റോമൻ സാമ്രാജ്യത്തെ വിറപ്പിച്ച ഒരു സിറിയൻ രാജ്ഞി

Total
0
Shares

എഴുത്ത് – Joyson Devasy.

അലക്സാണ്ടറും, സീസറും, ഒക്ടേവിയനും, മാർക്ക് ആന്റെണിയും, ക്ലിയോപാട്രയും എല്ലാം അരങ്ങൊഴിഞ്ഞ ഗ്രീക്ക്,റോമൻ ചരിത്രം ഏറെക്കുറെ നിശ്ചലമായിരുന്നു. പേരിനു ഇടയ്ക്കിടക്കുണ്ടാകുന്ന കുറച്ചു ആഭ്യന്തര കലഹങ്ങൾ ഒഴിച്ചാൽ, റോം ഏറെക്കുറെ ശാന്തം തന്നെ. ഈ കാലയളവിലാണ് റോമിന്റെ അതിർത്തി പ്രദേശമായ സിറിയയിൽ ഒരു 14 വയസുളള യുവതിയുടെ രംഗപ്രവേശം. പുരാതനമായ “പാൽമിയറൻ” പ്രഭുകുടുംബത്തിലെ ഒരു സാധാ പെൺക്കുട്ടിയായിരുന്നു അവൾ.

ചരിത്രക്കാരൻമാർ അവളുടെ ജന്മം സ്വാദേശത്തു തന്നെ 240 ce യിൽ ആയിരുന്നെന്ന നിഗമനത്തിലെത്തിയെങ്കിലും, അവളുടെ അച്ചനെയോ, അമ്മയെയോക്കുറിച്ച് ഒരു വാക്കുപോലും സൂചിപ്പിച്ചിട്ടില്ല. തുടർന്നു വന്ന വർഷങ്ങളിൽ റോമൻ സാമ്യാജ്യത്തിന്റെ ഉറക്കം കെടുത്തിയ ആ സ്ത്രിയുടെ പേരായിരുന്നു “സെനോബിയ”. ഇവൾ ടോളമിയുടെ രാജവംശത്തിലെ ക്ലിയോപാട്രയുടെ വംശത്തിൽ പെട്ടവളാണെന്നും, അല്ലാ മറിച്ചു അറബ് വംശത്തിൽ ജനിച്ചതാണെന്നും ഗ്രീക്ക്, അറബിക് ചരിത്രകാരൻമാർക്കു ഇടയിൽ തർക്കമുണ്ട്.

മരുഭൂമിയിലെ മുത്ത് എന്നറിയപ്പെടുന്ന പാൽമിയറൻ രാജവംശത്തിലെ “ഒടാനേറ്റിയസ്” എന്ന അധികാരിയുടെ രണ്ടാം ഭാര്യയായി വരുന്നതോടു കൂടിയാണ് സെനോബിയ ചരിത്രത്തിൽ ഇടം പിടിക്കുന്നത്. 263 ceയിൽ അധികാരത്തിൽ വന്ന ശക്തനായ സിറിയൻ അധികാരിയായിരുന്നു ഒടാനേറ്റിയസ്. റോമൻ സാമ്രാജ്യത്തിനു കീഴിൽ ഗവർണറായും, സംരഷകനായും സ്ഥാനങ്ങൾ അലങ്കരിച്ച അദ്ദേഹം ഒട്ടനവധി യുദ്ധങ്ങളിൽ റോമിനെ സഹായിച്ചിട്ടുണ്ട്.

പേർഷ്യൻ സാമ്രാജ്യത്തെയും, ഇറ്റലിയിലെ സ്ഥിരം ശല്യക്കാരായ ജർമ്മൻ ഗോത്സിനെയും പല യുദ്ധങ്ങളിലും തോൽപ്പിക്കാൻ ഒടാനേറ്റിയസിന്റെ സഹായം റോമിനെ തുണച്ചു. ഇതേ സമയം റോമിനോളം തന്നെ ഉന്നതിയിലെത്തിയ തന്റെ പാൽമിയറൻ സാമ്രാജ്യത്തെ എന്തുകൊണ്ടൊരു സ്വാതന്ത്ര ശക്തിയാക്കികൂടാ എന്നും അദേഹം ചിന്തിക്കാതിരുന്നില്ല. കാരണമെന്തെന്നാൽ നേരത്തെ തന്നെ 260 ce യിൽ പേർഷ്യരിൽ നിന്നേറ്റ തോൽവിയിൽ ആകെ തകിടം മറിഞ്ഞു നിൽക്കുവാണ് മഹത്തായ റോമൻ സാമ്രാജ്യം. അല്പമെങ്കിലും പേർഷ്യരോട് പിടിച്ചുനിൽക്കുന്നതോ പാൽമിയറൻസിന്റെ ശക്തിയിലും.

