ഉരുളക്കിഴങ്ങിൻ്റെ കഥയും അയർലണ്ടിൻ്റെ കണ്ണുനീരും; അധികമാർക്കും അറിയാത്ത ഒരു ചരിത്രം..

Total
0
Shares

എഴുത്ത് – Chandran Satheesan Sivanandan.

അവശ്യവസ്തുവായ ഉരുളക്കിഴങ്ങിന്റെ വില ക്രമാതീതമായി വർദ്ധിച്ചാൽ ഭരണകൂടം പോലും തകർന്നു പോകുന്നതാണ് ഇന്നത്തെ ഇന്ത്യന്‍ അവസ്ഥ .അതുകൊണ്ട് ഉരുളക്കിഴങ്ങിന്റെ കഥ പറയാം. Perennial Solanum Tuberosum എന്ന ഉരുളക്കിഴങ്ങിന്റെ ജന്മദേശം തെക്കേ അമേരിക്കയിലെ വടക്കുപടിഞ്ഞാറൻ ബോളീവിയയും തെക്കൻ പെറുവുമാണെന്നാണ് പറയപ്പെടുന്നത്. പക്ഷെ കാർഷികവിളയെന്ന രീതിയില്‍ ഇന്നു ഉപയോഗിക്കുന്ന തരത്തിലുള്ളവ ചിലിയിൽ നിന്നുമാണ് ലോകം മുഴുവൻ പടർന്നതത്രേ.

ഇന്നു ലോകത്തിലേറ്റവും കൂടുതല്‍ ഉരുളക്കിഴങ്ങ് കൃഷിചെയ്യുന്നത് ഇന്ത്യയും ചൈനയുമാണ്. 5000 വർഷങ്ങൾക്കു മുൻപു തന്നെ പെറുവിലെ ഇൻകാ ഇന്ത്യക്കാര്‍ ഇത് വ്യാപകമായി കൃഷിചെയ്തിരുന്നു. മലയാളിക്ക് തെങ്ങ് എങ്ങനെയാണോ അതുപോലെയായിരുന്നു ഇൻകാകൾക്ക് ഉരുളക്കിഴങ്ങ്. ഭക്ഷണത്തിനും മരുന്നിനും മന്ത്രത്തിനും സൗന്ദര്യവർദ്ധനവിനുമെല്ലാം ഉരുളക്കിഴങ്ങ് കൂടിയേതീരു. ഉരുളക്കിഴങ്ങ് ഉണക്കി ഉടച്ച് വർഷങ്ങളോളം ശേഖരിച്ചു വെയ്ക്കുമായിരുന്നു. ചുന്നു(chunnu) എന്നായിരുന്നു അതിനെ പറഞ്ഞിരുന്നത് .ചുന്നു അവരുടെ ഭക്ഷണം മാത്രമല്ല നാണയം കൂടിയായിരുന്നു.

സ്വർണ്ണം തേടി പുതിയ ലോകത്തെത്തിയ സ്പെയിൻകാരാണ് ഇതു യൂറോപ്പിൽ കൊണ്ടു വന്നത്. പൊതുവേ അവജ്ഞയോടെ യൂറോപ്യന്മാർ കണ്ട ഈ വിള സ്പയിനിലെ ബാസ്കൂ പ്രദേശത്തെ മത്സ്യതൊഴിലാളികളാണ് കൃഷി ചെയ്തു തുടങ്ങിയത്. താമസിയാതെ സർ വൾട്ടർ റാലി ഇത് ഇംഗ്ളണ്ടിനു പരിചയപ്പെടുത്തി. പടിഞ്ഞാറൻ അയർലണ്ടിൽ 40000 ഏക്കര്‍ സ്ഥലത്ത് കൃഷിയാരംഭിച്ചു. മനുഷ്യരുടെ ഭക്ഷണമായിട്ടല്ല മൃഗങ്ങൾക്കുള്ള ഭക്ഷണമായിട്ടായിരുന്നു യൂറോപ്പിൽ ഇതിന്റെ അരങ്ങേറ്റം. ഈ വിളയുടെ ഗുണഗണങ്ങൾ മനസ്സിലാക്കിയ കാർഷിക വിദഗ്ദരും ഭരണകൂടങ്ങളും ഉരുളക്കിഴങ്ങ് മനുഷ്യഭക്ഷണവിഭവമെന്ന രീതിയില്‍ കൃഷി ചെയ്യാന്‍ ജനങ്ങളെ നിർബന്ധിച്ചു തുടങ്ങി. ശാസനകൾക്കും ഉപദേശങ്ങൾക്കും വഴങ്ങാതെ ജനങ്ങൾ മടിച്ചു നിന്നു. വിപ്ളവയുദ്ധ കാലത്ത് ഇംഗ്ളണ്ടിലുണ്ടായ ഭക്ഷ്യക്ഷാമം ഇംഗ്ളീഷുകാരെ ഉരുളക്കിഴങ്ങ് കൃഷിക്കാരാക്കി.

