‘മൃതദേഹങ്ങളുടെ കൂട്ടുകാരൻ’ എന്നറിയപ്പെടുന്ന അഷറഫ് താമരശ്ശേരി

Total
16
Shares

എഴുത്ത് – Mansoor Kunchirayil Panampad.

സ്വന്തം ജീവിതം മറ്റുള്ളവർക്കായി സമർപ്പിച്ചു കൊണ്ട് മുന്നേറുന്ന ഒരു പ്രവാസി സഹോദരൻറെ യഥാർത്ഥമായ ജീവിത കഥയാണ് ഇവിടെ പറയാൻ പോകുന്നത്…

ചെറിയ ജീവിതങ്ങള്‍ പണത്തിന്‍െറയും പ്രശസ്തിയുടെയും ബലത്തില്‍ ആഘോഷിക്കപ്പെടുമ്പോള്‍ അഷ്റഫിനെ പ്പോലുള്ളവരുടെ വലിയ ജീവിതങ്ങള്‍ ആരുമറിയാതെ പോകുന്നുവെന്നതാണ്. ജീവിത്തിലുണ്ടാകുന്ന സന്തോഷത്തിലും ആഹ്ളാദത്തിലും പാലോറക്കുന്നുമ്മല്‍ അഷ്റഫിന്‍െറ മനസ്സ് പിടച്ചത് മോര്‍ച്ചറിയില്‍ തണുത്തുവിറച്ച് കിടക്കുന്ന, തനിക്ക് ഒരു മുന്‍ പരിചയവുമില്ലാത്തവരുടെ മൃതദേഹങ്ങള്‍ക്കു വേണ്ടിയായിരുന്നു.

പ്രവാസ ലോകത്ത് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലത്തെിക്കാനും സംസ്കരിക്കാനും 19 വര്‍ഷത്തിലേറെയായി ഓടി നടക്കുകയാണ് ഈ 44 കാരന്‍. അക്ഷരാര്‍ഥത്തില്‍ മരിച്ചവര്‍ക്കു വേണ്ടി ജീവിക്കുന്നവന്‍. ഇത്രയും കാലത്തിനിടയില്‍ 40 വിവിധ രാജ്യക്കാരുടെ 4,886 ഓളം മൃതദേഹങ്ങളാണ് സാധാരണക്കാരനായ ഈ മനുഷ്യന്‍ അവരവരുടെ നാടുകളില്‍ കണ്ണീരോടെ കാത്തിരിക്കുന്നവര്‍ക്ക് മുന്നിലത്തെിച്ചത്.

മൃതദേഹങ്ങളുടെ കൂട്ടുകാരനും കാവല്‍ക്കാരനുമെല്ലാമാണ് അഷ്റഫ്. മരണത്തിന് മുന്നില്‍ എല്ലാവരും പകച്ചു നില്‍ക്കുമ്പോള്‍ അഷ്റഫ് മാലാഖയെപ്പോലെ ഓടിയത്തെും. പിന്നെ ജീവന്‍ വിട്ട ദേഹത്തെ നാട്ടില്‍ ബന്ധുക്കളുടെ കൈയിലേല്‍പ്പിച്ചേ അഷ്റഫിന് ഉറക്കമുള്ളൂ. മരണത്തിന്‍െറ ഞെട്ടലിലും വേദനയിലും ബന്ധുക്കളും സുഹൃത്തുക്കളും എന്തുചെയ്യണമെന്നറിയാതെ തളര്‍ന്നിരിക്കുമ്പോള്‍ അഷ്റഫ് ഒറ്റക്ക് ആശുപത്രിയും ഓഫീസുകളും പൊലീസ് സ്റ്റേഷനും മോര്‍ച്ചറിയും എംബാമിങ് കേന്ദ്രവും താണ്ടി മൃതദേഹം വിമാനത്തില്‍ കയറ്റുന്നതുവരെ കൂടെയുണ്ടാകും.

