വേണാട് എക്സ്പ്രസ്സിൻ്റെ പുത്തൻ സീറ്റുകൾ കുത്തിക്കീറി സാമൂഹ്യവിരുദ്ധർ

Total
0
Shares

കേരളത്തിനകത്ത് സർവ്വീസ് നടത്തുന്നവയിൽ ഏറ്റവും ജനപ്രിയമായ ഒരു ട്രെയിനാണ് വേണാട് എക്സ്പ്രസ്സ്. തിരുവനന്തപുരം – ഷൊർണ്ണൂർ റൂട്ടിലാണ് വേണാട് എക്സ്പ്രസ്സ് സർവ്വീസ് നടത്തുന്നത്. ഈയിടെ വേണാട് എക്സ്പ്രസിന് പുതിയ LHB കോച്ചുകൾ ഘടിപ്പിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു.

പൊതുവെ ഇന്ത്യൻ റെയിൽവേയിൽ കാണപ്പെടുന്ന പാട്ട, തകര കോച്ചുകളിൽ നിന്നും വ്യത്യസ്തമായി പുതുപുത്തൻ LHB കോച്ചുകൾ ഒരു വിമാനത്തിനകത്തിരിക്കുന്ന ഫീൽ തരുന്നവയാണ്. ശുചിമുറിയിൽ ആളുണ്ടോയെന്നറിയാൻ വാതിലിൽ ഇൻഡിക്കേഷൻ സംവിധാനം, മൊബൈൽ ചാർജ് ചെയ്യാൻ സീറ്റിനരികെ പ്ലഗ് പോയിന്റ്, സെക്കൻഡ് സിറ്റിംഗ് കോച്ചിൽ ലഘുഭക്ഷണ കൗണ്ടർ എന്നിവയാണ് ഈ പുതിയ കോച്ചുകളിലെ മറ്റു സൗകര്യങ്ങൾ.

ഒരു എസി ചെയർ കാർ, 15 സെക്കൻഡ് ക്ലാസ് സിറ്റിംഗ്, 3 ജനറൽ തേഡ് ക്ലാസ്, പാൻട്രികാർ,2 ലഗേജ് കംബ്രേക്ക് വാൻ എന്നിങ്ങനെയാണ് കോച്ചുകൾ. ജനറൽ കോച്ചിൽ പുഷ്ബാക്ക് സീറ്റുകളാണ്. ഹെഡ് ഓൺ ജനറേഷൻ വഴി എൻജിനിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ് ഫാനുകളും ലൈറ്റുകളും പ്രവർത്തിക്കുന്നത്. ശതാബ്ദി മാതൃകയിൽ നീലനിറമാണ് വേണാടിനും.

LHB കോച്ചുകളുമായി ഏറ്റവും കുറഞ്ഞദൂരം സർവ്വീസ് നടത്തുന്ന ട്രെയിനും വേണാട് എക്സ്പ്രസ്സ് തന്നെയാണ് എന്നത് മറ്റൊരു കാര്യം. പക്ഷേ പറഞ്ഞിട്ടെന്താ കാര്യം പുതിയ കോച്ചുകളുമായി യാത്ര തുടങ്ങി, അവയുടെ പുതുമണം മാറുന്നതിനു മുൻപേ തന്നെ നമ്മുടെയാളുകൾ അവയിൽ തനിഗുണം കാട്ടിത്തുടങ്ങി. യാത്രക്കാരായി ട്രെയിനിൽ കയറിയ ചില സാമൂഹ്യവിരുദ്ധർ ആധുനിക കോച്ചുകളിലെ പുത്തൻ സീറ്റുകൾ കുത്തിക്കീറിയും, സീറ്റ് ലിവറുകൾ കേടുവരുത്തിയുമാണ് തങ്ങളുടെ കഴിവ് തെളിയിച്ചിരിക്കുന്നത്.

സംഭവം മുഖ്യധാരാ മാധ്യമങ്ങളിലുൾപ്പെടെ വാർത്തയായപ്പോൾ നാണക്കേടായത് നമ്മൾ ഉൾപ്പെട്ട നമ്മുടെ നാടിനും സമൂഹത്തിനും കൂടിയാണ്. വാതോരാതെ ഇന്ത്യൻ റെയിൽവേയും മറ്റും കുറ്റം പറയുന്നവരാണ് നമ്മൾ. എന്നാൽ ശരിക്കും ട്രെയിനുകൾ വൃത്തികേടാക്കുന്നത് ആരാണ്? അതിലെ യാത്രക്കാർ തന്നെയാണ്. എന്നിട്ട് കുറ്റം റെയിൽവേയുടെ തലയിലും വെക്കും.

