ബാറ്റിൽ ഓഫ് ലോൻഗേവാല – പാകിസ്താനി ടാങ്കുകൾ എരിഞ്ഞമർന്ന യുദ്ധം

Total
74
Shares

ലേഖകൻ – ഋഷിദാസ് എസ്.

യുദ്ധവിജയത്തിനു ശത്രുസൈന്യത്തിന്റെ അത്രയെങ്കിലും ആൾബലവും ആയുധബലവും വേണം എന്നാണ് യുദ്ധതന്ത്രത്തിന്റെ പ്രാഥമിക പാഠങ്ങൾ പറയുന്നത് .പക്ഷെ ചരിത്രത്തിൽ പലപ്പോഴും ഈ അലിഖിത നിയമം കരുത്തരായ പടനായകരും നെഞ്ചുറപ്പുള്ള പടയാളികളും തിരുത്തിയിട്ടുണ്ട് .അലക്സണ്ടേറെയും ,ഹാനിബാളിനെയും എക്കാലത്തെയും മികച്ച പടനായകരായി വാഴ്ത്തുന്നത് അവർ തങ്ങളേക്കാൾ പതിന്മടങ്ങു വലിപ്പമുള്ള സൈന്യങ്ങളെ ചിന്ന ഭിന്നമാക്കിയതുകൊണ്ടാണ്.

നമ്മുടെ ചരിത്രത്തിലും അത്തരം സേനാനായകർ വേണ്ടുവോളം ഉണ്ട് .നന്ദ സാമ്രാജ്യത്തെ തന്ത്രങ്ങളിലൂടെ കീഴ്പെടുത്തി വിശാലമായ ഇന്ത്യൻ മൗര്യ സാമ്രാജ്യം കെട്ടിപ്പടുത്ത ചന്ദ്രഗുപ്ത മൗര്യനും ,അധിനിവേശ ശക്തികളായ മുഗളരെ ചെറിയ സൈന്യ ബലം കൊണ്ട് പല യുദ്ധങ്ങളിൽ പരാജയപ്പെടുത്തിയ ഛത്രപതി ശിവജിയും ടിപ്പുവിന്റെ പതിനയ്യായിരത്തിലധികം വരുന്ന അധിനിവേശ സൈന്യത്തെ അതിന്റെ പത്തിലൊന്നുപോലുമില്ലാത്ത ഒരു ചെറു സൈന്യം കൊണ്ട് നെടുകോട്ടയിലെ യുദ്ധത്തിൽ തോല്പിച്ചോടിച്ച വൈക്കം പദ്മനാഭ പിള്ളയും തങ്ങളേക്കാൾ ആയുധ ബലവും ആൾബലവും ഉള്ള ശത്രുക്കളെ ധീരമായി നേരിട്ട് തോല്പിച്ചോടിച്ച ധീരരായ ഇന്ത്യക്കാരാണ്.

പാകിസ്താനും അവരുടെ സഖ്യ രാജയങ്ങൾക്കും എതിരെ നമ്മുടെ രാജ്യം 1971 ഇൽ നടത്തിയ ബംഗ്ളാദേശ് വിമോചന സമരത്തിലും അത്തരം പല യുദ്ധങ്ങളും നടന്നിട്ടുണ്ട് . വിരലിൽ എണ്ണാവുന്ന ഇന്ത്യൻ പോർ വിമാനങ്ങളും ഇരുനൂറിനടുത് ഇന്ത്യൻ സൈനികരും ചേർന്ന് സുസജ്ജമായ പാക്കിസ്ഥാന്റെ ഒരു ടാങ്ക് പടയെ തോൽപിച്ചു തകർത്ത യുദ്ധമാണ് ”ബാറ്റിൽ ഓഫ് ലോൻഗേവാല.’ ആധുനിക യുദ്ധ ചരിത്രത്തിലെ തന്നെ ഒരു വീരേതിഹാസമാണ് ‘ബാറ്റിൽ ഓഫ് ലോൻഗേവാല.

