദ് ഖാൻ പറഞ്ഞപോലെ ദക്ഷിണ വെക്കാൻ നമ്മളോട്. ദക്ഷിണയൊക്കെ പിന്നെ നോക്കാമെന്ന് പറഞ്ഞ എന്റെ ഉഡായിപ്പും വിശ്വസിച്ച് ജോഷിച്ചേട്ടൻ ഓഫർ തന്നു, സൺ‌ഡേ ജൈൻറ്സ് കോസ്‌വേ പോകാൻ റെഡി ആയിക്കോ എന്ന്.

അങ്ങനെ ഞാനും നമ്മടെ ഓഫിസിലെ ബഡ്ഡി തലശ്ശേരിക്കാരൻ വിനീതും പുള്ളിക്കാരന്റെ വൈഫ് ദിൻഷയും മറ്റൊരു മലയാളി ദോസ്ത് അപർണ്ണയും കൂടെ സൺ‌ഡേ ജോഷിച്ചേട്ടന്റെ ഒപ്പം ജയിന്റ്സ് കോസ്‌വേ കാണാൻ തിരിച്ചു.

ജോഷിച്ചേട്ടന്റെ പടക്കുതിര വോൾവോ xc90 ആണ് നമ്മുടെ സാരഥി. അല്പം ദൂരം കൂടുതൽ ആണെങ്കിലും മനോഹരമായ കോസ്റ്റൽ സൈഡ് റോഡ് ആണ് ജോഷിച്ചേട്ടൻ തിരഞ്ഞെടുത്തത്. സിറ്റി വിട്ട് പുറത്തേക് കടന്നതും ഒരു വശത്തു നീല നിറമുള്ള കടലും മറുവശത്തു പച്ചനിറഞ്ഞ ചെറിയ കുന്നുകളും ഞങ്ങളെ അതിശയിപ്പിച്ചു. ചെന്നൈ പോണ്ടിച്ചേരി ECR റോഡിനേക്കാളും മനോഹരമായ കാഴ്ചകൾ.

ജോഷിച്ചേട്ടന് സ്ഥലം നല്ല പരിചയമാണ്. പോകുന്ന വഴിക് ഇടക്കുള്ള Carrickfergus Castle ഉം Rope Bridge ഉം കണ്ട് ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.

ഇനി നമ്മുടെ ലക്ഷ്യത്തെപ്പറ്റി അല്പം. ഐറിഷ് ആൻഡ് സ്കോട്ടിഷ് സങ്കൽപ്പങ്ങൾ അടങ്ങുന്നതാണ് ഈ സ്ഥലത്തിനു പിന്നിലെ കഥകൾ. സ്കോട്ടിഷ് രാക്ഷസനായ ബെനിൻഡോംനെർ ഐറിഷ് രാക്ഷസനായ ഫിയോൺഇനെ ഒരു പോരാട്ടത്തിന് വിളിക്കുകയും, അതുപ്രകാരം രണ്ടു കരകളിലായിരുന്ന രണ്ടുപേർക്കും പരസ്പരം അടുത്തുവന്ന് പോരാടുവാൻ വേണ്ടി ഫിയോൺ കടലിലൂടെ ഒരു ചിറ തയാറാക്കി. നമ്മുടെ രാമസേതുവിന്റെ മറ്റൊരു മോഡൽ!

എല്ലാ ഐതിഹ്യങ്ങളെയും പോലെ ഈ കഥക്കും പല വേർഷൻസും ഉണ്ട്. എന്നിരുന്നാലും എല്ലാ കഥയിലും ഫിയോൺ ജയിക്കുന്നു. അന്ന് ഉണ്ടാക്കിയ ആ ചിറയുടെ ഇന്നുള്ള ഭാഗമാണ് ജൈൻറ്സ് കോസ്‌വേ എന്ന അറിയപ്പെടുന്നത്.

ഈ ചിറയുടെ പ്രത്യേകത എന്താണെന്ന് വച്ചാൽ, നമ്മൾ വീടിന്റെ മുറ്റത്തെ ഇന്റർലോക്ക് ടൈൽസ് ഇടുന്നപോലെ കൂടുതലും ഷഡ്‌ഭുജാകൃതിയിലുള്ള കല്ലുകൾ കൊണ്ട് ആണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. ഒരു സൈഡിൽ മാറി നിന്ന് നോക്കിയാൽ താരനിരപ്പിൽ നിന്ന് ഒന്നിനുമുകളിൽ ഒന്നായി ഇത്തരം ടൈലുകൾ പോലുള്ള കല്ലുകൾ അടുക്കിവെച്ചിരിക്കുന്നതായി കാണാം. ബസാൾട് എന്ന തരാം ശിലകൾ കൊണ്ടാണ് ഈ നിർമ്മിതി ഉണ്ടായിരിക്കുന്നത് എന്നാണു അറിയാൻ കഴിഞ്ഞത്.

മേലെ പറഞ്ഞ ഐതിഹ്യത്തിനും അപ്പുറം ഒരു അഗ്നിപർവത സ്ഫോടനം ആണ് ഈ നിർമ്മിതിക് പുറകിൽ എന്നതാണ് ഇതിനെക്കുറിച്ചുള്ള ശാശ്ത്രീയമായ പഠനങ്ങൾ പറയുന്നത്. എന്നാൽ കല്ലുകളുടെ ആകൃതിയും അവ അടുക്കിവച്ചിരിക്കുന്ന രീതിയും കണ്ടാൽ, ഇത് മനുഷ്യ നിർമ്മിതം അല്ലെന്ന് വിശ്വസിക്കുവാൻ ഏറെക്കുറെ പ്രയാസമാണ്.

