വയനാട്ടിലെ പ്രളയഭൂമിയിൽ ഉറച്ച മനസ്സോടെ കടലിൻ്റെ മക്കൾ; ഒരു അനുഭവക്കുറിപ്പ്

Total
0
Shares

വയനാട്ടിൽ പ്രളയം കലിതുള്ളിയാടിയപ്പോൾ രക്ഷകരായി വന്നവരിൽ കോഴിക്കോട് നിന്നുള്ള മത്സ്യത്തൊഴിലാളികളും ഉണ്ടായിരുന്നു. അവരോടൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുവാൻ സാധിച്ച വയനാട് സ്വദേശിയായ സിറാജിന്റെ അനുഭവക്കുറിപ്പ് ഒന്നു വായിക്കാം.

“പ്രളയം വിഴുങ്ങി കൊണ്ടിരിക്കുന്ന വയനാട്ടിലെ താരതമ്യേന വലിയ ഭീഷണികൾ ഇല്ലാത്ത പുല്പള്ളിയിൽ നിന്നു് ഞാനും ദിലിനും വിനീതും കൽപ്പറ്റക്കു തിരിച്ചത് അണ്ണാറക്കണ്ണനും തന്നാലായതെന്തെകിലും ചെയ്യാമെന്നു കരുതിയാണ്. എന്ത് ചെയ്യണമെന്നോ എവിടെ തുടങ്ങണമെന്നോ അറിയാത്ത ഞങ്ങളെ ആരോ സിവിൽ സ്റ്റേഷൻ കൺട്രോൾ റൂമിൽ എത്തിച്ചു. തിരക്കിനിടയിൽ റവന്യൂ ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥർ ഞങ്ങളുടെ മൊബൈൽ നമ്പർ ശേഖരിച്ചു, വിളിക്കാം എന്ന് പറഞ്ഞു.

പുറത്തേക്കിറങ്ങി ചായകുടിച്ചു വരുമ്പോൾ രാവിലെ കൽപ്പറ്റ സിവിൽ സ്റ്റേഷന്റെ പുറത്ത് കൈലിമുണ്ടും പഴയ കോട്ടുമിട്ട് സലാമിക്ക എന്താണ് ചെയ്യേണ്ടത് എന്നറിയാതെ നിൽക്കുന്നു. കൂടെ ലോറിയിൽ ഒരു കൂറ്റൻ ബോട്ടും. 36 മണിക്കൂറോളം കടലിൽ പോയി തിരിച്ചു കരയിൽ എത്തിയപ്പോൾ അവരെ കാത്തിരുന്നത് ബേപ്പൂർ സിഐ യുടെ കാൾ ആണ്. പ്രളയ ബാധിത പ്രദേശങ്ങളിൽ രക്ഷ പ്രവർത്തനത്തിന് ഉടൻ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ എത്തണം. ലോറിയിൽ വള്ളവും കയറ്റി നേരെ കോഴിക്കോട്, അവിടെ കൺട്രോൾ റൂമിൽ നിന്നുമുള്ള നിർദേശത്തിനായി മണിക്കൂറുകൾ..

കാത്തിരിപ്പിനെയും മുഷിപ്പിനെയും മറന്നു സലാമിക്കയും കൂടെ സഖാവ് ബഷീർക്ക, സകീർക്ക, ആലിക്ക, മുഹമ്മദ് ഇക്ക പിന്നെ എവിടുന്നോ കോഴിക്കോട് ലോഡ് ഇറക്കാൻ ലോറിയുമായി വന്ന അണ്ണനും. രാത്രി വൈകി വയനാട് എത്താനുള്ള നിർദേശം ലഭിച്ചു. പുലർച്ചെ 4 മണിക്ക് കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ എത്തിയ ഈ ടീമിനെ ഞങ്ങൾ പരിചയപ്പെടുന്നത് രാവിലെ 8 മണിക്ക്. സിവിൽ സ്റ്റേഷൻ പരിസരത്ത് ചുറ്റിത്തിരിഞ്ഞ ഞങ്ങൾക്ക് 11 മണിയോടെ കുപ്പാടിത്തറ വില്ലജ് ഓഫീസർ മഹേഷ്‌ സാറിനെ സഹായിക്കാൻ ഉള്ള നിർദേശം കൺട്രോൾ റൂമിൽ നിന്നും ലഭിച്ചു. കൂടെ സലാമിക്കയും ടീമിനെയും കുപ്പാടിത്തറ എത്തിക്കുക.

