എറണാകുളം – ഹാര്‍ബര്‍ ടെര്‍മിനസ് ഡെമു സര്‍വ്വീസിന് രണ്ടാഴ്ചകൊണ്ട് വിട…

Total
0
Shares

സഞ്ചാരികളുടെയും യാത്രക്കാരുടെയും നീണ്ട കാത്തിരിപ്പിനൊടുവില്‍ സര്‍വ്വീസ് ആരംഭിച്ച എറണാകുളം-ഹാർബർ ടെർമിനസ് ഡെമു ഒടുവില്‍ സേവനം അവസാനിപ്പിച്ചിരിക്കുകയാണ്. ഒരു യാത്രാപ്രേമി എന്ന നിലയില്‍ ഏതൊരാളിനും വളരെ വേദനാജനകമായ ഒരു വാര്‍ത്തയാണിത്. ഫ്ലാഗ് ഓഫ് ചെയ്ത് ഏകദേശം രണ്ടാഴ്ച തികയുമ്പോഴാണ് ഈ സര്‍വ്വീസിന് അവസാനമായത്.

സെപ്റ്റംബര്‍ 26 നാണ് ഏറെ കൊട്ടിഘോഷിക്കപ്പെട്ടുകൊണ്ട് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും വില്ലിംഗ്ടന്‍ ഐലന്‍ഡിലെ കൊച്ചിന്‍ ഹാര്‍ബര്‍ ടെര്‍മിനസ് സ്റ്റേഷനിലേക്ക് ഡെമു സര്‍വ്വീസ് ആരംഭിച്ചത്. ഉത്ഘാടന ദിവസത്തെ തിരക്ക് കണ്ട് എല്ലാവരും സന്തോഷിച്ചെങ്കിലും ആ സന്തോഷത്തിനു അധിക നേരം ആയുസ്സുണ്ടായില്ല.

ഒരുവര്‍ഷം മുമ്പാണ് ഹാര്‍ബര്‍ ടെര്‍മിനസ് സ്റ്റേഷന്റെ നവീകരണം പൂര്‍ത്തിയാക്കിയത്. നിരന്തരമായ പരീക്ഷണ ഓട്ടങ്ങളും സ്റ്റേഷന്‍ പ്ലാറ്റ്ഫോമുകളുടെ നവീകരണവും സ്റ്റേഷന്‍ മാനേജര്‍, ഗേറ്റ് കീപ്പര്‍ തുടങ്ങി വിവിധ തസ്തികയിലേക്കുള്ള ജീവനക്കാരുടെ നിയമനവും നടത്തിയതിന് ശേഷമായിരുന്നു സര്‍വീസ് തുടങ്ങിയത്. ശനി, ഞായര്‍ ഒഴികെ ആഴ്ചയില്‍ അഞ്ച് ദിവസം രാവിലെയും വൈകിട്ടും രണ്ട് വീതം സർവ്വീസുകളാണ് ഡെമു നടത്തിയിരുന്നത്.

Photo – Varun Backpacker.

ഉത്ഘാടന ദിവസത്തെ തിരക്കുകള്‍ക്കു ശേഷം പിന്നീട് ദിവസേനയുള്ള ഓരോ ട്രിപ്പിലും പത്തില്‍ താഴെയാണ് യാത്രക്കാര്‍ ഉണ്ടായിരുന്നത്. ഈ സര്‍വ്വീസ് നടത്തുന്നതിനായി ദിവസേന മുപ്പതിനായിരം രൂപയോളം ചെലവു വരും. എന്നാല്‍ ഈ സര്‍വ്വീസിന്റെ ദിവസ വരുമാനം ശരാശരി 500 രൂപയിലാണ് ഒതുങ്ങിയിരുന്നത്. കൊച്ചി ഹാർബർ ടെർമിനസ്, മട്ടാഞ്ചേരി ഹാൾട്ട്, എറണാകുളം ജങ്ഷൻ എന്നീ മൂന്ന് സ്റ്റേഷനുകൾ മാത്രമുളളതാണ് 8 – 9 കിലോമീറ്റർ ദൈർഘ്യമുളള ഈ പാത. എന്നാൽ 40 മിനിറ്റോളം സമയമെടുത്താണ് ഈ റൂട്ടിൽ ട്രെയിൻ സർവ്വീസ് നടത്തിയിരുന്നത്. സ്വകാര്യ ബസ് സര്‍വ്വീസുകളുടെ കുത്തകയായ റൂട്ട് ആയതിനാലാണ് പാവം ഡെമു സര്‍വ്വീസിന് ആളില്ലാതെ പോകുവാന്‍ കാരണം. ട്രെയിനില്‍ 40 മിനിറ്റ് എടുക്കുന്ന ദൂരം ബസ്സുകാര്‍ 15 – 20 മിനിട്ടുകള്‍ കൊണ്ട് എത്തിക്കുമെന്നതിനാല്‍ സ്ഥിരയാത്രക്കാര്‍ക്ക് പ്രിയങ്കരം ബസ്സുകള്‍ തന്നെയാണ്.