രാജസ്ഥാനിലെ ഒരു പ്രദേശമാണ് ലോൻഗേവാല .താർ മരുഭൂമിയിലുള്ള ഇവിടെ നമ്മുടെ ഒരു ചെറിയ അതിർത്തി പോസ്റ്റ് ഉണ്ട് .ജൈസൽമിർ ആയിരുന്നു ലോൻഗേവാല ക്ക് ഏറ്റവും അടുത്തുള്ള സൈനിക കേന്ദ്രം .ഏതാനും ഹാക്കർ ഹണ്ടർ യുദ്ധവിമാനങ്ങൾ മാത്രമുള്ള ഒരു വ്യോമസങ്കേതം ജൈസൽമിർ ഇൽ ഉണ്ടായിരുന്നു. 1971 ഡിസംബർ നാലുമുതൽ ഏഴുവരെയായിരുന്നു ലോൺഗേവാലയിലെ യുദ്ധം നടക്കുന്നത് .

മേജർ ചാന്ദ്പുരിയായിരുന്നു ലോൻഗേവാല യിലെ ഇന്ത്യൻ പോസ്റ്റിന്റെ തലവൻ .അദ്ദേഹത്തിന് ടാങ്കുകളോ കവചിത വാഹനങ്ങളോ ഉണ്ടായിരുന്നില്ല ജീപ്പുകളിൽ ഘടിപ്പിച്ചിട്ടുള്ള യന്ത്രത്തോക്കുകളും ഇരുനൂറ് ഇന്ത്യൻ സൈനികരും അവരുടെ ആത്മബലവും മാത്രമായിരുന്നു ചാന്ദപുരിയ്ക്ക് കീഴിൽ ഉണ്ടായിരുന്ന സൈന്യ ബലം . അദ്ദേഹം നേരിടേണ്ടിയിരുന്ന ത് എഴുപതു ടാങ്കുകളും നൂറുകണക്കിന് കവചിതവാഹനങ്ങളും രണ്ടായിരത്തിലധികം പടയാളികളുമുള്ള പാക് ശൈത്യത്തിന്റെ ഒരു ടാങ്ക് ബ്രിഗേഡിനെയായിരുന്നു.

ഡിസംബർ നാലിന് രാത്രി പാകി ടാങ്കുകൾ ഇന്ത്യൻ അതിർത്തി ഭേദിച്ച് മുന്നേറാൻ തുടങ്ങി ഇന്ത്യൻ സൈനികർ ധീരതയോടെ അവര്ക്ക് പക്കൽ ഉണ്ടായിരുന്ന ആയുധങ്ങൾ കൊണ്ട് പാകിസ്ഥാൻ ടാങ്കുകളെ നേരിട്ടു. ആന്റി ടാങ്ക് ഗ്രെനേഡുകൾ കൊണ്ട് രണ്ടു പാകിസ്താനി ടാങ്കുകൾ തകർക്കാൻ അവർക്കു കഴിഞ്ഞു .പാകിസ്ഥാൻ കരുതിയത് അവർ ഒരു വലിയ ഇന്ത്യൻ സൈനിക വ്യൂഹത്തെ നേരിടുകയാണ് ഈന്നാണ് .ഇന്ത്യൻ സൈനികർ ഉയരമുള്ള മൺകൂനകളിൽ സ്ഥാനം ഉറപ്പിച്ചു പോരാടാൻ തുടങ്ങി പാക്കിസ്ഥാൻ ടാങ്കുകൾ മുന്നേറാൻ കഴിയാത്ത നിലയിൽ ആയി .ഡിസംബർ അഞ്ചിന് സൂര്യോദയം വരെ പാകിസ്ഥാനി ടാങ്കുകൾ തടുത്തു നിർത്താനും ഏതാനും എണ്ണത്തെ നശിപ്പിക്കാനും നമ്മുടെ സൈനുകർക്കായി.