മൃതദേഹം നാട്ടിലത്തെിക്കാനാവശ്യമായ പൊലീസ് ക്ളിയറന്‍സ്, മരണ സര്‍ട്ടിഫിക്കറ്റ്, സി.ഐ.ഡി ഓഫീസില്‍ നിന്നുള്ള എഴുത്തുകള്‍ തുടങ്ങി വിമാന ടിക്കറ്റടെുക്കുന്നത് വരെയുള്ള നാനാതരം രേഖകള്‍ ഇദ്ദേഹം തന്നെ ശരിയാക്കി നല്‍കും. നിയമവും നടപടിക്രമങ്ങളുമെല്ലാം ഈ പച്ച മനുഷ്യന് മുന്നില്‍ വാതില്‍ മലക്കെതുറക്കും. അജ്ഞാത ജഡങ്ങളെ ശ്മശാനങ്ങളിലെ ഏകാന്തതയിലേക്ക് അഷ്റഫ് തനിച്ച് നയിക്കും. ഒരു മുഷിപ്പുമില്ലാതെ, ഊണും ഉറക്കവുമില്ലാതെ അഷ്റഫ് നടപടിക്രമങ്ങളെല്ലാം ചെയ്തു കൊണ്ടിരിക്കും.

പ്രത്യുപകാരമായി ഒരു ചായ പോലും അഷ്റഫ് സ്വീകരിക്കില്ല. പതിനായിരങ്ങള്‍ നീട്ടിയവരോട് താന്‍ ചെയ്യുന്നത് ദൈവത്തിനു വേണ്ടിയുള്ള കര്‍മമാണെന്നും പ്രതിഫലം വാങ്ങിയാല്‍ അത് തൊഴിലാകുമെന്നും അഷ്റഫ് വിശദീകരിക്കും. സ്വന്തം കൈയില്‍ നിന്ന് ചെലവായ തുകപോലും അദ്ദേഹം വാങ്ങില്ല.

യു.എ.ഇയിലെ ഏത് എമിറേറ്റില്‍ പ്രവാസികള്‍ മരിച്ചാലും ആദ്യം വിളിയത്തെുക ഇദ്ദേഹത്തിന്‍െറ ഫോണിലായിരിക്കും. ഇത്തരം വിളി വരാത്ത ദിവസങ്ങള്‍ കുറവാണ്. വിവരമറിഞ്ഞാല്‍ പിന്നെ പെരുന്നാളെന്നോ ആഘോഷമെന്നോ നോട്ടമില്ല. ഊണു കഴിക്കുന്നതിനിടയിലും ഉറക്കത്തില്‍ നിന്നും എഴുന്നേറ്റോടും. മതവും രാഷ്ട്രീയവും നാടും വര്‍ണവുമൊന്നും നോക്കാതെയുള്ള നിസ്വാര്‍ഥ സേവനം. 40 രാജ്യങ്ങളിലേക്ക് ഇങ്ങിനെ മൃതദേഹങ്ങള്‍ എത്തിച്ചിട്ടുണ്ട് പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഈ നാട്ടിന്‍ പുറത്തുകാരന്‍.

എല്ലാം കഴിഞ്ഞ് വീട്ടില്‍ തിരിച്ചത്തെുന്നത് പലപ്പോഴും അര്‍ധരാത്രി കഴിഞ്ഞ്. ഏഴു മൃതദേഹങ്ങള്‍ വരെ ഒരുദിവസം ഏറ്റെടുക്കേണ്ടിവന്നിട്ടുണ്ട്. എല്ലാ വിധ പിന്തുണയും നല്‍കുന്ന ഭാര്യയാണ് തന്‍െറ ബലമെന്ന് അഷ്റഫ് പറയുന്നു. അഷ്റഫിന്‍െറ അഭാവത്തില്‍ ഒരു പരാതിയുമില്ലാതെ മൂന്നു മക്കളടങ്ങുന്ന കുടുംബത്തിന്‍െറ കാര്യങ്ങളെല്ലാം നോക്കി നടത്തുന്നു ഭാര്യ ( Suhara Kdy ) ഫാത്തിമത്ത് സുഹ്റ. പ്രായമായ ഉമ്മയും മകന്‍െറ പുണ്യ പ്രവര്‍ത്തനത്തിന് എല്ലാ പിന്തുണയും നല്‍കുന്നു. പിതാവ് 10 വര്‍ഷം മുമ്പ് മരണപ്പെട്ടു.