ഇങ്ങനെ കാര്യങ്ങൾ പോകുമ്പോഴാണ് ഒരിക്കൽ തുർക്കിയിലെ ഗോത്സിനെതിരെയുള്ള പടയോട്ടം നടത്തി തിരിച്ചുവരികയായിരുന്ന ഒടാനേറ്റിയസിനെയും മൂത്ത മകൻ “ഹെയ്റാനെയും” മറ്റൊരു കുടുംബാംഗമായ “മയേനിസ്” കൊല്ലുന്നത്. ശേഷം അധികാരം തട്ടിയെടുത്ത മയേനിസിനെ സ്വന്തം സൈനീകർ തന്നെ കൊന്നുകളഞ്ഞു. നാഥനില്ലാത്ത പാൽമിയറൻ സാമ്രാജ്യത്തിനെ ഇനിയാരു നയിക്കും എന്ന ചോദ്യത്തിന് ജനങ്ങൾക്കും സൈനാധിപർക്കും, “സെനോബിയ” രാജ്ഞി എന്നൊരു ഉത്തരമേ ഉണ്ടായിരുന്നുള്ളു. നേരത്തെ തന്നെ യുദ്ധവേളകളിൽ ഭർത്താവിനെ അനുഗമിച്ച സെനോബിയയുടെ കർത്തവ്യബോധത്തിൽ സിറിയയിലെ എല്ലാ ജനങ്ങൾക്കും പരിപൂർണ്ണ വിശ്വാസമായിരുന്നു.

പക്ഷേ തനിക്കു ഒടാനേറ്റിയസിൽ പിറന്ന മകനായ ” വബേലിറ്റസ്” എന്ന 10 വയസ്സുള്ള കുട്ടിയെ രാജാവാക്കാനായിരുന്നു സെനോബിയക്കു താല്പ്പര്യം. ശേഷം റീജന്റായി ഭരണം തുടർന്ന സെനോബിയ ആദ്യം ചെയ്തത് തന്റെ ഭർത്താവിന്റെ മരണത്തിനു കാരണമായവരെ പിടികൂടി അവരെ കൂട്ടത്തോടെ കൊല്ലുകയെന്നതാണ്. പിന്നീട് റോമൻ ചക്രവർത്തി “ഗല്ലീനസ്സിന്റെ” ശക്തി ഷയിച്ചതായി മനസ്സിലാക്കിയ അവൾ, തന്റെ സൈന്യത്തെ അയച്ചു നേരത്തെ റോമൻ സാമ്രാജ്യത്തിനുവേണ്ടി തന്റെ ഭർത്താവ് കീഴടക്കിയ പേർഷ്യയുടെ കിഴക്കൻ പ്രദേശങ്ങൾ തന്റെ പാൽമിയറൻ സാമ്രാജ്യത്തിനു കീഴിലാക്കിമാറ്റി.

ഗല്ലീനസ്സ് ചക്രവർത്തിക്കു ഇതൊക്കെ നോക്കി നിൽക്കാനെ പ്രത്യക്ഷത്തിൽ സാധിച്ചൊള്ളു. കാരണം അത്രമാത്രം ചടുലമായ നീക്കങ്ങളായിരുന്നു സെനോബിയ കൈകൊണ്ടത്. പിന്നീടു റോമൻസാമ്രാജ്യത്തിന്റെ അധികാരത്തിൽ വന്ന ക്ലോഡിയസ് ചക്രവർത്തിയും സെനോബിയയുടെ പ്രവ്യത്തിയെ എതിർത്തില്ല. ഇതിനു കാരണമായി ചരിത്രകാരൻമാർ പറയുന്നത് ഒന്നു റോമൻ ശക്തിയുടെ പരാജയവും മറ്റൊന്ന് സെനോബിയ റോമൻ ചക്രവർത്തിമാരെ ബഹുമാനിക്കുന്ന രീതിയിൽ, അവരുടെ ചിത്രങ്ങൾ തന്റെ പാൽമിയറൻ നാണയങ്ങളിൽ ആലേഖനം ചെയ്തും, അവരെ വേണ്ട കാര്യങ്ങളിൽ ബഹുമാനിച്ചും സ്വീകരിച്ച ഒരു നയത്തിന്റെ ഫലവുമെന്നതായിരുന്നു.

