‘ഹോബിറ്റുകള്‍’ എന്ന കുള്ളൻ വംശം ഒരു യാഥാര്‍ത്ഥ്യം തന്നെ ആയിരുന്നോ?

Total
0
Shares

എഴുത്ത് – ജൂലിയസ് മാനുവൽ.

ഇന്തോനേഷ്യയിലെ ഏറ്റവും തെക്കേ അറ്റത്തുള്ള ദ്വീപ് ആണ് Flores ( പോര്‍ത്തുഗീസ് ഭാഷയില്‍ പൂക്കള്‍ എന്നര്‍ത്ഥം ). 2003 ല്‍ അവിടെ പര്യവേഷണവും ഉത്ഖനനവും നടത്തിയിരുന്ന ഒരു കൂട്ടം ഗവേഷകര്‍ അക്കൂട്ടത്തില്‍ Liang Bua എന്ന ഗുഹയിലും എത്തി ചേര്‍ന്നു . അവിടുത്തെ ചുണ്ണാമ്പ് പാറകളില്‍ ചരിത്രം തിരഞ്ഞ അവര്‍ക്ക് മുന്‍പില്‍ ഒരു എല്ലിന്‍ കഷ്ണം പ്രത്യക്ഷപ്പെട്ടു .

ഒറ്റ നോട്ടത്തില്‍ ചരിത്രാതീതകാലത്തെ ആവാം എന്ന് അനുമാനിച്ച അവര്‍ ആ ഗുഹ മുഴുവനും അരിച്ചു പെറുക്കാന്‍ തുടങ്ങി . അവസാനം അവര്‍ക്ക് മുന്നില്‍ ആ ചിത്രം തെളിഞ്ഞു . ഒരാളുടെ ഏറെക്കുറെ പൂര്‍ണ്ണമായ അസ്ഥികൂടം ! പക്ഷെ പൊക്കം അത്ര പോര … വെറും ഒരു മീറ്റര്‍ ! അപ്പോള്‍ കുട്ടിയുടെതാവാം എന്ന് അനുമാനിച്ചു . പക്ഷെ പല്ലുകളുടെ ഘടന നോക്കിയപ്പോള്‍ അഭിപ്രായം മാറ്റി . ഇത് കുട്ടിയല്ല , മുതിര്‍ന്ന ഒരാളുടെത് ആണ് ! അപ്പോള്‍ ഇതൊരു കുള്ളന്‍ ആവാം . ഗുഹയില്‍ നിന്നും അവര്‍ക്ക് വീണ്ടും ചില അസ്ഥികൂട ഭാഗങ്ങള്‍ കൂടി ലഭിച്ചു .

എല്ലാം പഠിച്ചപ്പോള്‍ ഒരു കാര്യം മനസ്സില്‍ ആയി ഇവര്‍ക്കെല്ലാം ഒരു മീറ്ററില്‍ കൂടുതല്‍ ഉയരം ഇല്ലായിരുന്നു ! എന്താണിത് കുള്ളന്മ്മാരുടെ ഗുഹയോ ? അങ്ങിനെ വരുമോ ? ആദ്യം കിട്ടിയ പൂര്‍ണ്ണ അസ്തികൂടത്തിന് ഏകദേശം 18,000 കൊല്ലങ്ങള്‍ പഴക്കം ഉണ്ട് ! അത് മുപ്പതു വയസുള്ള ഒരു പെണ്ണിന്റെതാണ് . ബാക്കിയുള്ളവയൊക്കെ പല അസ്ഥികൂടങ്ങളുടെ വിവിധ ഭാഗങ്ങള്‍ ആണ് . ചിലതിന് 12,000 കൊല്ലങ്ങളെ പഴക്കമുള്ളൂ . അവസാനം അവര്‍ ഒരു തീരുമാനത്തില്‍ എത്തി . ഇതൊരു മനുഷ്യ വര്‍ഗം ആണ് . തീരെ ഉയരം കുറഞ്ഞ ഒരു കുള്ളന്‍ വര്‍ഗ്ഗം . അതിനൊരു പേരും വീണു … Homo floresiensis. അത്ഭുതകരമായ മറ്റൊരു വസ്തുത , ഇവരുടെ തലച്ചോറും തീരെ ചെറുതായിരുന്നു !

