വാപ്പയാണ് എൻ്റെ റോൾമോഡൽ, എൻ്റെ ഹീറോ…

Total
1
Shares

എഴുത്ത് – ‎Shabna Naseer‎.

ഞാൻ തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ ഉള്ള ആളാണ്. ഒരു സാദാരണ ചെറിയ യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ പെട്ടത്. എന്റെ മാതാപിതാക്കൾക്കു ഞങ്ങൾ 5 മക്കൾ, 4പെണ്ണും, 1ആണും. 4 പെണ്മക്കൾ ആയതു കൊണ്ട് ഞങ്ങൾ കുടുമ്പത്തിൽ നിന്നും ഒരു പാട് പരിഹാസം കേട്ടിട്ടുണ്ട്. 4 പേരെയും എങ്ങനെ കെട്ടിച്ചു വിടുമെന്ന് ചോദിച്ചു എന്റെ ഉമ്മയെ ബന്ധുക്കൾ പരിഹസിച്ചിട്ടുണ്ട്. ഒന്നിനോടും ഒരു പരാതിയും പരിഭവവും ഇല്ലാത്ത ഉമ്മ ഉള്ളിൽ കരയും. ചിലപ്പോൾ കണ്ണ് നീർ പുറത്തു വരും. ഞങ്ങൾ സമാധാനിപ്പിക്കും.

ഒരുപാട് ഭൂസ്വത്തുള്ള വീട്ടിൽ നിന്നുള്ള, എന്റെ വെളുത്ത നല്ല റോസ് കളറുള്ള ഉമ്മയെ, കറുത്തിരുണ്ട വാപ്പ (പക്ഷേ ഒരു ദുസ്വഭാവം പോലും ഇല്ല കേട്ടോ. ഒരു സിഗരറ്റ് പോലും വലിക്കാറില്ല) എങ്ങനെ കല്യാണം കഴിച്ചെന്നു ഞാൻ പലപ്പോഴും ആലോചിക്കും. എന്റെ അപ്പൂപ്പൻ നല്ല സ്വത്ത്‌ കാരൻ ആയിരുന്നെങ്കിലും കള്ള് കുടി കാരണം എല്ലാം നശിച്ചു. മൂത്ത മകൻ ആയ വാപ്പയ്ക്ക് ആയി പിന്നെ എല്ലാ ഉത്തരവാദിത്വവും. 15 വയസ്സിൽ തുടങ്ങിയ ജോലി ഭാരം തീർന്നത് 5 വർഷം മുന്നേ എന്റെ ഉമ്മയുടെ മരണത്തോട് കൂടിയാണ് (ഇപ്പോൾ വാപ്പാക്ക് 70വയസ്സ് ആയി).

വാപ്പ ഒരു നല്ല ഡ്രൈവർ ആയിരുന്നു. എന്റെ ചെറുപ്പത്തിൽ കാറും ജീപ്പും ഒക്കെ സ്വന്തമായി ഉണ്ടായിരുന്നു. അതിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ആയിരുന്നു ഞങ്ങൾ കഴിഞ്ഞിരുന്നത്. ഒരു പാട് പേരെ ഫ്രീ ആയി ഡ്രൈവിംഗ് പഠിപ്പിച്ചിട്ടുണ്ട്. വാഹനം ഒരു crase ആയിരുന്ന വാപ്പച്ചി വിറ്റും വാങ്ങിയും എല്ലാം ഇല്ലാതായി. പിന്നെ ബോംബെയിലും ഗോവയിലും ബാബാ suit, ഫാക്ടറികളിൽ നിന്നും എടുത്തു, വഴി കച്ചവടം നടത്തി അങ്ങനെ ഞങ്ങൾ ജീവിച്ചു. പക്ഷേ ഞങ്ങളെ പട്ടിണിക്കിട്ടില്ല. ആരുടെയും മുന്നിൽ കൈ നീട്ടിയതുമില്ല.