ഫ്രഞ്ചു ചക്രവർത്തി ലൂയി 16ാംമൻ ഉരുളക്കിഴങ്ങ് പൂവ് ഉടുപ്പിൽ കൊളുത്തിവെച്ചും ഭാര്യ അന്റൊണിയറ്റ് മുടിയിലും ചൂടിയും ജനങ്ങളെ ഇതിന്റെ കൃഷിയ്ക്കു പ്രേരിപ്പിച്ചു. പ്രഷ്യൻ ചക്രവർത്തി ഫ്രഡറിക് നേരായ മാർഗ്ഗങ്ങളെല്ലാം അടഞ്ഞപ്പോൾ തലതിരിഞ്ഞൊരു മാർഗ്ഗം പ്രയോഗിച്ചു. കൊട്ടാരം വക ഭൂമിയില്‍ ഉരുളക്കിഴങ്ങ് കൃഷിചെയ്തിട്ട് കനത്ത കാവലേർപ്പെടുത്തി. നല്ല തങ്കപ്പെട്ട സ്വഭാവമുള്ള ജനങ്ങള്‍ ഇതു മോഷ്ടിച്ചു കൊണ്ടുപോയി കൃഷി ചെയ്യാൻ തുടങ്ങി. റഷ്യയിലെ കാതറിൻ രാജ്ഞി ഉരുളക്കിഴങ്ങ് കൃഷി പ്രചരിപ്പിക്കാൻ ശ്രമിച്ചപ്പോള്‍ തടസ്സ വാദവുമായി ആദ്യമെത്തിയത് ഒാർത്തോടക്സ് വിഭാഗക്കാരായിരുന്നു. വേദപുസ്തകത്തിൽ ഈ വിളയെക്കുറിച്ച് പറയാത്തതിനാൽ ഇതു ചെകുത്താനോടു ബന്ധപ്പെട്ട വിളയായിരിക്കും എന്നായിരുന്നു അവരുടെ വാദം. പിന്നീട് പിൻഗാമിയാണ് കാതറിന്റെ നിർദ്ദേശം നടപ്പിലാക്കിയത്. താമസിയാതെ യൂറോപ്യന്മാരുടെ പ്രധാന ഭക്ഷണമായി ഉരുളക്കിഴങ്ങ് മാറി.

