ജനപ്രശംസ പിടിച്ചുപറ്റിയ ‘ഷില്ലിബിയർ കോച്ചസ്’ ; ഇനിയൊരു തിരിച്ചുവരവുണ്ടാകുമോ?

Total
47
Shares

‘ഷില്ലിബിയർ കോച്ചസ്’ ഈ പേരിനു ഒരു എതിരഭിപ്രായം പറയാൻ പോന്ന ബസ് പ്രേമിയൊരാൾ കേരളത്തിൽ ഉണ്ടെന്ന് തോന്നുന്നില്ല. നിരത്ത് വിട്ടിട്ടും കേരളത്തിലെ മുഴുവൻ ബസ് പ്രേമികളും കാത്തിരിക്കുന്ന ഒരേയൊരു തിരിച്ചു വരവ് ഏത് ബസിന്റെ ആണെന്നും നിങ്ങൾക്ക് അറിയാം. ആ ബസ് നിർമ്മിച്ചതാരെന്നും. അതേ, ഷില്ലിബിയർ തന്നെ. കേരളത്തിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള പ്രൈവറ്റ് ബസ്സായ ‘പരശുറാം’ AC എയർബസ് പുറത്തിറങ്ങിയത് ഷില്ലിബിയറിൽ നിന്നുമായിരുന്നു.

2002 ൽ ബസ് നിർമ്മാണത്തിൽ വലിയ മോഹങ്ങളുമായി ചെറിയ അറ്റുകുറ്റപ്പണികളുമായി ഷില്ലിബിയറിന്റെ പിച്ചവപ്പ് തൃശൂർ – പട്ടിക്കാട് നടക്കുമ്പോൾ ഒരുപിടി “അടുത്ത ലെവൽ “ബസുകളുടെ ജനനത്തിന് കൂടിയാണ് നാന്ദി കുറിച്ചത്. രണ്ടു പേരുടെ പ്രയത്നം ആണ് ഷില്ലിയുടെ മൈലേജിന് അടിത്തറയിട്ടത്. കോട്ടയം കുമാരനെല്ലൂർ സ്വദേശി ശ്രീ സുരേഷ്, അദ്ദേഹം ടാറ്റയിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായിരുന്നു. ഇൻഡിക്ക ഇറങ്ങുമ്പോൾ കാറിന്റെ ഇന്റീരിയർ വിഭാഗം മേധാവിയും. കാറുകളുടെ സുരക്ഷാ എന്ത് കൊണ്ട് വലിയ യാത്ര സംവിധാനമുള്ള ബസുകളിലില്ല എന്നത് എന്ത് കൊണ്ട് തിരുത്തികൂടാ ചിന്ത അദ്ദേഹത്തിന്റെ ഉള്ളിലുദിച്ചു.

അടുത്തയാളെ ബസ്‌പ്രേമികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല, വടക്കാഞ്ചേരി സ്വദേശി രാജേഷ് നമ്പൂതിരി. ബെംഗളൂരുവിൽ വോൾവോ ബസുകൾക്കു വേണ്ടി ബോഡി നിർമ്മാണം നടത്തിയിരുന്ന ഒരു കമ്പനിയിലെ മിടുക്കനായ ജീവനക്കാരൻ ആയിരുന്നു രാജേഷ് നമ്പൂതിരി. വോൾവോയിലെ പരിചയവും ബസുകളുടെ കൂടുതൽ ആധുനികവും സുരക്ഷിതവുമാക്കണമെന്ന അടങ്ങാത്ത ആഗ്രഹം കൂടുതൽ മികച്ച ബസുകളെ വടക്കൻ കേരളത്തിലെ നിരത്തുകളിലേക്ക് ഇറക്കിവിട്ടു.

രാജേഷ് നമ്പൂതിരിയുടെ കരവിരുതിൽ മാത്രം വിശ്വസമർപ്പിക്കാൻ ഉടമകളുടെ നിര തന്നെ ഉണ്ടായി. സുഖകരമായ യാത്ര, ഉയർന്ന മൈലേജ് എന്നിവയായിരുന്നു ഷില്ലിബിയർ കോച്ച് ബസ്സുകളുടെ പ്രത്യേകതകൾ.

ഇങ്ങനെ തൃശൂർ പട്ടിക്കാട് ഭാഗത്ത് ദേശീയപാതയ്ക്കരികിൽ പ്രവർത്തനം തുടർന്നു വന്ന ഷില്ലിബിയർ കാലക്രമത്തിൽ കുടിച്ച കയ്പ് നീരിന്റെ കഥയാണ് മാതൃഭൂമി പങ്കുവക്കുന്നത്. ബസ് മാത്രം അല്ല ബസുമായി ബന്ധപ്പെട്ട ഒന്നും ഗതിപിടിക്കുന്നില്ല എന്ന അപ്രിയ സത്യം.

ദേശീയപാത വികസനത്തിനായി ഷില്ലിബീയറിന്റെ 18 സെന്റ് സ്ഥലം ഏറ്റെടുത്തതോടെ ബാക്കിയുള്ള സ്ഥലത്തായി മാറി ബസ് ബോഡി വർക്കുകൾ. ഇതിലും വലിയ ഇടിത്തീയായിരുന്നു പിന്നീട് ഇവരെ കാത്തിരുന്നത്. ഷില്ലിബിയർ കോച്ചസ് ലിമിറ്റഡ് എന്ന കമ്പനിയുടെ തുടക്കത്തിൽ വാണിജ്യ നികുതി വകുപ്പിന്റെ നിർദേശാനുസരണം 4% നികുതി ആണ് അടച്ചു വന്നിരുന്നത്. എന്നാൽ ഇടക്കാലത്ത് കമ്പനി സേവനത്തിലൂന്നിയ ബിസിനസ് കാറ്റഗറിയാണെന്നും, അതിൻ പ്രകാരം നികുതി 13.5% കുടിശിക ഉൾപ്പെടെ തിരിച്ചു അടക്കാൻ സർക്കാരിന്റെ ഭാഗത്തു നിന്നും ഓർഡർ വന്നു. ഭീമമായ തുക ഈടാക്കുന്നതിനായി സർക്കാർ കമ്പനി ഉൾപ്പെടുന്ന സ്ഥലം ജപ്തി ചെയ്തു. കമ്പനി ഇതിന്മേൽ കോടതി നടപടികളുമായി നീങ്ങിയിരിക്കുകയാണ്.

ചുരുങ്ങിയ സമയത്തിനുള്ളിൽ കേരളത്തിലെ ബസ് ജീവനക്കാരുടെയും, ബസ്‌പ്രേമികളുടെയും, യാത്രക്കാരുടേയുമെല്ലാം പ്രശംസ പിടിച്ചു പറ്റിയ ഷില്ലിബിയർ കോച്ച് വീണ്ടും പഴയതുപോലെ, ആർക്കും പകരം വെയ്ക്കാൻ സാധിക്കാത്ത തങ്ങളുടെ സ്ഥാനത്തേക്ക് തിരികെയെത്തുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. നല്ലൊരു തിരിച്ചു വരവിനായി ആശംസകൾ മാത്രം…

അവലംബം : മാതൃഭൂമി, കടപ്പാട് – Private Bus Kerala.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post