ഏറ്റവും ഇളയ അനിയത്തി ജനിച്ചതിന് ശേഷം ഗൾഫിൽ പോകാൻ നോക്കി ആദ്യത്തെ പ്രാവശ്യം പറ്റിക്കപ്പെട്ടു. വിസ നൽകാമെന്ന് പറഞ്ഞു അയാൾ ക്യാഷ് വാങ്ങി വാപ്പച്ചി യെ ബോംബെ യിൽ കൊണ്ട് പോയി എവിടെയോ പൂട്ടിയിട്ടു.കുറെ നാൾ കഴിഞ്ഞു ആരോ രക്ഷപ്പെടുത്തി , എങ്ങനെ യോ വീട്ടിൽ എത്തി. പിന്നീട് ഗൾഫിൽ പോകാൻ പറ്റി. ഗൾഫിൽ അറബിയുടെ വീട്ടിൽ ഡ്രൈവർ ആയാണ് പോകുന്നത്. അവിടെ നിന്ന് ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചു ഞങ്ങൾക്ക് ആഹാരം തരാൻ, ഞങ്ങളെ പഠിപ്പിക്കാൻ.

പീഡനം സഹിക്കാൻ കഴിയാതാകുമ്പോൾ അറബിയുടെ വീട്ടിൽ നിന്നും ചാടും. പിന്നെ പിടിച്ചു ജയിലിൽ കിടത്തും, പിന്നെ നാട്ടിൽ വരും. മൊട്ട അടിച്ചു വരുന്ന വാപ്പച്ചിയെ കണ്ട് ഞങ്ങൾ അമ്പരന്നു നിൽക്കുമ്പോൾ ഉമ്മാ പറയും ഗൾഫിൽ ചൂട് ആയതു കൊണ്ട് മൊട്ട അടിച്ചതാ എന്ന്. ഞങ്ങൾക്ക് അതിന്റെ സത്യാവസ്ഥ ഒന്നും അറിയില്ലലോ. പിന്നെ ഒരു പ്രാവശ്യം വന്നപ്പോൾ മുതുകു മുഴുവൻ തൊലി പോയി വെള്ള കളർ. അറബി മുതുകിൽ ചൂട് വെള്ളം ഒഴിച്ചത് ആണെത്രേ. അത് കണ്ടു ഒരു പാട് ദിവസം കരഞ്ഞു. അതോർക്കുമ്പോൾ ഇപ്പോഴും കരച്ചിൽ വരും.

10 ആം ക്ലാസിനു മുകളിൽ ആരും (പെൺകുട്ടികൾ ) പഠിച്ചിട്ടില്ലാത്ത കുടുംബത്തിൽ നിന്ന് ആദ്യമായി എന്റെ മൂത്ത സഹോദരിയെ, ബന്ധുക്കളുടെ എതിർപ്പൊന്നും വക വയ്ക്കാതെ പ്രീഡിഗ്രിക്കു കോളേജിൽ അയച്ചു.ഡിഗ്രി കഴിഞ്ഞപ്പോൾ ഇത്താക്ക് ഒരു പാട് കല്യാണ ആലോചന കൾ വന്നു. അവൾ കാണാൻ നല്ല സുന്ദരി ആണ്. ഞാൻ മാത്രമേ കറുത്തു മുരിങ്ങാക്കോല് പോലേയുള്ളു. ബാക്കി എല്ലാരും ഒന്നിനൊന്നിന്‌ മെച്ചം. അത് കൊണ്ട് വാപ്പച്ചിക്ക് എന്നോട് ഒത്തിരി ഇഷ്ടം കൂടുതൽ ആണ്. അത് കൊണ്ട് അന്നേ ഞാൻ കുറച്ചു തന്റേടിയാ.

ചെറിയ വീട്, സ്ത്രീധന പ്രശ്നം. ആലോചനകൾ ഒന്നും മുന്നോട്ട് നീങ്ങില്ല. വാപ്പച്ചിയുടെ കഷ്ടപ്പാട് അറിയാവുന്നതു കൊണ്ട്, ഗൾഫ് കാരെ കൊണ്ട് കെട്ടിക്കില്ല എന്ന് നിശ്ചയിച്ചിട്ടുണ്ട്. ബന്ധുക്കൾ ശകാരിക്കും, 4 പെണ്ണിനേം വച്ചു കൊണ്ട് നീ എന്താ കാണിക്കുന്നത്. നിന്റെ മോൾക്ക്‌ സർക്കാർ ജോലിക്കാരൻ വരുമോ എന്ന്. ഇത് കുറേ കേട്ടപ്പോൾ വാശിയായി, അതെ എന്റെ മോളെ ഉദ്യോഗസ്ഥനെ കൊണ്ടേ കെട്ടിക്കു എന്ന് വാപ്പ പറഞ്ഞു.