തറനിരപ്പിൽ നിന്നും ഉയർന്ന നിന്ന് കടലിലേക്കു നീളുന്ന തരത്തിലാണ് ഈ ചിറ കാണുവാൻ സാധിക്കുക. മനോഹരമായ ഫോട്ടോഗ്രാഫി സാധ്യമാകുന്ന ഇവിടെ മിക്കവാറും ദിവസങ്ങളിൽ മഴയും, നല്ല കാറ്റും ഉണ്ടാകും. തണുപ്പും കാറ്റും കാരണം അതികം വൈകാതെ ഞങ്ങൾ ഇവിടെ നിന്നും തിരിച്ചു.

ഞങ്ങളുടെ അടുത്ത ലക്‌ഷ്യം ഗെയിം ഓഫ് തോൺസ് എന്ന വെബ് സീരീസ് ഷൂട്ട് ചെയ്ത പ്രശസ്തമായ ഡാർക്ക് ഹെഡ്ജസ് എന്ന സ്ഥലം കാണുക എന്നതാണ്. GOT ഇതുവരെ ഒരു ട്രൈലെർ പോലും കാണാത്ത ഞാനും ഇവരുടെയൊപ്പം യാത്ര തുടങ്ങി.

വഴിയുടെ ഇരുവശങ്ങളിലും ഇലകൾ ഒന്ന് പോലും ഇല്ലാതെ വശ്യമായി പടർന്ന് നിൽക്കുന്ന മരങ്ങൾ. GOT ഇലെ രാജാവ് കുതിരപ്പുറത് വരുന്ന സീൻ ഇവിടെയാണത്രെ ചിത്രീകരിച്ചിരിക്കുന്നത്. ഞങ്ങൾക്കു ഫോട്ടോ എടുക്കാൻ കുതിരവണ്ടിയൊന്നും ഇല്ലെങ്കിലും നമ്മടെ ജോഷിച്ചേട്ടന്റെ പടകുതിരയെ നിർത്തി നല്ലൊരു ഫോട്ടം പിടിച്ചു. പിന്നെ അടുത്ത ലൊക്കേഷൻ ലക്ഷ്യമാക്കി പടകുതിരയെ തെളിച്ചു.

ശരിക്കും പറഞ്ഞാൽ നമ്മുടെ മലയാളികളുടെ സ്വഭാവമനുസരിച് ആദ്യം ഇവിടെ ആയിരുന്നു നമ്മൾ വരേണ്ടിയിരുന്നത്, ഞങ്ങൾ പിന്നെ അല്പം ഡീസന്റ് ടീമ്സ് ആയത്കൊണ്ട് അവസാനത്തേക് വച്ചതാണ്. സ്ഥലം മറ്റൊന്നുമല്ല, ഏതൊരു ഐറിഷുകാരന്റെയും അഭിമാനമായ ബുഷ്‌മിൽസ്‌ വിസ്‌ക്കി ഡിസ്റ്റിലറി.

1600 കളുടെ ആദ്യത്തിൽ സ്ഥാപിതമായതാണ് ഈ ഡിസ്റ്റിലറി. അയർലണ്ടിൽ വന്നാൽ ഈ വിസ്‌ക്കി കഴിച്ചിരിക്കണം പോലും. അത്രക് പ്രശസ്തമാണ്.

സമയത്തിന്റെ പരിമിതികൾ മൂലം, ഡിസ്റ്റില്ലറി മുഴുവനായി കാണുവാനും, വിസ്‌ക്കി ടേസ്റ്റ് ചെയ്യുവാനും ഞങ്ങള്ക് കഴിഞ്ഞില്ല. എന്നിരുന്നാലും പല വർഷങ്ങൾ പഴക്കമുള്ള വിസ്കികളും, വിസ്‌ക്കി ചേർത്തുണ്ടാക്കിയ കാൻഡികളും ജാമുകളും, വിസ്‌ക്കി ഗ്ലാസുകളും, ബോട്ടിലെ ഓപ്പണറും, കുടിക്കാത്തവർക് ഫ്രിഡ്ജ് മാഗ്‌നെറ്റും അങ്ങനെ മറ്റുപലതുമായി വിശാലമായ അവരുടെ സൗവെനീർ ഗിഫ്റ് ഷോപ്പിൽ കയറി അവിടെ നിന്നും നമ്മളെ ഒന്നും വാങ്ങുന്നില്ലെടെ എന്ന ഭാവത്തിൽ നോക്കിയ സായിപ്പിനെ ബോധിപ്പിക്കാൻ സൗവേനിയറും വാങ്ങി ഞങ്ങൾ ബെല്ഫാസ്റ്റിലേക് തിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post

മണാലി ബസ് സ്റ്റാൻഡിൽ ഒരു മലയാളിയെ പറ്റിച്ചു മുങ്ങിയ മലയാളി

വിവരണം – Zainudheen Kololamba. അപരിചിതമായ വഴികളിൽ കണ്ടുമുട്ടുന്ന മലയാളികളെ ബന്ധുക്കളേക്കാൾ സ്വന്തമാണെന്ന് തോന്നാറില്ലേ? ഹിന്ദി, ഉറുദു കലപിലകൾക്കിടയിൽ ആരെങ്കിലും വന്ന് മലയാളിയാണോ എന്ന് ചോദിക്കുമ്പോൾ അത്യാനന്ദം അനുഭവപ്പെടാറില്ലേ? തീർച്ചയായും എനിക്ക് തോന്നാറുണ്ട്. കേരള സമ്പർക്രാന്തിയുടെ സെക്കന്റ് ക്ലാസ് ഡബ്ബയുടെ ബർത്തിലിരുന്ന്…
View Post