ഞങ്ങളുടെ കൂടെ വിപീഷ് കൂടി ചേർന്നു. ആശാൻ ഒറ്റക്ക് സിവിൽ സ്റ്റേഷനിലേക്ക് വന്നത് ആണ്. തന്നാൽ കഴിയുന്നത് ചെയ്യാൻ. കൂടെ പോരുന്നോ എന്ന് ചോദിക്കാൻ കാത്തിരുന്ന പോലെ ഇതു വരെ ഒരു പരിചയവും ഇല്ലാത്ത ഞങ്ങളോടൊപ്പം വിപീഷ് റെഡി. കടലിന്റെ മക്കൾക്ക് വഴിയൊരുക്കൽ ആയിരുന്നു ഞങ്ങളുടെ ആദ്യ ഡ്യൂട്ടി. ദിലിന്റെ താർ ആ ഡ്യൂട്ടി ഭംഗിയായി ചെയ്തു. ലോറിയിൽ നിന്നും വള്ളമിറക്കിയപ്പോൾ ഞങ്ങൾ ഒരിക്കൽ പോലും പ്രതീക്ഷിച്ചില്ല കൂടെ പോകേണ്ടി വരുമെന്ന്. ലൈഫ് ജാക്കറ്റ് പോലും ഇല്ലാതെ അവരുടെ കൂടെ ഇറങ്ങി തിരിച്ചത് അവരുടെ ഒറ്റ വാക്ക് കൊണ്ടാണ്. തിരിച്ചു കരക്കെത്തിക്കും എന്ന വാക്ക്.

വള്ളം എന്ന് അവര് പറഞ്ഞെങ്കിലും അതൊരു ഒന്നൊന്നര സ്പീഡ് ബോട്ട് തന്നെയാണ്. യാത്ര തുടങ്ങിയത് വയലിലൂടെ ആണെങ്കിലും പിന്നെ കാമുകിനും തെങ്ങിനും മുകളിലൂടെ ആയി. ഇടക്ക് ഇലക്ട്രിക് പോസ്റ്റിന്റെ ‌മുകളിലൂടെ ആയപ്പോൾ വിപീഷ് പതുക്കെ എന്നെ തിരിഞ്ഞു നോക്കി തുടങ്ങി. ഒരു ബക്കറ്റ് വെള്ളം പോലും മുങ്ങി ചാവാൻ ആവശ്യമില്ലാത്ത, നീന്തൽ അറിയാത്ത ഞങ്ങൾ വിറച്ചു തുടങ്ങി. ആളുള്ള സ്ഥലങ്ങളിൽ സകീർക്ക നീന്തി കരക്ക് കയറി വിവരങ്ങൾ അറിഞ്ഞു വന്നു. ബാണാസുര സാഗർ ഡാം തുറന്നെന്നു കരയിൽ നിന്നും വില്ലജ് ഓഫീസർ അറിയിച്ചപ്പോൾ ആശങ്കയുടെ നിഴലിൽ ആയി ഞങ്ങൾ.

ഒഴുക്ക് കൂടി മഴ ശക്തികൂടിയത് ആകെ ഭീതിയിൽ ആഴ്ത്തി. പക്ഷെ അവസാന വീട്ടുകാരും സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തി ഞങ്ങൾ തിരിച്ചു. ഉച്ച ഭക്ഷണം കഴിച്ചത് വൈകുന്നേരം 5 മണിക്ക്. വയറിലെ കാളലിനേക്കാൾ ഉണ്ടായത് നെഞ്ചിലെ കാളൽ ആയിരുന്നു. അതിനാൽ തന്നെ ഭക്ഷണ കാര്യം എല്ലാവരും മറന്നിരുന്നു. റേഷൻ മേടിക്കാനും വീട് മാറി താമസിക്കാൻ ഉള്ളവരെ സുരക്ഷിത സ്ഥലങ്ങളിൽ എത്തിക്കാൻ കഴിഞ്ഞു. മണിമല കുന്നിലെ ക്യാമ്പിലേക്ക് വേണ്ട സാമഗ്രികൾ സുരക്ഷിതമായി എത്തിച്ചു.