പിന്നെയും ഒരു പ്രാവശ്യം കൂടി ഗൾഫിൽ പോയി. ഇപ്രാവശ്യം കുറച്ചു രക്ഷപെട്ടു വന്നു. അതേ ആ നിശ്ചയ ദാർഢ്യം കൊണ്ട് ഇത്താക്ക് ഒരു പാട് കഷ്ടപ്പെട്ട് ഒരു സർക്കാർ ഉദ്യോഗസ്ഥനെ തന്നെ കൊണ്ട് വന്നു വരനായി(2003). തന്നെ പരിഹസിച്ചവരുടെ മുന്നിൽ തല ഉയർത്തി പിടിച്ചു തന്നെ നിന്നു. വേണമെങ്കിൽ എല്ലാവരെയും പോലെ ഒന്നും നോക്കാതെ ഇനി കഷ്ടപെടാൻ വയ്യാ എന്ന് വിചാരിച്ചു ആർക്കെങ്കിലും കെട്ടിച്ചു കൊടുക്കാമായിരുന്നു. പക്ഷേ മക്കൾ നല്ല നിലയിൽ ജീവിക്കണം എന്ന വാശി, എന്റെ കഷ്ടപ്പാട് മക്കൾ അറിയരുത് എന്ന എന്റെ പിതാവിന്റെ ആഗ്രഹം.

എന്റെ സഹോദരൻ ഞങ്ങളുടെ പ്രിയപ്പെട്ട വൻ, ഒരു ആക്‌സിഡന്റിൽ(2004) ഞങ്ങളെ വിട്ടു പോയി. ഞങ്ങളുടെ ജീവിതം അവിടെ അസ്തമിക്കുമായിരുന്നു ഈ വാപ്പ ഞങ്ങളുടെ കൂടെ ഇല്ലായിരുന്നെങ്കിൽ. വേറെ ആരെങ്കിലും ആയിരുന്നു വെങ്കിൽ വാടി കുഴഞ്ഞു പോയേനെ. പക്ഷേ വാപ്പച്ചി ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റു. പിന്നെയും ഗൾഫിൽ. ഞങ്ങൾ 3 പേരെയും നല്ല കുടുംബങ്ങളിൽ കെട്ടിച്ചു വിട്ടു. എന്റെ തൊട്ട് ഇളയവൾ വരെ കുട്ടികളും ഭർത്താവുമായി സുഖം ആയി കഴിയുന്നു.

2014 ഇൽ ഞങ്ങടെ സ്നേഹ നിധിയായ ഉമ്മച്ചി ഞങ്ങളെ വിട്ടു പോയി. ആകെയുള്ള മോനും, പിന്നെ ഭാര്യയും വിട്ടു പോയിട്ടും ആ മനുഷ്യൻ തളർന്നു വീണില്ല. ആ മനുഷ്യൻറെ നിശ്ചയ ദാർഢ്യവും, ഉമ്മച്ചിയുടെ പ്രാർത്ഥനയും കൊണ്ട് ഞങ്ങൾ 3 പേരും കുടുംബമായി സന്തോഷത്തോടെ ജീവിക്കുന്നു. ഇനി ഇളയ അനിയത്തി മാത്രം അവൾ ഇപ്പോൾ എംഡി ക്കു പഠിക്കുന്നു. നല്ലൊരു ഡ്രൈവർ ആകാൻ സ്വപ്നം കണ്ടു നടന്ന ഞാൻ, കെട്ടിയോൻ വിടാത്തത് കൊണ്ടും, തല വര നന്നായതു കൊണ്ടും, ഇപ്പോൾ സർക്കാരിന്റെ സേവക ആണ്.

ഞാൻ പറയാൻ വന്നത് എന്റെ റിയൽ ഹീറോ സിനിമാ നടന്മാരോ, രാഷ്ട്രീയ ക്കാരോ, ക്രിക്കറ്റ് കളിക്കാരോ അല്ല എന്റെ പിതാവ് തന്നെയാണ്. നമുക്ക് ഒരു ഉപകാരവും ചെയ്യാത്ത ഇവരെയൊക്കെ നമ്മൾ എന്തിന് ഹീറോ ആക്കണം. നമ്മുടെ പിതാവ് തന്നെയാണ് നമ്മുടെ യഥാർത്ഥ ഹീറോ ആകേണ്ടത്. എന്റെ വാപ്പ തന്നെയാണ് എന്റെ റോൾ മോഡൽ, എന്റെ ഹീറോ… A big salute for you vappachi..

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post