എറണാകുളത്തു നിന്നും ജൂപ്പിറ്ററിൽ ഒരു വയനാടൻ യാത്ര

Total
38
Shares

വിവരണം – Sanjeev S Menon

കോട്ടയം നാഗമ്പടം സ്റ്റാൻ്റിൽ നിന്ന് സോണിയ ഉഴവൂരിൽ എത്തുമ്പോൾ ഞാൻ അവിടെയുണ്ടാകും. കാരണം അവളുടെ മുഖത്ത് എഴുതി വെച്ചിട്ടുണ്ട് പുല്പള്ളി – പെരിക്കല്ലൂർ എന്ന്. ആ ലൈറ്റൊക്കെ തെളിച്ച് ഒരു പ്രത്യേകതരം ഹോണടിച്ചുള്ള വരവ് കാണുമ്പോൾത്തന്നെ കുളിരു കോരും. അവൾ നീങ്ങുമ്പോൾ അവളുടെ പിന്നഴക് നോക്കി നില്ക്കും. അവൾ കാണാമറയത്തേക്ക് പോകുമ്പോൾ നിരാശയോടെ തിരിച്ചു നടക്കും.

ഇത് 2001-2002 കാലഘട്ടത്തിലെ കഥ. ഈ പറഞ്ഞത് സോണിയ എന്ന പ്രൈവറ്റ് ബസിനേപ്പറ്റിയാണേ! അന്നും ഇന്നും ദീർഘദൂരൻമാരായ പ്രൈവറ്റ് ബസിനോടും ആനവണ്ടിയോടും പ്രണയമാണ്. സ്വയം വണ്ടിയോടിച്ച് അത്ര ദൂരം പോകാൻ കഴിയുമെന്ന് അന്ന് സ്വപ്നേപി വിചാരിച്ചിട്ടില്ല.

വർഷങ്ങൾ കടന്നു പോയി. യാത്രകൾ ഒരുപാട് നടത്തി.സ്കൂട്ടർ യാത്രകളോടാണ് കൂടുതൽ ഇഷ്ടം. കാരണം ബൈക്ക് ഓടിക്കാൻ അത്ര വശമില്ല. പിന്നെ, സ്കൂട്ടർ എനിക്ക് comfortable ആയി തോന്നുകയും ചെയ്തു. എറണാകുളത്തു നിന്ന് രാത്രി 9.50 ന് പുറപ്പെട്ട് രാവിലെ 5-5.30 ന് സുൽത്താൻ ബത്തേരിയിലെത്തുന്ന സൂപ്പർഫാസ്റ്റിലാണ് സാധാരണ വയനാട് പോകാറുള്ളത്. അല്ലെങ്കിൽ രാവിലെ 6.45 നുള്ള ഇൻ്റർസിറ്റി ട്രെയിനിൽ കോയ്ക്കോട് ഇറങ്ങി അവിടെ നിന്ന് ബത്തേരിക്ക് പോകും.

എറണാകുളത്ത് താമസമാക്കിയപ്പോഴേയുള്ള ആഗ്രഹമാണ് വയനാട്ടിലേക്ക് ഒരു സ്കൂട്ടർ യാത്ര. കഴിഞ്ഞ മാർച്ച് 14 ന് മീനങ്ങാടിയിലുള്ള ബന്ധുവീട് ലക്ഷ്യമാക്കി രാവിലെ 6.45 ന് എറണാകുളം രവിപുരത്തു നിന്ന് എൻ്റെ ജൂപ്പിറ്റർ ക്ലാസ്സിക് യാത്ര ആരംഭിച്ചു. യാത്ര പുറപ്പെടുമ്പോൾ തൃശൂർ വഴിയോ കൊടുങ്ങല്ലൂർ വഴിയോ പോകേണ്ടത് എന്ന ചോദ്യം ഉടലെടുത്തു. പറഞ്ഞു കേട്ടിടത്തോളം ചമ്രവട്ടം ഭാഗത്ത് റോഡ് തീരെ മോശമാണ്. തൃശൂർ വഴിയെങ്കിൽ ദൂരക്കൂടുതലും സ്ഥിരം റൂട്ടും. രണ്ടും കല്പിച്ച് ഇടപ്പള്ളിയിൽ നിന്ന് വരാപ്പുഴ റൂട്ടിൽ കയറി. കൊടുങ്ങല്ലൂരിൽ നിന്ന് ഒരു ചായ കുടിച്ച് പ്രയാണം തുടർന്നു.

