വയ്യാത്ത പുരുഷനും മനുഷ്യത്വം തൊട്ടുതീണ്ടാത്ത യാത്രക്കാരും – ഒരു കെഎസ്ആർടിസി അനുഭവം..

Total
0
Shares

ബസ്സുകളിൽ സ്ത്രീകൾക്ക് സീറ്റ് സംവരണമുള്ള കാര്യമെല്ലാം ഒന്നാണല്ലോ. ഏതെങ്കിലും ഒരു സ്ത്രീ കുട്ടിയുമായോ വയ്യാതെയോ ബസ്സിൽ കയറിയാൽ മിക്കവാറും സീറ്റുകൾ ഒഴിഞ്ഞു കൊടുക്കാറുള്ളത് പുരുഷന്മാർ ആയിരിക്കും എന്നതാണ് മറ്റൊരു സത്യം. സ്ത്രീകൾ ആരും എഴുന്നേറ്റു കൊടുക്കാറില്ല എന്നല്ല, പക്ഷേ ഈ ഒരു ത്യാഗം കൂടുതലും ചെയ്യുന്നത് ജനറൽ സീറ്റിലിരുന്ന പുരുഷന്മാർ തന്നെയാണ്. എന്നാൽ ഇത്തരത്തിൽ ഒരു പുരുഷനാണ് വയ്യാതെയോ കുട്ടിയെ എടുത്തുകൊണ്ടോ ബസ്സിൽ കയറുന്നതെങ്കിലോ? അത്തരമൊരു അനുഭവം പങ്കുവെയ്ക്കുകയാണ് ജിതിൻ ടി.ജി. എന്ന യാത്രക്കാരൻ. അദ്ദേഹം ഫേസ്‌ബുക്കിലെ ‘KSRTC ആനവണ്ടി ബ്ലോഗ്’ ഗ്രൂപ്പിൽ ഷെയർ ചെയ്ത കുറിപ്പ് ഇങ്ങനെ..

“പറയാൻ അവകാശങ്ങൾ ഒന്നുമില്ലാത്ത ഒരു ആണിന്റെ അനുഭവ കുറിപ്പ് – കുറച്ചു ദിവസങ്ങൾക്ക് ഒരു ഞായറാഴ്ച കോഴിക്കോട് കെ എസ് ആർ ടി സി ഡിപ്പോ. ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതു കൊണ്ട് സർജറി കഴിഞ്ഞുള്ള ആദ്യ യാത്രയാണ്. വേദനയുടെയും മരുന്നിന്റെയും ക്ഷീണം നന്നായുണ്ട് എങ്കിലും പോകാതിരിക്കാൻ കഴിയില്ല. അങ്ങനെ എത്തിയതാണ് കോഴിക്കോട് സ്റ്റാൻഡിൽ. പതിവിലധികം യാത്രക്കാർ എറണാകുളം ബസ്സിന് വേണ്ടി കാത്തിരിക്കുകയാണ്. ഒരു മണിക്കൂറിലധികം നീണ്ട കാത്തിരിപ്പിന് ശേഷം കെ എസ് ആർ ടി സി ദൈവങ്ങൾ കനിഞ്ഞ് ഒരു ബസ്സ് വന്നു. എല്ലാവരും കൂട്ടത്തോടെ ബസ്സിനടുത്തേക്ക് നീങ്ങി പരസ്പരം ആക്രമിച്ചു കൊണ്ട് ബസ്സിൽ കയറി പറ്റി. ഏറ്റവും ഒടുവിലായി നിന്ന ഞാനും ബസിലേക്ക് കയറി.

സീറ്റ് എല്ലാം നിറഞ്ഞിരിക്കുന്നു. അങ്ങിങ്ങായി കുറച്ചു പുരുഷൻമാർ നിൽപ്പുണ്ട്. സ്ത്രീകളുടെ സീറ്റിൽ മൂന്ന് പേർ മാത്രം. ആദ്യത്തെ മൂന്ന് വരികളിലും സൈഡ് സീറ്റിൽ സ്ത്രീകൾ സ്ഥാനം പിടിച്ചിരിക്കുന്നു. പിന്നിലേക്ക് സീറ്റ് നോക്കി നടന്ന ഞാൻ കണ്ടത് ജനറൽ സീറ്റുകളിൽ സ്ഥാനം പിടിച്ചിരിക്കുന്ന കുറച്ച് പെൺകുട്ടികളെയാണ്. സ്ത്രീകളുടെ സീറ്റിലേക്ക് മാറി ഇരിക്കാമോ എന്നന്വേഷിച്ച എന്നോടവർ തറപ്പിച്ച് പറഞ്ഞു ഞങ്ങൾക്ക് ഞങ്ങളുടെ ആൺ സുഹ്യത്തുക്കളോട് കൂടെയേ ഇരിക്കാൻ പറ്റുള്ളു എന്ന്. ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട് അത്രയും ദൂരം നിൽക്കാൻ കഴിയാത്തതിനാൽ ആണ് എന്നറിയിച്ചെങ്കിലും പരിഹാസമായിരുന്നു മറുപടി. ഒപ്പം ഒന്നു കൂടെ പറഞ്ഞു ഇത് ജനാധിപത്യ രാജ്യമാണത്രേ. കുട്ടത്തിൽ കുറച്ച് അവകാശങ്ങളെ കുറിച്ചും അവർ പറയുന്നുണ്ടായിരുന്നു…

