മൊറോക്കോയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു; ഞങ്ങളുടെ യാത്രകൾക്ക് അന്ത്യം….

Total
1
Shares

മൊറോക്കോയിലെ ബ്ലൂസിറ്റിയിലെ കറക്കത്തിനിടെയാണ് പെട്ടെന്ന് ആ വാർത്ത ഞങ്ങൾ അറിയുന്നത് – മൊറോക്കോയിൽ ‘അടിയന്തരാവസ്ഥ അഥവാ ലോക്ക്ഡൗൺ’ പ്രഖ്യാപിച്ചിരിക്കുന്നു. ആ ദിവസം വൈകുന്നേരം ആറുമണി ,മുതലായിരുന്നു ലോക്ക്ഡൗൺ. അതുവരെ ഞങ്ങൾക്ക് സഞ്ചരിക്കുവാൻ സാധിക്കും. അങ്ങനെ ഞങ്ങൾ യാത്രയെല്ലാം അവസാനിപ്പിച്ച് അവിടെ നിന്നും തിരിക്കുവാൻ തീരുമാനിച്ചു. മൊറോക്കോയിലെ മലയാളി അസോസിയേഷൻ പ്രസിഡന്റ് സുനീർ ഭായിയെ ഞങ്ങൾ വിളിച്ച് സഹായമഭ്യർത്ഥിക്കുകയും അദ്ദേഹം അവരുടെ ഒരു അപ്പാർട്ട്മെന്റിൽ ഞങ്ങൾക്ക് താമസം ശരിയാക്കാമെന്നും അറിയിച്ചു.

മുഹമ്മദിയ എന്ന സ്ഥലത്താണ് സുനീർ ഭായിയുടെ അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്. റബാത്തിനും കാസാബ്ളാങ്കയ്ക്കും ഇടയിലായിട്ടാണ് മുഹമ്മദിയ. ഗൈഡ് നിസ്‌റിനൊപ്പം റബാത്തിൽ ചെന്നിട്ട് പിന്നീട് മുഹമ്മദിയയിലേക്ക് ടാക്സി പിടിച്ചു പോകുവാൻ ആയിരുന്നു പ്ലാൻ. അങ്ങനെ ഞങ്ങൾ ബ്ലൂസിറ്റിയിൽ നിന്നും റാബത്തിലേക്ക് യാത്രയായി. പോകുന്ന വഴിയിലും ഞങ്ങൾ കാഴ്ചകൾ ആസ്വദിക്കാൻ സമയം കണ്ടെത്തി.

ഇത്രയും ദിവസം ബൈജു ചേട്ടനായിരുന്നു കാറിനു മുന്നിൽ ഇരുന്നിരുന്നത്. മടക്കയാത്രയിൽ ബൈജു ചേട്ടനെ പിന്നിലേക്ക് തട്ടി, ഞാൻ കയറി മുന്നിൽ ഇരുന്നു. നിസ്‌റിൻ ആകട്ടെ വണ്ടി പറപ്പിക്കുകയായിരുന്നു. സത്യം പറയാമല്ലോ, ഒരു ഗൈഡ് ആയിട്ടല്ല, ഒരു സുഹൃത്ത് ആയിട്ടു തന്നെയായിരുന്നു ഞങ്ങൾ നിസ്‌റിനെ കണ്ടിരുന്നത്. തിരിച്ചും അങ്ങനെ തന്നെയായിരുന്നു. യാത്രയിൽ പല കാര്യങ്ങൾക്കും നിസ്‌റിൻ ഞങ്ങളെ സഹായിച്ചിട്ടുണ്ട്. ഇങ്ങനെയൊരാളെ കൂട്ടു കിട്ടിയത് എന്തായാലും നന്നായി.

പല തരത്തിലുള്ള ഭൂപ്രകൃതിയിലൂടെ ഞങ്ങൾ യാത്ര തുടർന്നുകൊണ്ടേയിരുന്നു. വഴിയരികിൽ ഒലിവ് മരങ്ങൾ ധാരാളമായി കാണാമായിരുന്നു. ഒലിവ് കൃഷി ധാരാളമായിട്ടുള്ള ഒരു രാജ്യമാണ് മൊറോക്കോയെന്ന് പിന്നീട് ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ ഞങ്ങൾക്ക് മനസ്സിലായി. ലോക്ക്ഡൗൺ വാർത്തകൾ വന്നതു കൊണ്ടാകണം, വഴികളിലെല്ലാം തിരക്ക് വളരെ കുറവായിരുന്നു.