ബസിനുള്ള വേഗത സ്കൂട്ടറിൽ പ്രായോഗികമല്ലാത്തതിനാൽ എപ്പോൾ എത്തുമെന്ന് ഒരു ഐഡിയയും ഉണ്ടായിരുന്നില്ല. എന്നാൽ സ്വന്തം നിയന്ത്രണത്തിലുള്ള ആ ഒറ്റക്കുള്ള യാത്ര ആസ്വദിച്ചു. ചാവക്കാടെത്തിയപ്പോൾ ചമ്രവട്ടത്തേക്ക് പോകുന്ന റോഡിലെ സൈൻ ബോർഡ് കണ്ടു. ഇടത്തേക്ക് തിരിഞ്ഞ് ചമ്രവട്ടം റൂട്ട് പിടിച്ചു. അവിടം മുതൽ ഞാൻ കാണാത്ത കാഴ്ചകളാണ്. പ്രകൃതി രമണീയത ഒന്നുമല്ല, പുതിയ റൂട്ടുകൾ പ്രത്യേക ഫീൽ തരും.

പൊന്നാനി എത്തുന്നതിനു മുൻപായി ഒരു ഇക്കാൻ്റെ കടയിൽ നിന്ന് പൊറോട്ടയും കടലക്കറിയും കഴിച്ച് യാത്ര തുടർന്നു. പൊന്നാനി എത്തുന്നതിനു മുൻപായി ചമ്രവട്ടത്തേക്കു തിരിയുന്ന റോഡ് കണ്ടു. പൊന്നാനി ടൗൺ കയറാതെ ചമ്രവട്ടം പാലത്തിനടുത്തുള്ള സിഗ്നൽ എത്തിയപ്പോൾ പോകേണ്ട റൂട്ട് ഒന്നുകൂടി ചോദിച്ച് ഉറപ്പിച്ചു. ചമ്രവട്ടം ഭാഗത്തൊക്കെ നല്ല റോഡായിരുന്നു. അങ്ങനെ ചമ്രവട്ടവും കടന്ന് പരപ്പനങ്ങാടി വഴി കോഴിക്കോട് -വയനാട് ബൈപ്പാസ് എത്തി. സംശയ നിവാരണം നടത്തി സിഗ്നലിൽ നിന്നു കിട്ടിയ ആളോടൊപ്പം ചെന്നു കയറിയത് കുന്നമംഗലത്ത്. അവിടെ നിന്ന് മ്മഡെ സ്ഥിരം റൂട്ടായതു കൊണ്ട് കൂടെ വന്ന വഴികാട്ടിക്ക് നന്ദി പറഞ്ഞ് താമരശ്ശേരി ഭാഗത്തേക്ക്.

തൊണ്ട വരളുന്നുണ്ടെങ്കിലും താമരശ്ശേരി ചുരത്തിൽ ലഭിക്കുന്ന പാനീയങ്ങൾ മനസിലുള്ളതിനാൽ വെള്ളം കുടിച്ചില്ല. പ്രതീക്ഷിച്ചതു പോലെ ചുരം കയറിത്തുടങ്ങിയപ്പോൾ നല്ല തണുത്ത മുന്തിരി സോഡാ കിട്ടി. കടക്കാരൻ പയ്യനോട് കൂട്ടുകൂടി യാത്രാ വർത്തമാനമൊക്കെ പറഞ്ഞ് പിരിഞ്ഞു. റോഡ് പണി നടക്കുന്നതിനാൽ പ്രതീക്ഷിക്കാതെ കുറേ സമയം പോയി. സ്കൂട്ടർ ആയതിനാൽ ഒരു വിധം രക്ഷപ്പെട്ടു.

വ്യൂ പോയിൻ്റിൽ അല്പം കാഴ്ചകൾ കണ്ട് വയനാടിൻ്റെ കവാടത്തിലെത്തിയപ്പോൾത്തന്നെ വല്ലാത്ത ഒരു അനുഭൂതി തോന്നി. കല്പറ്റയിൽ വീണ്ടും റോഡ് പണി മൂലം കുറച്ചു സമയനഷ്ടം സംഭവിച്ചു. പിന്നീടുള്ള കുറച്ചു ദൂരം ഓടാൻ അധിക സമയം വേണ്ടി വന്നില്ല. ഉച്ചക്ക് 2.30 ന് മീനങ്ങാടിയിലെത്തി. അല്പനേരത്തെ കാത്തിരിപ്പിനൊടുവിൽ മനോജ് എത്തി. അങ്ങനെ ചെണ്ടക്കുനിയിലെ അദ്ദേഹത്തിൻ്റെ വീട്ടിലെത്തിയപ്പോൾ ജൂപ്പിറ്റർ ചങ്ക് 283 കി.മി ദൂരം പിന്നിട്ടിരുന്നു.

രണ്ടു ദിവസത്തെ താമസത്തിൽ സാഹചര്യം മോശമായതിനാൽ ഒരുപാട് കറക്കത്തിനൊന്നും തുനിഞ്ഞില്ല. എവിടെ പോയാലും പൊറോട്ട ഉണ്ടാക്കുക എന്നതു ശീലമായതിനാൽ ഇവിടെയും ആവർത്തിച്ചു. വീടിനടുത്തുള്ള ആദിവാസി ഊരിനു പിന്നിലുള്ള ചെറിയ തടാകം കാണാൻ പോയി. കുളിക്കാൻ പറ്റിയ സ്ഥലമാണ്. മഴക്കാലത്ത് നല്ല ഭംഗിയുണ്ടാകും. തടാകവും കണ്ട് മനോജിൻ്റെ മകനേയും കൂട്ടി കാരാപ്പുഴ ഡാമിലേക്ക്.