അയർലണ്ടിനു ക്ഷാമങ്ങളുടെ കണ്ണീര്‍ കഥകള്‍ പലതുണ്ട് പറയാന്‍ .അതിലേറ്റവും പ്രധാനപ്പെട്ടത് 1845 -1852 കാലഘട്ടത്തിലുണ്ടായ ക്ഷാമമാണ്. അക്കാലത്ത് അയർണ്ട് ഇംഗ്ളീഷ് ഭരണത്തിൻ കീഴിലായിരുന്നു. കത്തോലിക്കാരായ ഐറിഷ് പൗരന്മാരോട് പ്രോട്ടസ്റ്റന്റുകാരായ ഇംഗ്ളീഷുകാർ ചിറ്റമ്മ നയമാണ് അനുവർത്തിച്ചിരുന്നത്. ഭൂമിയെല്ലാം പ്രോട്ടസ്റ്റന്റുകാരായ ഇംഗ്ളീഷുകാർ കൈക്കലാക്കിയിരുന്നു. കുടിയാന്മാരായ പാവം കർഷകരായിരുന്നു കത്തോലിക്കകാർ. ചോര നീരാക്കി പാടങ്ങളിൽ ജോലി ചെയ്തിരുന്ന കുടിയാന്മാരുടെ ജീവിതം നരകമാക്കാനുള്ള നിയമങ്ങള്‍ ഭരണകൂടവും ഭൂപ്രഭുക്കന്മാരും ചേർന്നു സൃഷ്ടിച്ചിരുന്നു. ഇരുകാലി മൃഗങ്ങളായാണ് ഇംഗ്ളീഷ് നേതൃത്വം ആ പാവം കർഷകരെ കണ്ടിരുന്നത്.

17ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതല്‍ അയർലണ്ടുകാരുടെ ഇഷ്ടവിളയായി ഉരുളക്കിഴങ്ങ് മാറി തുടങ്ങി. 18ാം നൂറ്റാണ്ടിന്റ അവസാനമായപ്പോഴേക്കും അവരുടെ പ്രധാന ഭക്ഷണവും വിളയും ഉരുളക്കിഴങ്ങ് ആയിത്തീർന്നു. അയർലണ്ടിലെ കർഷക സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലു തന്നെ ഉരുളക്കിഴങ്ങ് ആയി മാറി. മൃഗങ്ങളുടെ പോലും ആശ്രയം ഉരുളക്കിഴങ്ങു തീറ്റ ആയിരുന്നു. 1840 കളുടെ തുടക്കത്തില്‍ മെക്സിക്കോയിൽ ബ്ളെെറ്റ് (phytophthora infestans) എന്ന ഫംഗസ്ബാധ ഉരുളക്കിഴങ്ങിനെ ബാധിച്ചു. താമസിയാതെ ഈ രോഗം അമേരിക്കയിലും തുടർന്ന് യൂറോപ്പിലും പടർന്നു. യൂറോപ്പിലെ ഉരുളക്കിഴങ്ങ് കൃഷി സമൂലം നശിപ്പിക്കുന്ന ഈ രോഗത്തിന്റെ ദുരന്തത്തെക്കുറിച്ചുള്ള വാർത്തകൾ വിവിധ പത്രങ്ങളില്‍ വരുവാൻ തുടങ്ങി. ഒരു പത്രം വിശേഷിപ്പിച്ചത് ഉരുളക്കിഴങ്ങുകളുടെ കോളറ എന്നാണ്.

1846 ലെ അയർലണ്ടിലെ വിളവെടുപ്പ് സാധാരണ കിട്ടുന്നതിന്റെ മൂന്നിലൊന്നായിരുന്നു. പക്ഷേ ഭൂപ്രഭുക്കൾ കർഷകരോട് ഒരനുകമ്പയും കാണിച്ചില്ല. കൂടാതെ ഭരണകൂടത്തിന്റെ സഹായവും അവർക്കുണ്ടായിരുന്നു. മുപ്പതു ലക്ഷം പേരായിരുന്നു ഈ കൃഷിയെ ആശ്രയിച്ചു കഴിഞ്ഞിരുന്നത് . 1846ൽ തന്നെ പട്ടിണി മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു തുടങ്ങി. തുടർന്നുള്ള വർഷങ്ങളിൽ അവസ്ഥ കൂടുതല്‍ വഷളായി. ഗവൺമെന്റ് തങ്ങളുടെ അലസ സമീപനം മാറ്റിയപ്പോഴേക്കും വളരെ താമസിച്ചിരുന്നു. ഏതാണ്ട് പത്തുലക്ഷം പേര്‍ മരിക്കുകയും അത്രയും തന്നെ ആളുകള്‍ വടക്കേ അമേരിക്കയില്‍ അഭയാർത്ഥികളായി എത്തുകയും ചെയ്തു. 25% ജനങ്ങളാണ് അയർലണ്ടിന് ഈ സംഭവത്തിലൂടെ നഷ്ടമായത് .

