വിസ്താര; കൃത്യത പുലർത്തുന്ന ഇന്ത്യയിലെ മികച്ച ഒരു എയർലൈൻ

Total
20
Shares

ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു എയർലൈൻ കമ്പനിയാണ് വിസ്താര. വിസ്താരയുടെ ചരിത്രവും വിശേഷങ്ങളുമാണ് ഇനി പറയുന്നത്.

ഇന്ത്യയിലെ വ്യവസായിക ഗ്രൂപ്പായ ടാറ്റാ സൺസിൻറെയും സിങ്കപ്പൂർ എയർലൈൻസിൻറെയും സംയുക്ത സംരംഭമായ വിസ്താര എയർലൈൻസ് 2013-ലാണ് സ്ഥാപിക്കപ്പെട്ടത്. ഇവർ രണ്ടുപേരും 1990 മദ്ധ്യകാലത്ത് ഫുൾ സർവീസ് എയർലൈൻ തുടങ്ങാൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ സർക്കാർ അനുമതി നൽകിയില്ല. എന്നാൽ 2012-ൽ ഇന്ത്യൻ സർക്കാർ വ്യോമയാന രംഗത്ത് 49% നേരിട്ടുള്ള വിദേശ നിക്ഷേപത്തിനു അനുമതി നൽകിയപ്പോൾ, ടാറ്റാ സൺസും സിങ്കപ്പൂർ എയർലൈൻസും സംയുക്ത സംരംഭം ആരംഭിക്കാൻ വീണ്ടും തീരുമാനിച്ചു.

ഈ സംയുക്ത സംരംഭമായ ടാറ്റാ എസ്ഐഎ എയർലൈൻസ് ലിമിറ്റഡിനു (ടിഎസ്എഎൽ) ഇന്ത്യയുടെ വിദേശ നിക്ഷേപ പ്രമോഷൻ ബോർഡ് 2013-ൽ അനുമതി നൽകി. എയർലൈനിൻറെ 49% ഓഹരികൾ സിങ്കപ്പൂർ എയർലൈൻസിനാണ്. ഇരു കമ്പനികളുംകൂടി 100 മില്യൺ യുഎസ് ഡോളറുകൾ നിക്ഷേപിക്കാൻ തീരുമാനിച്ചു, 51% ടാറ്റാ സൺസും, 49% സിങ്കപ്പൂർ എയർലൈൻസും. അങ്ങനെ ഇത് 1930 കാലഘട്ടത്തിലെ ടാറ്റാ എയർലൈൻസിനു ശേഷം ടാറ്റായുടെ എയർലൈൻ രംഗത്തെ രണ്ടാമത്തെ വലിയ സംരംഭമായി. ടാറ്റാ എയർലൈൻസ് പിന്നീട് എയർ ഇന്ത്യയായി ദേശസാൽക്കരിക്കപ്പെട്ടു.

അങ്ങനെ 2014 ആഗസ്റ്റ് 14 നു എയർലൈനിനു വിസ്താര എന്ന പേര് ഔദ്യോഗികമായി നൽകപ്പെട്ടു. വിസ്താർ എന്ന സംസ്കൃതം വാക്കിൽ നിന്നുമാണ് വിസ്താര എന്ന പേര് കൈക്കൊണ്ടത്. 2014 ഡിസംബർ മാസത്തിൽ വിസ്താരയ്ക്ക് DGCA യുടെ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് ലഭിച്ചു. അങ്ങനെ 2015 ജനുവരി 9 നു വിസ്താര തങ്ങളുടെ പ്രവർത്തനം ആരംഭിച്ചു. ഡൽഹിയിൽ നിന്നും മുംബൈയിലേക്ക് ആയിരുന്നു വിസ്താരയുടെ ആദ്യ സർവ്വീസ്.

തുടക്കത്തിൽ തന്നെ കൃത്യത പുലർത്തുന്ന എയർലൈൻ എന്ന ഖ്യാതി വിസ്താര നേടി. ചുരുങ്ങിയ സമയം കൊണ്ട് ഇന്ത്യയിലെ ആഭ്യന്തര റൂട്ടുകളിൽ മികച്ച സേവനം കാഴ്ച വെക്കുവാൻ വിസ്താരയ്ക്ക് സാധിച്ചു.

എയർബസ് A320 വിമാനങ്ങൾ ആയിരുന്നു വിസ്താര തുടക്കത്തിൽ ഉപയോഗിച്ചിരുന്നത്. ഇന്ത്യയിലെ ആഭ്യന്തര സർവീസ് റൂട്ടുകളിൽ ആദ്യമായി പ്രീമിയം ഇക്കോണമി സീറ്റുകൾ കൊണ്ടുവന്നത് വിസ്താരയാണ് എന്നതും ശ്രദ്ധേയമാണ്.

2019 ൽ വിസ്താര തങ്ങളുടെ ഇന്റർനാഷണൽ സർവ്വീസിന് തുടക്കമിട്ടു. 2019 ആഗസ്റ്റ് ആറാം തീയതി ഡൽഹിയിൽ നിന്നും സിംഗപ്പൂരിലേക്ക് ആയിരുന്നു വിസ്താരയുടെ ആദ്യത്തെ അന്താരാഷ്ട്ര പറക്കൽ. തൊട്ടടുത്ത ദിവസം തന്നെ മുംബൈ – സിംഗപ്പൂർ റൂട്ടിലും വിസ്താര സർവ്വീസ് നടത്തി. ജെറ്റ് എയർവെയ്സിൽ നിന്നും വാങ്ങിയ ബോയിങ് 737 വിമാനങ്ങളായിരുന്നു ഈ സർവ്വീസുകൾക്ക് ഉപയോഗിച്ചത്.

2020 ഫെബ്രുവരി മാസത്തിൽ ബോയിങ് 787-9 ഡ്രീംലൈനർ എയർക്രാഫ്റ്റ് വിസ്താരയുടെ ഫ്‌ലീറ്റിൽ എത്തിച്ചേർന്നു. നിലവിൽ എയർബസ് A320, A320 Neo, A321 Neo, Boeing 737-800, Boeing 787-9 ഡ്രീംലൈനർ എന്നിവയാണ് വിസ്താരയുടെ ഫ്‌ലീറ്റിലുള്ള എയർക്രാഫ്റ്റ് മോഡലുകൾ. 30 ലധികം ആഭ്യന്തര ലക്ഷ്യ സ്ഥാനങ്ങളിലേക്കും അഞ്ച് അന്താരാഷ്ട്ര ലക്ഷ്യ സ്ഥാനങ്ങളിലേക്കും വിസ്താരയ്ക്ക് സർവ്വീസുകളുണ്ട്. സിംഗപ്പൂരിനു പുറമെ കാഠ്മണ്ഡു, ബാങ്കോക്ക്, കൊളംബോ, ദുബായ് എന്നീ അന്താരാഷ്ട്ര ലക്ഷ്യ സ്ഥാനങ്ങളിലേക്ക് ആണ് വിസ്താര സർവ്വീസ് നടത്തുന്നത്.

ഹരിയാനയിലെ ഗുരുഗ്രാം കേന്ദ്രീകരിച്ചാണ് വിസ്താര പ്രവർത്തിക്കുന്നത്. ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടാണ് വിസ്താരയുടെ പ്രധാന ഹബ്ബ്. ഇന്ന് ഇന്ത്യൻ വ്യോമയാന മേഖലയിൽ തങ്ങളുടേതായ ഒരു മികച്ച സ്ഥാനം നിലനിർത്തിക്കൊണ്ട് പ്രവർത്തനം തുടരുകയാണ് വിസ്താര.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post