ആദ്യമായാണ് കാരാപ്പുഴ ഡാം കാണുന്നത്.നല്ല ചൂടുള്ള കാലാവസ്ഥയായിരുന്നെങ്കിലും കാഴ്ചകൾ കാണാൻ അതൊരു തടസമായിരുന്നില്ല. കണ്ണാപ്ളി {മനോജിൻ്റെ മകൻ} കളിസ്ഥലം കണ്ടപ്പോൾ ഹാപ്പിയായി. കാരാപ്പുഴ ഡാമിൻ്റെ അധീനതയിലുള്ള സ്ഥലത്തൊക്കെ ചെടികളും പൂക്കളും നട്ടുവളർത്തി പരിപാലിക്കുന്നുണ്ട്. ഇനിയും കുറച്ചു നാളുകൾ കഴിഞ്ഞാൽ കാരാപ്പുഴ ഡാം പരിസരം കൂടുതൽ ഭംഗിയാകും.

ഡാമിലൂടെയുള്ള നടത്തത്തിനിടെ വയനാട്ടുകാരായ ഒരു അച്ഛനേയും മകളേയും കൂട്ടുകിട്ടി. വിശേഷങ്ങളൊക്കെ പങ്കുവെച്ച് ഡാമിൻ്റെ അറ്റത്തെത്തിയപ്പോൾ അപ്പുറത്തേക്ക് പ്രവേശനമില്ല എന്ന ബോർഡ് കണ്ടു. പിന്നെ ഇടതു വശത്തേക്കുള്ള പടികളിറങ്ങി താഴെയെത്തി പാൽ നുര പോലെ വരുന്ന വെള്ളത്തിൻ്റെ വരവ് ആസ്വദിച്ചു കടന്നലുകൾ ഡാമിൽ കൂടു കൂട്ടിയിട്ടുണ്ട്. അവയുടെ ശല്യം സഹിക്കാൻ കഴിയാതെ തിരിച്ചു കയറി. കണ്ണാപ്ളിക്ക് ഒരു ഐസ്ക്രീമും വാങ്ങിക്കൊടുത്ത് തിരിച്ച് ചെണ്ടക്കുനിക്ക്.

രണ്ടു ദിവസത്തെ താമസത്തിനു ശേഷം തിരിച്ച് എറണാകുളത്തേക്ക് പോരുമ്പോൾ കോഴിക്കോട്ടുള്ള FB സുഹൃത്തുക്കളായ മൂന്നു പേരെ കാണണമെന്ന് ഉറപ്പിച്ചിരുന്നു. അങ്ങനെ ചുരം യാത്ര ആസ്വദിച്ച് കോയ്ക്കോട്ടുകാരൻ Murukesh Thayyil ൻ്റെ വീട്ടിലെത്തി. സ്കൂൾ മാഷായിരുന്ന അദ്ദേഹത്തോടും കുടുംബാംഗങ്ങളോടും വർത്തമാനമൊക്കെ പറഞ്ഞ് നല്ലൊരു ഊണും കഴിച്ചു കൊണ്ടിരുന്നപ്പോൾ യാത്രാ പ്രിയനായ സുഹൃത്ത് Shukoor Gugu ൻ്റെ വിളിയെത്തി.

മാഷ് വഴി പറഞ്ഞു കൊടുത്തതനുസരിച്ച് കക്ഷി എത്തി, എന്നെയും കൂട്ടി മറ്റൊരു സുഹൃത്ത് Ali Nabhan നെ കാണാൻ ടൗണിലേക്ക്. അദ്ദേഹത്തെക്കണ്ട് ഒന്നിച്ച് ചായയും മോന്തി കൊച്ചുവർത്തമാനം പറഞ്ഞ് തിരികെ മാഷിൻ്റെ വീട്ടിലെത്തി. പിന്നെ സമയം അതിക്രമിച്ചതിനാൽ 5.30 ഓടെ യാത്ര പുനരാരംഭിച്ചു. പിന്നീട് കിട്ടിയത് രാത്രിയാത്രയുടെ ഹരം. വന്ന റൂട്ടിലൂടെയുള്ള യാത്രയിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ ഉണ്ടായ പോലീസ് ചെക്കിംഗ് ഒഴിച്ചാൽ യാത്ര നന്നായി ആസ്വദിച്ചു. രാത്രി 12 മണിക്ക് ജൂപ്പിറ്റർ എന്നെ എറണാകുളത്ത് തിരിച്ചെത്തിച്ചു. അങ്ങനെ എൻ്റെ സ്വപ്ന യാത്രക്ക് വിരാമമായി.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post