ഒരു യാത്രയിലൂടെ കെഎസ്ആർടിസി ഫാനായി മാറിയ യാത്രക്കാരിയുടെ അനുഭവകഥ…

Total
11
Shares

കേരളത്തിൽ നിന്നും ബെംഗളുരുവിലേക്ക് പ്രൈവറ്റും കെഎസ്ആർടിസിയും കർണാടക ആർടിസിയും അടക്കം ധാരാളം ബസ് സർവ്വീസുകൾ ലഭ്യമാണ്. എന്നാൽ മറ്റെല്ലാ സർവ്വീസുകളെയും അപേക്ഷിച്ച് കുറഞ്ഞ നിരക്കിൽ മികച്ച യാത്രാ സൗകര്യം വാഗ്ദാനം ചെയ്യുന്ന കെഎസ്ആർടിസി (കേരള ആർടിസി) ബസ്സുകളെ ഒരു വിഭാഗം യാത്രക്കാർ മൈൻഡ് ചെയ്യുന്നില്ല. ആദ്യം മുതലേ പ്രൈവറ്റ് സർവ്വീസുകൾ ഉപയോഗിച്ചു ശീലിച്ചവർ ഇന്നും അതു തുടർന്നുകൊണ്ടു പോകുന്നു. ഇത്തരത്തിൽ പ്രൈവറ്റ് ബസ്സിലെ സ്ഥിര യാത്രികയായിരുന്ന, ഒരിക്കൽ മനസ്സില്ലാ മനസ്സോടെ കെഎസ്ആർടിസിയിൽ കയറി യാത്ര ചെയ്യേണ്ടി വന്ന യുവതി പിന്നീട് കെഎസ്ആർടിസിയുടെ സ്ഥിര യാത്രികയായി മാറിയ കഥയാണ് ഇനി പറയുവാൻ പോകുന്നത്. എറണാകുളം സ്വദേശിനിയായ ശ്രീദേവി രമേഷാണ് ഇത്തരത്തിൽ ഒരു യാത്ര കൊണ്ട് കെഎസ്ആർടിസി ആരാധികയാണ് മാറിയത്. ആ സംഭവം എങ്ങനെയെന്ന് അറിയാം ശ്രീദേവിയുടെ വാക്കുകളിലൂടെ…

“പഠനത്തിനു ശേഷം ബെംഗളൂരുവിൽ ജോലി കിട്ടിയപ്പോൾ വീട്ടുകാരൊഴിച്ച് ഞാൻ മാത്രം സന്തോഷിച്ചു. അച്ഛനും അമ്മയ്ക്കും മകളെ ദൂരത്തേക്ക് അയയ്ക്കുന്നതിലുള്ള വേവലാതിയായിരുന്നു. ഒടുവിൽ കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കി ഞാൻ ബെംഗളൂരുവിൽ ജോയിൻ ചെയ്യുവാൻ തീരുമാനിച്ചു. ട്രെയിനിൽ പോകാമെന്നു വിചാരിച്ചപ്പോൾ ഒന്നിലും സീറ്റ് ഒഴിവില്ലെന്നു കണ്ടതിനാൽ എൻ്റെ ആദ്യയാത്ര ബസ്സിലാക്കി. കൂട്ടുകാരൊക്കെ കെഎസ്ആർടിസിയുടെ സർവ്വീസുകൾ നിർദ്ദേശിച്ചപ്പോൾ അവയൊക്കെ ഞാൻ പുച്ഛിച്ചു തള്ളി. പണ്ടൊരിക്കൽ കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്നതിനിടെ ഛർദ്ദിച്ചതു മുതൽ എനിക്ക് അതിനോട് എന്തോ ഒരു വെറുപ്പായിരുന്നു. അങ്ങനെ ഒടുവിൽ റെഡ് ബസ് എന്ന ആപ്പ് വഴി ഞാൻ എറണാകുളത്തു നിന്നും ബെംഗളുരുവിലേക്ക് ഒരു പ്രൈവറ്റ് വോൾവോ ബസ്സിൽ സീറ്റ് ബുക്ക് ചെയ്തു.