ഫ്രഞ്ച് ഫ്രൈസിന്റെ സ്വാദിനെക്കുറിച്ചു പറയേണ്ടല്ലോ. അതിനെക്കുറിച്ച് രസകരമായ ഒരു കഥയുണ്ട്. ഒരിക്കൽ ഫ്രഞ്ച് ചക്രവർത്തിയായിരുന്ന ലൂയി ഫിലിപ്പ് അത്താഴത്തിനെത്താൻ താമസിച്ചുവത്രേ. ഭക്ഷണമെല്ലാം തണുത്തുപോയതിനാൽ കൊട്ടാരം പാചകവിദഗ്ദൻ എല്ലാം ഒന്നു ചൂടാക്കി. കൂട്ടത്തില്‍ പൊരിച്ചു വെച്ചിരുന്ന ഉരുളക്കിഴങ്ങ് ചൂടാക്കാനായി തിളയ്ക്കുന്ന എണ്ണയിലേക്കിട്ടു. അത്ഭുതമെന്നോണം ഉരുളക്കിഴങ്ങ് പപ്പടം പോലെ പൊള്ളി വന്നു. രാജാവിനു ഇതു പെരുത്തിഷ്ടമാകുകയും ചെയ്തു. അതാണ് ഫ്രഞ്ച് ഫ്രൈസ്.

പൊട്ടറ്റൊ ചിപ്സ് എന്നു പറഞ്ഞാല്‍ കുട്ടികള്‍ക്കു മാത്രമല്ല മുതിര്‍ന്നവർക്കും കൊതിയൂറും. അതിനുമുണ്ടൊരു കഥ. ന്യൂയോര്‍ക്കിലെ സരറ്റോഗ സ്പ്രിങ്സിലെ റിസോർട്ടിൽ ഭക്ഷണം കഴിക്കാനെത്തിയ റെയിൽ റോഡു മുതലാളിയായിരുന്ന കോർണിലിയസ് വേവിച്ച ഉരുളക്കിഴങ്ങിനു കനം കൂടുതലാണെന്നു പറഞ്ഞ് അടുക്കളലേക്കു തിരിച്ചയച്ചു. ജോർജ് ക്രം എന്ന ചെഫ് അത് പേപ്പര്‍ കനത്തിലരിഞ്ഞ് തിളയ്ക്കുന്ന എണ്ണയിലിട്ട് കോരിയെടുത്ത് ഉപ്പ് വിതറി കോർണിലിസിന്റെ മുന്നില്‍ വെച്ചു. കിലുക്കത്തിലെ ജഡ്ജിയുടെ സ്വഭാമുണ്ടായിരുന്നിട്ടും അദ്ദേഹത്തിന് വിഭവം ഇഷ്ടമായി. അതാണ് സരറ്റോഗ ക്രഞ്ച് ചിപ്സ്. ഇക്കാര്യം ബ്രിട്ടീഷുകാര്‍ സമ്മതിച്ചു തരില്ല കേട്ടോ.

ഇനി ഇൻകാകളുടെ മുഖ സൗന്ദര്യ രഹസ്യം പറയാം. ഉരുളക്കിഴങ്ങ് ജ്യൂസ് തണുപ്പിച്ചു മുഖത്ത്‌ പുരട്ടിയാണത്രേ അവര്‍ മുഖത്തെ കറുത്ത പാടുകൾ മാറ്റിയിരുന്നത്. 1995 ൽ ആദ്യമായി ശൂന്യാകാശത്തു ഉരുളക്കിഴങ്ങ് വളർത്തി നാസ അത്ഭുതം സൃഷ്ടിച്ചു. ഇപ്പോൾ മനസിലായില്ലേ ഉരുളക്കിഴങ്ങു ഒരു നിസ്സാരക്കാരൻ അല്ലെന്ന്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post