മറ്റു രാജ്യങ്ങളിൽ പോയിട്ടുള്ളവർ ശ്രദ്ധിച്ചിട്ടുണ്ടാകും അവിടെയെല്ലാം ആളുകൾ എത്ര ശ്രദ്ധയോടെയും വൃത്തിയോടെയുമാണ് പൊതുമുതൽ കാത്തുസൂക്ഷിക്കുന്നതെന്ന്. എപ്പോഴും നമ്മൾ ആത്മഗതം പറയാറുണ്ട് ഇന്ത്യ എപ്പോൾ വിദേശ രാജ്യങ്ങൾ പോലെയാകുമെന്ന്. നമ്മൾ എല്ലാവരും ഒരേപോലെ ചിന്തിച്ചു പ്രവർത്തിക്കുകയാണെങ്കിൽ നമ്മുടെ നാട്ടിലും വൃത്തിയേറിയ ട്രെയിനുകളും, റോഡുകളുമൊക്കെ വരും.

നമ്മുടെയാളുകൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല പുതിയ ട്രെയിനുകളോടുള്ള ക്രൂരത. ആധുനിക സൗകര്യങ്ങളോടു കൂടി തേജസ് എക്സ്പ്രസ്സ് ആദ്യമായി സർവ്വീസ് തുടങ്ങിയപ്പോൾ വിൻഡോ ഗ്ലാസ്സുകൾ പൊട്ടിച്ചും മറ്റുള്ളവ സമാനഗതിയിൽ നശിപ്പിച്ചും ആനന്ദം കണ്ടവരാണ് നമ്മുടെയാളുകൾ. ഇതുകൂടാതെ കേരളത്തിനു ലഭിച്ച ആധുനിക ത്രീഫേസ് മെമുവിൽ ആദ്യ ദിനം തന്നെ മോഷണം നടത്തിയിരുന്നു. ഇപ്പോഴിതാ ഏറെ വാഴ്ത്തപ്പെട്ട് ഓട്ടം തുടങ്ങിയ വേണാട് എക്പ്രസ്സിലും എത്തി നിൽക്കുന്നു.

വേണാട് എക്സ്പ്രസ്സിന്റെ ഉള്ളിലുള്ള hidden ക്യാമറയിൽ ഈ നശീകരണപ്രവൃത്തികളെല്ലാം പതിഞ്ഞിട്ടുണ്ടെന്നാണ് അറിയുന്നത്. ആളെ തിരിച്ചറിഞ്ഞാൽ ജാമ്യം പോലും കിട്ടാത്ത വകുപ്പുകളാണ്. കൂടാതെ നശിപ്പിക്കുന്നവരുടെ പക്കൽ നിന്നും ആ ട്രെയിനിലുള്ള നഷ്ടങ്ങളുടെ മുഴുവൻ തുകയും ഈടാക്കും. ഇത്തരത്തിലുള്ള വൃത്തികെട്ട സ്വഭാവമുള്ളവർക്ക് അർഹിക്കപ്പെടാതെ കിട്ടിയ നമ്മുടെ വേണാടിനെ നശിപ്പിക്കാതിരിക്കാൻ ഓരോ യാത്രക്കാരും ശ്രദ്ധിക്കുക. നശീകരണ തൊഴിലാളികൾ ശിക്ഷയും ഏറ്റുവാങ്ങുക.

നാം ഓർക്കേണ്ടത്, ഇതിൽ യാത്ര ചെയ്യുന്ന നാം ഓരോരുത്തർക്കും ഈ സൗകര്യങ്ങൾ പരിരക്ഷിക്കേണ്ട ഉത്തരവാദിത്വമുണ്ട്. അസാധാരണ മനസികാവസ്ഥയുള്ള കേവലം ചിലരുടെ ദുഷ്പ്രവർത്തി മൂലം ഒരു സമൂഹം ഒന്നടങ്കം പഴി കേൾക്കേണ്ടി വരുന്നു. പൊതുനന്മയ്ക്കായി ഉപയോഗിക്കുന്ന, സാധാരണ നികുതിദായകന്റെ കൂടെ അധ്വാനത്തിന്റെ ഫലമായ വസ്തുവകകളാണ് ഇത്തരം നശീകരണ ചിന്താഗതി മൂലം നശിപ്പിക്കപ്പെടുന്നത്. സാധാരണ നികുതിദായകന്റെ പണം കൊണ്ട് ഉണ്ടാക്കിയെടുത്തതും പൊതുനന്മക്കായി ഉപയോഗിക്കാവുന്നതും ആയ ആസ്തികളാണ് ഇല്ലാതാവുന്നത്. നശിപ്പിക്കപ്പെട്ട ആസ്തികള്‍ പുനഃസൃഷ്ടിക്കാനോ പുനരുദ്ധരിക്കാനോ ചെലവിടേണ്ടിവരുമ്പോള്‍ വീണ്ടും നഷ്ടം പൊതുജനത്തിനുതന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post