ഇങ്ങനെ തന്റെ ജൈത്രയാത്ര തുടർന്ന സെനോബിയ 269 ceയിൽ സിറിയ മുഴുവനായും, അനാറ്റോലിയയും പിന്നീട് ഈജ്പിറ്റ് ഒട്ടാകെ കീഴ്പ്പെടുത്തുകയും ചെയ്തു. 270 ce യിൽ അവസാനത്തെ റോമൻ ഭരണവും തുടച്ചുനീക്കിയ സെനോബിയ തന്റെ അധികാരകൊടി അലക്സാണ്ട്രിയയിൽ പാറിച്ചു. ഇതേ സമയം മറുവശത്ത് റോമിലെ അന്തരീഷം പാടെ മാറുകയായിരുന്നു. എക്കാലത്തെയും ശക്തനായ റോമൻ ചക്രവർത്തിമാരിൽ ഒരാളായ ” ലൂസിയസ്സ് ഡൊമിറ്റസ്റ്റ് ഓർലീയൂസ്” തന്റെ അധികാരം കൈയ്യേറുന്ന നിമിഷമായിരുന്നു അത്.

ക്ലോഡിയസ്സിനു ശേക്ഷം സിംഹാസനത്തിലേറിയ ഓർലിയൂസ് പെട്ടെന്നു തന്നെ തന്റെ നഷ്ടപ്പെട്ടുപോയ മഹത്തായ റോമൻ സാമ്രാജ്യത്തിന്റെ യശസ്സ് തിരിച്ചുപിടിക്കാനുള്ള ശ്രമം തുടങ്ങി. കുറഞ്ഞ നാളുകൾ കൊണ്ടുതന്നെ ഒരിക്കൽ കൈവിട്ടുപ്പോയ ബ്രിട്ടാനിയ, ഗൗൽ, ഹിസ്പാനിയ എന്നീ സ്റ്റേറ്റുകൾ ഓർലീയൂസ് വീണ്ടെടുത്തു. ഇറ്റലിയുടെ വടക്കൻ പ്രവിശ്യയിൽ നിരന്തരമായി ആക്രമണം അഴിച്ചുവിട്ട ബാർബേറിയൻമാരായ ഗോത്സിനെ തകർത്തു ബദ്ധിതരാക്കി. തികഞ്ഞ സൈനീകപാടവം കൈമുതലായിരുന്ന ഓർലിയുസ്സിനെ ചൊല്ലി “അദ്ദേഹം ആയിരങ്ങളെ കൊന്നു” എന്നു തുടങ്ങുന്ന കവിതകൾ വരെ രചിച്ചിരുന്നു അക്കാലത്ത്.

പക്ഷേ ഇതൊന്നും നമ്മുടെ സെനോബിയ റാണിയെ തളർത്തിയില്ല.കാരണം അന്നേക്കു റോമൻ സാമ്രാജ്യത്തിനടുത്ത് തന്നെ എത്തിയിരുന്നു പാൽമിയറൻ ശക്തിയും. ക്രമേണ തന്റെ സാമ്രാജ്യത്തിനു വെല്ലുവിളിയായി ഒരു സ്ത്രിയുടെ കീഴിലുള്ള ഒരു ശക്തി വളർന്നു വരുന്നത്, ഓർലീയൂസ് ചക്രവർത്തി ശ്രദ്ധിച്ചു. പണ്ടു തങ്ങളുടെ ഗവർണർമാരായി ഭരണത്തിലേറിയവർ ഇന്നു സ്വായം രാജാധികാരികളായത് അദ്ധേഹത്തിനത്ര രസിച്ചില്ല.

റോമിലേക്ക് ഇജിപ്റ്റിൽ നിന്നും ധാന്യങ്ങൾ കൊണ്ടുവരാൻ ഒരു സദ്ധിവരെ പോയ ചക്രവർത്തി ക്ലോഡിയസ് ഈ സ്ത്രിയുമായി ഒപ്പുവെച്ചിട്ടുണ്ടെന്നത് കൂടി കേട്ടപ്പോൾ ഓർലിയൂസ് കോപിതനായി. ഈ കോപം ഇരട്ടിക്കാൻ എന്നവിധം തൊട്ടടുത്ത നാളുകളിൽ സെനോബിയ രാജ്ഞി തന്റെ രാജ്യത്തിലെ അലക്സാണ്ട്രിയ, അന്ത്വാക്യാ കമ്മട്ടങ്ങളിൽ റോമൻ ചാക്രവർത്തിമാരുടെ ചിത്രങ്ങൾ ചേർക്കുന്നത് മുഴുവനായി നിർത്തലാക്കി. ഇതും കൂടിയറിഞ്ഞതോടെ ഓർലീയൂസ് തന്റെ പടപുറപ്പാട് ആരംഭിച്ചു.