ഈ ബോട്ട് യാത്രകൾ കൊണ്ട് തന്നെ ഞങ്ങളുടെ സ്വന്തം ഇക്കമാരായി കഴിഞ്ഞിരുന്നു ബേപ്പൂർ ടീം. അവരുടെ കരുതൽ ചങ്കു പറിച്ചു കൊടുക്കുന്ന സ്നേഹം. ഇടക്ക് സലാമിക്ക പറയുന്നുണ്ടായിരുന്നു ഞങ്ങൾ തല പിന്നോക്കവും നെഞ്ച് മുന്നോക്കവും ഉള്ളവരാണെന്നു. പക്ഷെ പുതിയ തലമുറയെ തലയും നെഞ്ചും മുന്നോക്കം ഉള്ളവരായി വളർത്തണമെന്നാണ് അവരുടെ ആഗ്രഹം.

നേരം ഇരുട്ടിയപ്പോൾ നാട്ടുകാരുടെ സഹായത്തോടെ വള്ളം തിരിച്ചു ലോറിയിൽ കയറ്റിയപ്പോൾ കണ്ണിലൂടെ പൊന്നീച്ച പാറി. നടുവിന്റെ ബോൾട്ടുകൾ ഒക്കെ ഇളകി. കൽപ്പറ്റ കോഫീ ഹൌസ് അടക്കാൻ തുടങ്ങുമ്പോൾ ആണ് ഞങ്ങൾ കൽപ്പറ്റ തിരിച്ചു എത്തുന്നത്. അവർ ഞങ്ങൾക്ക് വേണ്ടി വീണ്ടും തുറന്നു. പുറകെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ രാത്രി ഭക്ഷണത്തിനായി അവിടെ എത്തീ. തണുത്തു വിറച്ചിരിക്കുന്ന ഞങ്ങളെ കണ്ടു കണ്ടു വിശേഷം തിരക്കി.

അപ്പോഴും കടലിന്റെ മക്കൾക്ക് ഒന്നേ പറയാൻ ഉള്ളു “സാറേ വള്ളത്തിന്റെ ലൈസെൻസ് ഫീസ് 5000 രൂപയിൽ നിന്നും 50000 ആക്കിയിട്ടുണ്ട്. അത് കുറക്കാൻ ഉള്ള നടപടി ഉണ്ടാകുമോ” എന്ന്. പഠിച്ചിട്ടു പറയാം എന്ന് പറഞ്ഞ മന്ത്രി അവരെ അഭിനന്ദിക്കാൻ മറന്നില്ല. ‌തിരിച്ചു കൺട്രോൾ റൂമിൽ എത്തി റിപ്പോർട്ട് ചെയ്ത് പിരിയാൻ തുടങ്ങിയപ്പോൾ ഞങ്ങളെ സ്നേഹം കൊണ്ട് പൊതിഞ്ഞു. അവർ അങ്ങനെ പറഞ്ഞാൽ അൽപ്പം കുറഞ്ഞു പോകും അല്ല അതിനേക്കാൾ ഏറെ സ്വന്തം ജേഷ്ടന്മാരുടെ സ്ഥാനത് കാണാവുന്ന 6 പേരെ കിട്ടിയ സന്തോഷത്തിൽ ആയിരുന്നു ഞങ്ങൾ..

ബേപ്പൂർ എത്തിയാൽ വിളിക്കണം.. ഐസ് ഇടാത്ത മീൻ തരാം എന്ന് സകീർക്ക. ‌എന്തായാലും ഇനി ബേപ്പൂർ പോകുന്നുണ്ടെങ്കിൽ അവരെ കാണണം. അവരെ അറിയണം അവരുടെ സ്നേഹം അറിയണം. സലാമിക്കയുടെ ആഗ്രഹം പോലെ തലയും നെഞ്ചും മുന്നോക്കമുള്ള ഒരു പുതുതലമുറയെ വാർത്തെടുക്കാൻ അവർക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കടലിന്റെ മക്കൾക്ക്‌ ഹൃദയത്തിൽ നിന്നുമുള്ള ഒരായിരം നന്ദി അറിയിക്കുന്നു.”

എഴുത്ത് – സിറാജ് വയനാട്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post