മറിച്ച് എന്തെങ്കിലും പറഞ്ഞാൽ സ്ത്രീ പീഡനത്തിന് അകത്താകുമെന്ന് ഭയപ്പെട്ട് ഒന്നും മിണ്ടാതെ ഞാൻ മുന്നോട്ട് നടന്നു. സ്ത്രീകളുടെ സീറ്റിന് അടുത്തെത്തി ഞാൻ വിനയപൂർവം എറണാകുളത്തേക്കാണ് മറ്റു സ്ത്രീകൾ ആരെങ്കിലും കയറുന്നത് വരെ ഇവിടെ ഇരുന്നോട്ടെ എന്നന്വേഷിച്ചു. പക്ഷേ സീറ്റിലിരുന്ന എന്റെ അമ്മയുടെ പ്രായത്തിലധികം വരുന്ന ആ ചേച്ചിയുടെ മറുപടി എന്നെ അത്ഭുതപെടുത്തി. “സന്ധ്യ ആകുമ്പോ ചില അവന്മാർക്ക് സുക്കേട് തുടങ്ങും അതിന്റെ ഭാഗമായിട്ടാണത്രേ” ഞാൻ ഇരുന്നോട്ടെ എന്ന് ചോദിച്ചത്. ഇതിനു മറുപടി ഞാൻ എന്ത് പറയാനാണ്??

തൃശൂർ വരെ മൂന്ന് സ്ത്രീകളുടെ സീറ്റ് ഒരോ സീറ്റിലും ഒരാൾ വീതം തനിച്ച്. പക്ഷേ അവരുടെ മുഖത്ത് അംഗരാജ്യം പിടിച്ചെടുത്ത യുവരാജാവിന്റെ ഗമ ഉണ്ടായിരുന്നു. ആ രാജാവിന്റെ പ്രജകളായി കമ്പിയും പിടിച്ച് നിന്നു തൃശൂർ വരെ … അവകാശങ്ങൾ അത് സ്ത്രീകൾക്ക് മാത്രം. ഞങ്ങൾ തുറന്ന് സമ്മതിക്കുന്നു – സന്ധ്യ ആയാൽ കാമം കത്തിക്കാൻ ഇറങ്ങുന്ന പുരുഷൻമാർ ഉണ്ട് ഇവിടെ. പക്ഷേ അമ്മയിൽ ജനിച്ച പുരുഷൻമാരും ഇപ്പോഴും ഇവിടെ ജീവിക്കുന്നു. അത് മറക്കരുത്, പിന്നെ അവകാശങ്ങൾക്ക് അപ്പുറം മനുഷ്യത്വം എന്നൊരു വാക്കുണ്ട് നമ്മൾക്ക് മുന്നിൽ, ആ വാക്കുകളുടെ അർത്ഥം തിരിച്ചറിയുമെന്ന പ്രതീക്ഷയോടെ…

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post

മണാലി ബസ് സ്റ്റാൻഡിൽ ഒരു മലയാളിയെ പറ്റിച്ചു മുങ്ങിയ മലയാളി

വിവരണം – Zainudheen Kololamba. അപരിചിതമായ വഴികളിൽ കണ്ടുമുട്ടുന്ന മലയാളികളെ ബന്ധുക്കളേക്കാൾ സ്വന്തമാണെന്ന് തോന്നാറില്ലേ? ഹിന്ദി, ഉറുദു കലപിലകൾക്കിടയിൽ ആരെങ്കിലും വന്ന് മലയാളിയാണോ എന്ന് ചോദിക്കുമ്പോൾ അത്യാനന്ദം അനുഭവപ്പെടാറില്ലേ? തീർച്ചയായും എനിക്ക് തോന്നാറുണ്ട്. കേരള സമ്പർക്രാന്തിയുടെ സെക്കന്റ് ക്ലാസ് ഡബ്ബയുടെ ബർത്തിലിരുന്ന്…
View Post