ഇതിനു മുന്നോടിയാം എന്നോണ്ണം ഒരു കീഴടങ്ങലിനുള്ള സന്ദേശം ഓർലീയൂസ് സെനോബിയക്കു അയച്ചു കൊടുത്തു. “ഒരു അടിമയായി കീഴടങ്ങാതെ രാജ്ഞിയായി ആത്മഹത്യ ചെയ്യുന്നതാണ് മഹത്വകരം” എന്നു തെളിയിച്ച ക്ലിയോപാട്രയുടെ ചരിത്രം താങ്കൾ അറിഞ്ഞിരുന്നേൽ ഇങ്ങനൊരു സന്ദേശം എനിക്കു അയക്കുകയില്ലായിരുന്നു”. ഇതായിരുന്നു ഓർലിയൂസിനുള്ള സെനോബിയയുടെ മറുപടി. ഇതുകേട്ടപാടെ കോപിഷ്ട്ടനായ ചക്രവർത്തി തന്റെ നിലവിലുള്ള സൈന്യത്തിന്റെ പതിമടങ്ങുമായി സിറിയയിലേക്ക് തിരിച്ചു. ആ മഹാസൈന്യത്തിനു മുന്നിൽ ഏഷ്യാമൈനറിലെ ഓരോ പാൽമിയറൻ കേന്ദ്രങ്ങളും തകർന്നു വീണു.

തന്റെ മികച്ച വില്ലാളിവീരരാലും, മരുഭൂമിയിലെ കലാവസ്ഥയിലും തകരുമെന്ന് കരുതിയ റോമൻസ് അതിവേഗം പടയെടുത്ത് വരുന്നത് സെനോബിയ കണ്ടു. 272 Ce
യിൽ തുർക്കിയിലെ ഇമ്മേയിൽ വെച്ചു ഇരുവിഭാഗങ്ങളും ഏറ്റുമുട്ടി. അംഗസഖ്യയിൽ തുലോം കുറവായ സെനോബിയ രാജ്ഞിയുടെ അശ്വസൈന്യം ഓർലീയൂസിന്റെ 50000 ത്തോളം വരുന്ന കലാൾപ്പടയോട് തോറ്റു പിൻവാങ്ങി. ശേഷം തന്റെ തലസ്ഥാന നഗരമായ സിറിയയിലെ ഇമീശ്ശയിൽ പ്രധാന സൈനാധിപനായ സാബോത്തിന്റെ കൂടെ 70000 വരുന്ന തന്റെ സൈന്യവുമായി സെനോബിയ നിലകൊണ്ടു.

പക്ഷേ ഇത്തവണ അവർക്കെതിരെ ഓർലിയൂസ് അണിനിരത്തിയത് 250000 വരുന്ന റോമിന്റെ പ്രധാന സൈന്യത്തെയാണ്. പ്രാരംഭഘട്ടത്തിൽ കുറച്ചു വിജയം വരിച്ചെങ്കിലും, കടലുപോലത്തെ റോമൻ സൈന്യത്തിനായിരുന്നു അവസാന വിജയം. ശേഷം സൈനാധിപരുടെ വാക്കുകൾ കേട്ടു സെനോബിയ പേർഷ്യൻ അതിർത്തിയിലേക്ക് ഒരു വേഗതയാർന്ന ഒട്ടകപുറത്ത് പിൻവാങ്ങിയെങ്കിലും, യൂഫ്രട്ടീസ് നദീതീരത്തുവെച്ചു പിടിക്കപ്പെട്ടു. പിടിയിലായപ്പോൾ സെനോബിയ വിഷം കഴിച്ചു ആത്മഹത്യ ചെയ്തെന്നും, മറിച്ചു പിടിയിലായ സെനോബിയയെ ഓർലിയൂസ് ചക്രവർത്തി ഇറ്റലിയിലെ തിബൂറിലുള്ള ഹാർഡൻ വില്ലയിൽ താമസിപ്പിച്ചുവെന്നും പറയപ്പെടുന്നു.

ഇന്നും സിറിയൻ ചരിത്രത്തിലെ ദേശാഭിമാനത്തിന്റെ സ്ത്രീ പ്രതീകമായും, ലോകത്തിലെ മികച്ച സ്ത്രിയോദ്ധാക്കളിൽ ഒരാളായും സെനോബിയ അറിയപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post