പീറ്റർ ജാക്സണ്‍ സംവിധാനം ചെയ്ത ലോർഡ്‌ ഓഫ് ദി റിങ്ങ്സ് , ദി ഹോബിറ്റ് തുടങ്ങിയ സീരീസ് ചിത്രങ്ങളിലൂടെ പൊക്കം കുറഞ്ഞ ഹോബിറ്റുകൾ എന്ന സാങ്കൽപ്പിക മനുഷ്യ വർഗത്തെ നമ്മുക്ക് സുപരിചിതമാണ് . എന്നാൽ ഇതുപോലൊരു കുള്ളൻ മനുഷ്യ വർഗ്ഗം ഈ ഭൂമുഖത്ത് ജീവിച്ചിരുന്നു എന്ന അറിവ് നമ്മെ അമ്പരിപ്പിക്കും ! Homo floresiensis ശാസ്ത്രലോകത്ത് ഇപ്പോള്‍ അറിയപ്പെടുന്നത് Hobbits എന്നാണ് .

കാരണം എന്തെന്നോ ? ഉയരം കുറഞ്ഞ ഇവര്‍ക്ക് സിനിമയിലെ ഹോബിറ്റുകളെ പോലെ തന്നെ നീളം കൂടി , പരന്ന കാല്‍പാദങ്ങളും ഉണ്ടായിരുന്നു ! ഇവര്‍ ഉപയോഗിച്ചിരുന്ന ചില ആയുധങ്ങളും ഗുഹയില്‍ നിന്നും വീണ്ടെടുത്തു . അതില്‍ നിന്നും ഇവര്‍ വേട്ടക്കാര്‍ ആയിരുന്നു എന്നും അവര്‍ വേട്ടയാടി പിടിച്ചിരുന്ന ജീവി ഏതെന്നും പിടികിട്ടി . Stegodon എന്ന ചരിത്രാതീത കാലത്തെ ഭീമന്‍ ആനയുടെ കുള്ളന്‍ ഉപവിഭാഗം ആയ Stegodon florensis insularis ആയിരുന്നു ആ ജീവി ! ഇങ്ങനെ ഈ കുള്ളന്മ്മാരെല്ലാം എങ്ങിനെ ഒരുമിച്ചു ഈ ദ്വീപില്‍ എത്തി എന്നതായി പിന്നെ ആലോചന . insular dwarfism ആയിരുന്നു ആദ്യം മനസ്സില്‍ വന്നത് . ദ്വീപുകള്‍ പോലുള്ള ചെറിയ ചുറ്റുപാടുകളില്‍ നൂറ്റാണ്ടുകളോളം ജീവിക്കുമ്പോള്‍ ജീവികളുടെ ശരീരം കിട്ടുന്ന ആഹാരത്തിന്‍റെ ലഭ്യത അനുസരിച്ച് ഒതുങ്ങുന്ന രീതിയെ ആണ് insular dwarfism എന്ന് പറയുന്നത് .

മറ്റു സമീപ കരകളില്‍ ഉണ്ടായിരുന്ന Homo erectus എന്ന മനുഷ്യ വര്‍ഗ്ഗം എങ്ങിനെയോ ഈ ദ്വീപില്‍ വന്നു പെട്ടതായും പിന്നീടു പരിണാമം സംഭവിച്ച് കുള്ളന്മ്മാര്‍ ആയി മാറിയതാവാം എന്നും വാദം ഉയര്‍ന്നു . എന്നാല്‍ ഇവരുടെ ചെറിയ തലച്ചോറ് ഒരു പ്രശ്നമായി തന്നെ അവശേഷിച്ചു . ഇത്രയും ചെറിയ ബുദ്ധിക്കാര്‍ എങ്ങിനെ വേട്ട ഉപകരണങ്ങള്‍ ഉണ്ടാക്കി “കുട്ടിയാനകളെ ” വേട്ടയാടി പിടിച്ച് കഷ്ണിച്ചു കഴിച്ചു എന്നത് വേറൊരു അത്ഭുതം ! ഇതേ സമയം Homo erectus ഉം അവിടെ ഉണ്ടായിരുന്നു എന്നും അവരില്‍ നിന്നും കണ്ടു പടിച്ചതാവാം എന്നും വേറൊരു കൂട്ടം ഗവേഷകര്‍ പറയുന്നു . പക്ഷെ Homo erectus ന്‍റെ ഒരു എല്ല് പോലും ഈ ദ്വീപില്‍ നിന്നും ഇതുവരെ ലഭിച്ചിട്ടില്ല .