ആറോ ഏഴോ മണിക്കൂർ യാത്ര ചെയ്തു വേണം ഞങ്ങൾക്ക് മുഹമ്മദിയയിൽ എത്തിച്ചേരാൻ. ഞങ്ങൾ പലതവണ പലയിടങ്ങളിലായി വണ്ടി നിർത്തി വിശ്രമിച്ചായിരുന്നു യാത്ര ചെയ്തിരുന്നത്. നല്ല വിശപ്പ് അനുഭവപ്പെട്ടെങ്കിലും ഒരു ഹോട്ടൽ പോലും ഇല്ലാതിരുന്നത് ഞങ്ങൾക്ക് ക്ഷീണമേകി. കാറിലുണ്ടായിരുന്ന കുപ്പിവെള്ളം കുടിച്ചായിരുന്നു ഞങ്ങൾ വിശപ്പിനെ തള്ളിനീക്കിയത്. എല്ലായിടത്തും ഹോട്ടലുകളെല്ലാം അടച്ചിട്ടിരിക്കുന്ന കാഴ്ച ഞങ്ങളിൽ അൽപ്പം ഭീതിയുളവാക്കി. പട്ടിണി കിടന്നു മരിക്കേണ്ടി വരുമോയെന്നു പോലും ഞങ്ങൾ ചിന്തിച്ചു.

അങ്ങനെയിരിക്കെയാണ് പെട്ടെന്ന് കാറിൽ ഏത്തപ്പഴം ഉള്ളകാര്യം ഞങ്ങൾക്ക് ഓർമ്മ വന്നത്. ഉടനെ തന്നെ വണ്ടി സൈഡാക്കി അതു കഴിച്ചു വിശപ്പിന് അൽപ്പം ശമനം നൽകി. അങ്ങനെ ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. ഉച്ചയ്ക്ക് രണ്ടേകാലോടെ ഞങ്ങൾ ഒരു ചെറിയ ടൗൺഷിപ്പിലെ മാർക്കറ്റിൽ എത്തിച്ചേർന്നു. അവിടെ നിന്നും നാടൻ കോഴിമുട്ടകളും പഴവും ഞങ്ങൾ വാങ്ങി. ഏകദേശം 2 രൂപ നിരക്കിൽ 20 കോഴിമുട്ടകൾ ഞങ്ങൾ വാങ്ങി.

മാർക്കറ്റിൽ നിന്നും ഞങ്ങൾ വീണ്ടും കാറിൽക്കയറി യാത്ര തുടർന്നു. പോകുന്ന വഴി നല്ല കിടിലൻ മഴയും അങ്ങ് പെയ്യാൻ തുടങ്ങി. അങ്ങനെ പോയിപ്പോയി ഞങ്ങൾ റബാത്തിൽ എത്തിച്ചേർന്നു. അവിടത്തെ ഒരു സൂപ്പർമാർക്കറ്റിൽ കയറി വേണ്ട സാധനങ്ങളൊക്കെ വാങ്ങിക്കൂട്ടി. നല്ല തിരക്കായിരുന്നു സൂപ്പർ മാർക്കറ്റിൽ അനുഭവപ്പെട്ടത്. സൂപ്പർ മാർക്കറ്റിൽ നിന്നിറങ്ങി ഞങ്ങൾ നിസ്‌റിനോട് വിട പറഞ്ഞുകൊണ്ട് ഞങ്ങൾ ഒരു ടാക്സി വിളിച്ചു മുഹമ്മദിയയിലേക്ക് യാത്രയായി.

ഏതാണ്ട് 60 കിലോമീറ്റർ യാത്രയ്ക്കു ശേഷം ഞങ്ങൾ മുഹമ്മദിയയിലെ സുനീർ ഭായിയുടെ അപ്പാർട്ട്മെന്റിന് അടുത്തെത്തി. അവിടെ ഞങ്ങളെക്കാത്ത് സുനീർഭായി നിൽക്കുന്നുണ്ടായിരുന്നു. ഇനി എത്ര ദിവസങ്ങളാണ് ലോക്ക്ഡൗൺ എന്ന് പറയുവാൻ കഴിയില്ല. അതുവരെ എന്തായാലും ഞങ്ങളുടെ താമസം, ഞങ്ങളുടെ ലോകം എല്ലാം ഈ അപ്പാർട്ട്മെന്റാണ്. ഇതിനൊക്കെ സുനീർഭായിയോട് എങ്ങനെ നന്ദി പറയും? നന്ദി എന്ന വാക്കിൽ എല്ലാം ഒതുക്കുവാൻ സാധ്യമല്ലല്ലോ. അതെ, ചില സമയങ്ങളിൽ ദൈവം മനുഷ്യരൂപത്തിൽ നമുക്കു മുന്നിൽ വരാറുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post