അക്കാലത്തു ഇന്ത്യക്ക് രാത്രിയുദ്ധം നടത്താൻ കഴിയുന്ന യുദ്ധ വിമാനങ്ങൾ ഇല്ലായിരുന്നു .പ്രകാശം പരന്നതോടെ ജൈസാൾമീരിൽ നിന്നും നമ്മുടെ വിമാനങ്ങൾ പറന്നുയരാൻ തുടങ്ങി. ഹാക്കർ ഹണ്ടർ വിമാനങ്ങളും മരുത് യുദ്ധ വിമാനങ്ങളും പാക്കിസ്ഥാൻ സേനയെ ആക്രമിക്കാൻ തുടങ്ങി .ആകെ അഞ്ചു യുദ്ധവിമാനങ്ങളാണ് ജൈസാൾമീരിൽ നമുക്കുണ്ടായിരുന്നത് .ഒന്നിനുപിറകെ ഒന്നായി അവ പാകിസ്താനി ടാങ്കുകൾ ആക്രമിക്കാൻ തുടങ്ങി മണിക്കൂറുകൾക്കകം പാകിസ്ഥാനികൾ പിന്തിരിഞ്ഞോടാൻ തുടങ്ങി .എങ്ങിനെയും ജീവൻ രക്ഷിക്കാനായി പാകിസ്താനികളിൽ പലരും മരുഭൂമിയിലൂടെ ഓടി രക്ഷപ്പെടാൻ തുടങ്ങി .രണ്ടു പാകിസ്ഥാനി ടാങ്ക് റെജിമെന്റുകളും പൂർണമായി നശിപ്പിക്കപ്പെട്ടു .ഇരുപത്തിനാലുമണിക്കൂർ കൊണ്ട് നമ്മുടെ സൈന്യം വിജയം കൈപ്പിടിയിലാക്കി.

ലോൻ ഗേവാല യുദ്ധം പല തരത്തിലും സമാനതകളില്ലാത്ത ഒരു വിജയം ആയിരുന്നു .നമ്മുടെ സൈന്യം ലോൻ ഗേവാല യിൽ ആൾബലത്തിൽ പാകിസ്ഥാൻ സൈന്യത്തിന്റെ പത്തിലൊന്നു പോലും ഇല്ലായിരുന്നു .ആയുധ ബലത്തിലാകട്ടെ പാകിസ്ഥാനിലെ രണ്ടു ടാങ്ക് ബ്രിഗേഡുകൾ ആണ് മെഷീൻ ഗണ്ണുകളും ആന്റി ടാങ്ക് ഗ്രനേഡുകളും മാത്രം ആയുധമായുള്ള ഒരു ചെറിയ ഇന്ത്യൻ പോസ്റ്റ് ആക്രമിച്ചത് .നമ്മുടെ യുദ്ധവിമാനങ്ങൾക്കു ഇടപെടാൻ തക്ക രീതിയിൽ പത്തു മണിക്കൂർ പാകിസ്ഥാൻ ടാങ്കുകൾ പ്രതിരോധിച്ച മേജർ ചാന്ദ്പുരിയും അദ്ദേഹത്തിന്റെ സൈനികരും യുദ്ധചരിത്രത്തിൽ ഉജ്വലമായ പുതിയ ഒരേടാണ് എഴുതിച്ചേർത്ത്…

വിദേശ സൈനിക ശക്തികൾ ലോൻഗേവാല യുദ്ധത്തെ പഠനവിഷയമാക്കി .പല ഉന്നത സൈനിക ഉദ്യോഗസ്ഥരും ഇന്ത്യയിൽ എത്തി .നേരിട്ട് മേജർ ചാന്ദപുരിയുമായി സംസാരിച്ചു ..ആ പഠനത്തിൽ നിന്നും ലഭിച്ച അറിവ് പിന്നീട അമേരിക്കൻ സൈന്യം ഓപ്പറേഷൻ ഡെസേർട് സ്റ്റോർമിൽ പലവുരു ഉപയോഗിച്ചു. വ്യോമസേനയെ ഉപയോഗിച്ച ഒരു യുദ്ധം എങ്ങിനെ ജയിക്കാം എന്ന് ലോകം പഠിച്ചത് ലോൻ ഗേവാല യുദ്ധത്തിൽനിന്നാണ് .മേജർ ചാന്ദ്പുരി ക്ക് മഹാ വീര ചക്രം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു .പിന്നീട് ബ്രിഗേഡിയർ ആയി അദ്ദേഹം സൈന്യത്തിൽ നിന്ന് വിരമിച്ചു ..നമ്മുടെ സ്മരണയിൽനിന്നും ഒരിക്കലും മായാതെ സൂക്ഷിക്കേണ്ട ഒരു യുദ്ധവിജയമാണ് ലോൻഗേവാല യുദ്ധത്തിലെ മഹത്തായ വിജയം.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post