എന്നാല്‍ ടെല്‍ അവീവ് സര്‍വ്വകലാശാലയിലെ ചില ഗവേഷകര്‍ ഇത് Laron’s syndrome എന്ന രോഗം വന്ന ചില പൂര്‍വ്വികരുടെ അസ്ഥികള്‍ ആവാം എന്ന് സംശയം പ്രകടിപ്പിച്ചു . (വളര്‍ച്ച മുരടിക്കുന്ന ഈ അവസ്ഥ ജൂതര്‍ ഉള്‍പ്പെടുന്ന സെമിറ്റിക് വര്‍ഗ്ഗക്കാരില്‍ ആണ് കൂടുതലായും കാണപ്പെടുന്നത് – വിക്കിപീഡിയ) . എന്നാല്‍ ആധുനിക ശാസ്ത്രഞരില്‍ ഭൂരി ഭാഗവും ഈ അനുമാനം തെറ്റാണെന്ന് കരുതുന്നു . ആഫ്രിക്കയില്‍ രണ്ടു മില്ല്യന്‍ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് ജീവിച്ചിരുന്ന Homo habilis എന്ന വര്ഗ്ഗതിലേക്കാണ് ഇപ്പോള്‍ ഏവരുടെയും ശ്രദ്ധ പതിഞ്ഞിരിക്കുന്നത് . ഇരു കൂട്ടരുടെയും കാലുകളുടെ ഘടനയിലെ സാമ്യമാണ് ഈ കാരണം . Homo habilis നൂറ്റാണ്ടുകളിലൂടെ സഞ്ചരിച്ചു Flores എത്തിപ്പെട്ടിരിക്കാം എന്നും , അവിടുത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ശരീര ഘടന ഇപ്പോള്‍ കണ്ടെടുത്തത്‌ പോലെ ആയി തീര്‍ന്നിരിക്കാം എന്നുമാണ് ഇപ്പോഴത്തെ അനുമാനം .

Flores ദ്വീപിലെ കുള്ളന്‍ മനുഷ്യ വര്‍ഗ്ഗവും ആന വര്‍ഗ്ഗവും പന്ത്രണ്ടായിരം കൊല്ലങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്നപ്പോള്‍ ലോകത്തിന്‍റെ മറ്റു ഭാഗത്ത്‌ ഇവരുടെ വര്‍ഗ്ഗത്തില്‍ പെട്ട എല്ലാ ജീവികളും നാമാവിശേഷമായി കഴിഞ്ഞിരുന്നു . ഈ ദ്വീപിനു മറ്റു കരകളുമായി ഉണ്ടായിരുന്ന ” ബന്ധമില്ലായ്മ്മ ” തന്നെയാണ് ഇതിനു കാരണം . Flores ദ്വീപിലെ അസ്ഥികൂടങ്ങളുടെ മുകളില്‍ നിന്നും കിട്ടിയ അഗ്നിപര്‍വ്വത ചാരത്തില്‍ നിന്നും ആ കാലഘട്ടത്തില്‍ ഉണ്ടായ ഒരു വമ്പന്‍ അഗ്നിപര്‍വ്വത വിസ്ഫോടനമാണ് ഈ കുള്ളന്മ്മാരെ ഭൂമുഖത്ത് നിന്നും തുടച്ചു നീക്കിയത് എന്ന് കരുതുന്നു . എന്തായാലും കഥയിലെ ഹോബിറ്റിനെക്കാള്‍ വിചിത്രമാണ് യഥാര്‍ത്ഥ ഹോബിറ്റിന്റെ കഥ !

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post