മുന്നൂറ് പേര്‍ക്ക് യാത്ര ചെയ്യാനാകുന്ന ഡെമു സര്‍വീസിലൂടെ കൊച്ചിയിലെ പഴയ റെയില്‍പാതകളുടെ പുനരുജ്ജീവനവും വിനോദസഞ്ചാര സാധ്യതകളുടെ പ്രയോജനപ്പെടുത്തലുമായിരുന്നു റെയില്‍വെയുടെ ലക്ഷ്യം. എന്നാല്‍ തുടക്കത്തിലെ തന്നെ റെയില്‍വെയുടെ കണക്കു കൂട്ടലുകളെല്ലാം പിഴച്ചു. എല്ലാറ്റിനും ഒപ്പം ട്രെയിന്‍ കടന്നു പോകുമ്പോള്‍ വാത്തുരുത്തി ഭാഗത്ത് റെയില്‍വേ ഗേറ്റ് അടയ്ക്കുന്നത് മൂലമുള്ള ഗതാഗതക്കുരുക്കിനെതിരെ ആളുകള്‍ പ്രതിഷേധിച്ചു തുടങ്ങിയതും ഈ പൈതൃക റൂട്ടിലെ സര്‍വ്വീസിന്റെ ശവക്കല്ലറയിലെ അവസാനത്തെ ആണിയായി മാറി.

1943 ൽ ആണു കൊച്ചിൻ ഹാർബർ ടെർമിനസ് പ്രവർത്തനം ആരംഭിച്ചത്. കേരളത്തിന്റെ റെയിൽവേ ചരിത്രത്തിൽ നിർണായക സ്ഥാനമാണു ഹാർബർ ടെർമിനസ് സ്റ്റേഷനുണ്ടായിരുന്നത്. മദ്രാസ് മെയിൽ, ഐലൻഡ് എക്സ്പ്രസ്, ടീ ഗാർഡൻ, ജയന്തി ജനത, നേത്രാവതി, മംഗള, രപ്തി സാഗർ, പരശുറാം തുടങ്ങിയ ഇന്നത്തെ പേരു കേട്ട ട്രെയിനുകളെല്ലാം തുടങ്ങിയത് കൊച്ചിൻ ഹാർബർ ടെര്മിനസിൽ നിന്നാണ്. പിൽക്കാലത്ത് അവ പേരും, റൂട്ടുമൊക്കെ മാറുകയായിരുന്നു.

ഡെമു സര്‍വീസ് ലാഭകരമാവണമെങ്കില്‍ എറണാകുളം ജങ്ഷന് പുറമേ അങ്കമാലിയിലേക്കു കൂടി സര്‍വീസ് ദീര്‍ഘിപ്പിക്കണമെന്ന് നേരത്തെതന്നെ യാത്രക്കാര്‍ ആവശ്യമുയര്‍ത്തിയിരുന്നു. എന്നാല്‍, ട്രാക്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഇത് സാധ്യമല്ലെന്ന് റെയില്‍വേ അറിയിച്ചു. റെയിൽപ്പാത വൈദ്യുതീകരിക്കുവാൻ നേവിയുടെ അനുമതിയും കിട്ടാതെ വന്നതോടെ ഈ റെയിൽവേ സ്റ്റേഷന്റെ അവസാന പിടിവള്ളിയും വിട്ടുപോയ അവസ്ഥയിലാണ് ഇപ്പോള്‍.

അതേസമയം പ്രതിരോധ മന്ത്രാലയവുമായി ചർച്ച ചെയ്ത് ഈ പാത വൈദ്യുതീകരിക്കുന്ന കാര്യം പരിഗണിക്കാമെന്ന് റെയിൽവെ അറിയിച്ചിട്ടുണ്ട്. പ്രശ്നങ്ങള്‍ പരിഹരിച്ച് ഉടന്‍ സര്‍വീസ് തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നതെങ്കിലും നിലവിലെ സ്ഥിതിയില്‍ അതിനു സാധ്യത തീരെയില്ലെന്നു തന്നെയാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post