കൊച്ചിയിലെ സാധാരണ ബസ്സുകളിൽ മാത്രം യാത്ര ചെയ്തു ശീലിച്ച എനിക്ക് വോൾവോ ബസ്സിലെ യാത്ര വളരെ അദ്ഭുതകരമായ ഒരു അനുഭവമായിരുന്നു. അങ്ങനെ ആദ്യമായി ഒരു വോൾവോ ബസ്സിൽ യാത്ര ചെയ്തു ഞാൻ ബെംഗളൂരുവിൽ എത്തിച്ചേർന്നു. പറയത്തക്ക ബുദ്ധിമുട്ടുകളൊന്നും തന്നെ എനിക്ക് യാത്രയിൽ അനുഭവപ്പെട്ടില്ല. അങ്ങനെ ഹാപ്പിയായി ഞാൻ ജോലിയിൽ പ്രവേശിച്ചു. പിന്നീട് ആഴ്ചയിൽ നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകൾ ഞാൻ അതേ പ്രൈവറ്റ് ബസ്സിൽ തന്നെയാക്കി. ബസ്സിന്റെ പേര് മനപ്പൂർവ്വം പറയാത്തതാണ് കേട്ടോ. കാരണം അവർക്ക് ഒരു ബുദ്ധിമുട്ട് ആകരുതല്ലോ.

അങ്ങനെ ഒരു വീക്കെൻഡിൽ ഞാൻ വീട്ടിലേക്ക് വരാൻ നോക്കിയപ്പോൾ ഞാൻ സ്ഥിരം പോകാറുള്ള ബസ് അടക്കം പ്രൈവറ്റ് ബസ്സുകളിലെല്ലാം നല്ല കത്തി ചാർജ്ജ്. അമ്മാവന്റെ മോളുടെ കല്യാണമാണ് ഞായറാഴ്ച. വെള്ളിയാഴ്ച ബെംഗളൂരുവിൽ നിന്നും ബസ് കയറിയാലേ ശനിയാഴ്ച രാവിലെ നാട്ടിലെത്തുകയുള്ളൂ. കല്യാണത്തിനുള്ള ഗിഫ്റ്റും പിന്നെ ഞങ്ങൾക്കുള്ള ഡ്രെസ്സുമെല്ലാം എടുത്തതു കാരണം കയ്യിൽ കാശ് അൽപ്പം കമ്മിയായി നിൽക്കുന്ന സമയമാണ്. ഇത്രയും കത്തി ചാർജ്ജ് കൊടുത്ത് നാട്ടിൽ പോകുവാൻ ഒരു തരവുമില്ലാത്ത അവസ്ഥ. ഇതിപ്പോ നല്ല മുട്ടൻ പണി കിട്ടിയ അവസ്ഥയായി. വീട്ടിലേക്ക് എങ്ങനെയെങ്കിലും പോകണം. ഞാൻ കൂടെ വർക്ക് ചെയ്യുന്ന തൃശ്ശൂർക്കാരിയായ ടീനയോട് കാര്യം പറഞ്ഞു. അവളാണ് കെഎസ്ആർടിസിയുടെ സർവ്വീസ് സജസ്റ്റ് ചെയ്തത്. എനിക്കാണെങ്കിൽ കെഎസ്ആർടിസി എന്നു കേൾക്കുന്നതെ പേടിയായിരുന്നു. പക്ഷേ എൻ്റെ സാഹചര്യം മോശമാണല്ലോ. എങ്ങനെയെങ്കിലും വീടെത്തണം എന്ന ചിന്തയിൽ ഞാൻ കെഎസ്ആർടിസിയിൽ യാത്ര നോക്കാമെന്നു വിചാരിച്ചു. ടീന എനിക്ക് കെഎസ്ആർടിസി ബുക്കിംഗ് സൈറ്റ് ലിങ്ക് അയച്ചു തരികയും ചെയ്തു. അങ്ങനെ ഞാൻ നോക്കിയപ്പോൾ വൈകീട്ടുള്ള എറണാകുളം സ്‌കാനിയ ബസ്സിൽ രണ്ടോ മൂന്നോ സീറ്റുണ്ട്. ഒന്നും നോക്കാൻ നിന്നില്ല നേരെ അങ്ങ് ബുക്ക് ചെയ്തു. ഏതാണ്ട് ആയിരത്തോളം രൂപയാണ് അന്നു ചാർജ്ജ് വന്നത്. പ്രൈവറ്റിലെ കത്തി നിരക്ക് വെച്ചു നോക്കുമ്പോൾ ഇത് ഭേദം.