നാലര വര്‍ഷത്തെ സൗദി വാസം ക്ളച്ച് പിടിക്കാത്തതിനെ തുടര്‍ന്നാണ് 19 വര്‍ഷം മുമ്പ് അഷ്റഫ് അജ്മാനിലെ അളിയന്‍െറ അടുത്തത്തെിയത്. അവിടെ ചെറിയൊരു വര്‍ക്ക്ഷോപ്പ് തുടങ്ങി. ഷാര്‍ജയിലെ കുവൈത്ത് ആശുപത്രിയില്‍ രോഗിയായ സുഹൃത്തിനെ കാണാന്‍ പോയതാണ് അഷ്റഫിന്‍െറ ജീവിതം മാറ്റിമറിച്ചത്. തിരിച്ചുവരുമ്പോള്‍ ആശുപത്രി വരാന്തയില്‍ രണ്ടു മലയാളികള്‍ പൊട്ടിക്കരയുന്നു. പിതാവ് മരിച്ച സഹോദരങ്ങളായിരുന്നു അത്. പുനലൂര്‍ സ്വദേശികള്‍. മൃതദേഹം എന്തു ചെയ്യണമെന്നും എന്തെല്ലാമാണ് നടപടിക്രമങ്ങളെന്നും അറിയാതെ വിലപിച്ച അവരെ സഹായിക്കാന്‍ അഷ്റഫും കൂടി. പിന്നെ വിശ്രമമറിഞ്ഞിട്ടില്ല.

താമരശ്ശേരി ചുങ്കം ടെലിഫോണ്‍ എക്സ്ചേഞ്ചിന് സമീപത്തെ വീട്ടില്‍ ഉമ്മയേയും ബന്ധുക്കളെയും കാണാന്‍ പോലും പോകാനാവില്ല. നാലോ അഞ്ചോ ദിവസം നിന്ന് തിരിച്ചുപോരും. 10 വര്‍ഷത്തിനിടയില്‍ കഴിഞ്ഞ തവണ 20 ദിവസം നാട്ടില്‍ നിന്നതാണ് ഏറ്റവും നീണ്ട അവധിക്കാലം. പക്ഷെ അവിടെയും ഫോണിലൂടെ നിര്‍ദേശങ്ങള്‍ നല്‍കി മൃതദേഹങ്ങള്‍ അയച്ചുകൊണ്ടിരുന്നു. ആ 20 ദിവസം താന്‍ 13,000 രൂപക്ക് ഫോണ്‍ റീചാര്‍ജ് ചെയ്തതായി അഷ്റഫ് ഓര്‍ക്കുന്നു. എല്ലാം സ്വന്തം പോക്കറ്റില്‍ നിന്ന്.

അഷ്റഫിന്‍െറ നിസ്വാര്‍ഥ പ്രവര്‍ത്തനം കണ്ട് അറബികളും മലയാളികളുമെല്ലാം സഹായിക്കാന്‍ മുന്നോട്ടു വന്നെങ്കിലും ഒരു രൂപ പോലും ഇതുവരെ വാങ്ങിയിട്ടില്ല. ചോദിച്ചാല്‍ അഷ്റഫ് പറയും: “എല്ലാവരുടെയും മനം നിറഞ്ഞ പ്രാര്‍ഥനയാണ് ഏറ്റവും വിലപിടിച്ചത്. എനിക്ക് അതുമതി’.” അത് അളവില്ലാതെ ലഭിച്ചുകൊണ്ടിരിക്കുന്നു ഈ സന്മനസ്സിന്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post