അങ്ങനെ രാത്രി പുറപ്പെടുന്ന എറണാകുളം എസി ലക്ഷ്വറി ബസ്സിൽ ഞാൻ യാത്രയായി. ബസ് പുറപ്പെടുന്നതിനു മുൻപ് എന്റെ മൊബൈലിൽ ഒരു കോൾ വന്നു. എടുത്തു നോക്കിയപ്പോൾ ഞാൻ ബുക്ക് ചെയ്ത ബസ്സിലെ കണ്ടക്ടറാണ്. എവിടെ നിന്നുമാണ് കയറുന്നതെന്നു കൺഫേം ചെയ്യാനായിരുന്നു വിളിച്ചത്. എന്ത് കെഎസ്ആർടിസിയിലും ഇങ്ങനെത്തെ സിസ്റ്റം ഒക്കെയുണ്ടോ എന്ന് ഞാൻ അത്ഭുതത്തോടെ ഓർത്തു. ഞാൻ സ്ഥിരമായി യാത്ര ചെയ്യാറുള്ള പ്രൈവറ്റ് ബസ്സിലെപ്പോലെ അടിപൊളിയായിരുന്നു കെഎസ്ആർടിസിയുടെ ഈ ബസ്. കെഎസ്ആർടിസിയിൽ യാത്ര ചെയ്‌താൽ ഛർദ്ദിക്കുമോ എന്നു പേടിച്ച് ഞാൻ രണ്ടു മൂന്നു കവറുകൾ കയ്യിൽ കരുതിയിട്ടുണ്ടായിരുന്നു. പക്ഷേ അതൊന്നും വേണ്ടി വന്നില്ല. രാത്രി നല്ല സുഖകരമായ ഉറക്കം എനിക്ക് ലഭിക്കുകയും ചെയ്തു. അങ്ങനെ അതിരാവിലെ തന്നെ ഞാൻ എറണാകുളത്ത് എത്തിച്ചേർന്നു. ബസ് സ്റ്റാൻഡിൽ എന്നെക്കാത്ത് കസിൻ ബ്രദർ നിൽക്കുന്നുണ്ടായിരുന്നു. ബസ് ഇറങ്ങിയ ശേഷം അവനോടൊത്ത് നേരെ വീട്ടിലേക്ക് പോയി.

ഈ ഒരനുഭവം ഞാൻ വീട്ടിൽ എല്ലാവരോടും പങ്കുവെച്ചു. അങ്ങനെ കെഎസ്ആർടിസി വിരോധിയായിരുന്ന എന്റെയുള്ളിൽ കെഎസ്ആർടിസിയോട് അൽപ്പം ഇഷ്ടമൊക്കെ തോന്നിത്തുടങ്ങി. കസിന്റെ കല്യാണമൊക്കെ അടിച്ചുപൊളിച്ച് ആഘോഷിച്ചു കഴിഞ്ഞു പിന്നീട് ബെംഗളൂരുവിലേക്കുള്ള എൻ്റെ മടക്കയാത്രയും കെഎസ്ആർടിസി ബസ്സിൽ തന്നെ ബുക്ക് ചെയ്തു. അങ്ങനെ പിന്നീട് എന്റെ നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകൾ കെഎസ്ആർടിസിയിൽത്തന്നെ ആയി മാറി. ഇടയ്ക്ക് ഒരിക്കൽ വയനാട് വഴിയുള്ള ബസ്സിലും ഞാൻ ഒന്നു യാത്ര പരീക്ഷിച്ചു. അതും അടിപൊളി തന്നെയായിരുന്നു. അങ്ങനെ കെഎസ്ആർടിസിയെ അങ്ങേയറ്റം വെറുത്തിരുന്ന ഞാൻ ആ ഒരു യാത്ര കൊണ്ട് കെഎസ്ആർടിസിയുടെ ഫാൻ ആയി മാറി.”

Image – Sachin,  Syril T Kurian.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post