‘കോമ്രേഡ്’ – എന്നെന്നേക്കുമായി വിടപറഞ്ഞ ബസ് പ്രസ്ഥാനത്തിലെ അതികായൻ

Total
30
Shares

കേരളത്തിലെ സ്വകാര്യ ബസ്സുകളിൽ പ്രസിദ്ധിയാർജ്ജിച്ച ഒരു പേരാണ് ‘കോമ്രേഡ്.’ എങ്ങനെയാണ് കോമ്രേഡ് ബസ്സുകൾ ഇത്രയും പ്രസിദ്ധിയാർജ്ജിച്ചത്? അത് അറിയണമെങ്കിൽ കുറച്ചുനാളുകൾക്ക് മുൻപ് അന്തരിച്ച കോമറേഡ് ബസ് ഉടമ ബേബി പോളിനെക്കുറിച്ചും അറിയണം. Kothamangalam Vartha എന്ന ഓൺലൈൻ മാധ്യമത്തിൽ ബിബിൻ പോൾ എബ്രഹാം എഴുതിയ ലേഖനം വായിക്കാം.

ഒരു കാലത്തു സ്വകാര്യ ബസ് പ്രസ്ഥാനത്തിലെ അതികായനായിരുന്നു ‘കോമറേഡ് ബേബി’ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന പാണാട്ട് ബേബി പോൾ. കോമറേഡ് എന്ന പേരിൽ ബസ് സർവീസ്, സുമ ഫ്യുവൽസ്, പാണാട്ട് റോഡ് വെയ്‌സ്, വഞ്ചിനാട് ഓട്ടോ ഫിനാൻസ്, സുമ ട്രാൻസ്‌പോർട്സ് എന്നി സ്ഥാപനങ്ങളുടെ ഉടമയായിരുന്നു. പല വിഭാഗത്തിൽ പെട്ട ഒരു കൂട്ടം ജീവനക്കാരുടെ ആശ്രയമായിരുന്നു കോമറേഡ് ബേബി. പരിചയപ്പെട്ടവർക്കും സുഹൃത്തുക്കൾക്കും സമകാലീനർക്കും ഒരുപോലെ പ്രിയങ്കരനാവാൻ കെല്പും നേതൃത്വപാടവും ഉള്ള അസാധാരണ പ്രതിഭ. ബസ് പ്രസ്ഥാനത്തിലും ജീവിതത്തിലും കണ്ടു പഠിക്കേണ്ട ഒരു പാഠ പുസ്തകമാണ് ഇവിടെ അവസാനിക്കുന്നത്.

നാൽപ്പത്തിരണ്ടു വർഷങ്ങൾക്കു മുൻപ്, അതായത്‌ 1975 ഡിസംബർ 28 നു ചെറുകുന്നത്തിനു അടുത്തു അശമന്നൂരുള്ള പാണാട്ടു വീട്ടിൽ ബേബി പോൾ എന്ന ആൾ ഒരു KLR 5251 ബസുമായി പൊതു ഗതാഗത രംഗത്തേക്ക് വന്നു. ആദ്യം അദ്ദേഹം സർവിസ് തുടങ്ങിയത് കോമറ്റ് എന്ന പേരിൽ തട്ടേക്കാട് കാലടി റൂട്ടിൽ ആണ്. പിന്നീട് വെള്ളാരംകുത്തു ആലുവ ലിമിറ്റഡ് സ്റ്റോപ്പ് ആയി. കാലക്രമേണ മികച്ച സെർവീസുകളുമായി അയാൾ ഹൈറേഞ്ചിലേക്ക് കയറി.

പൊന്മുടി പാലാ, പത്തനംതിട്ട നെടുങ്കണ്ടം, പൂപ്പാറ എറണാകുളം, നെടുങ്കണ്ടം തൊടുപുഴ, പണിക്കൻകുടി എരുമേലി, കൈലാസപ്പാറ എറണാകുളം, ശാന്തൻപാറ എറണാകുളം, വട്ടപ്പാറ എറണാകുളം അങ്ങനെ പേരെടുത്തു പറയുന്ന സർവീസുകൾ. സൂപ്പർക്ലാസ്സ് പെർമിറ്റുകൾ കെഎസ്ആർടിസി ഏറ്റെടുത്ത് ഓടിയതോടെ ഈ സർവ്വീസുകൾ ഒന്നൊന്നായി നിർത്തിപ്പോയി.

നാല്പതു കൊല്ലത്തോളം ജനങ്ങൾ നൽകിയ സ്നേഹവും വാത്സല്യവും എല്ലാം മനസ്സിൽ വച്ചുകൊണ്ട് കോംറൈഡും പടിയിറങ്ങിയപ്പോൾ ഒരു കൂട്ടം ജനത നിറഞ്ഞ കണ്ണുകളോടെയാണ് ആ സത്യം ഏറ്റു വാങ്ങിയത്. ബസ്‌ ഓടാൻ ടാറിട്ട റോഡ് ഇല്ലാതെ ഇരുന്ന കാലത്തു പൊന്നും വില കൊടുത്തു ഉണ്ടാക്കിയ പെർമ്മിറ്റുകൾ. കാടും മലയും കാട്ടാറും കാട്ടു മൃഗങ്ങളെയും വക വെക്കാതെ വനമേഖലയിൽ ഉണ്ടായിരുന്ന ജനങ്ങളെ അവരുടെ കുടുംബങ്ങളെ ഒരു കരക്കെത്തിക്കാൻ വലിയ പ്രയത്നം ചെയ്തവർ. അതുകൊണ്ടാണ് ഈ ബസുകളും ജീവനക്കാരും മുതലാളിമാരും ആ ജനങ്ങളുടെ കുടുംബത്തിലെ അംഗങ്ങൾ ആയതു. പി പി കെ യും, പിഎംഎസും, എൻ എം എസും, സംഗമവും, കോംമേറെഡ്, പൗർണമി ഇവരൊക്കെ ഹൈറേഞ്ചിന്റെ രാജാക്കന്മാരും രാജകുമാരികളും ആയി മാറിയത്.

പല ബസ് മുതലാളിമാരും അവരുടെ ജീവിതം കെട്ടിപ്പെടുത്തിയത് ബസ് പ്രസ്ഥാനം കൊണ്ടാണ് എന്നു പലരും പറഞ്ഞിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഒന്നിൽക്കൂടുതൽ ബസുകൾ ഹൈറേഞ്ച് പോലുള്ള മേഖലയിൽ ഓടിച്ചു വരുമാനം ഉണ്ടാക്കുന്നത് വളരെ ബുദ്ധിമുട്ടുകൾ നിറഞ്ഞതാണ് കൃത്യമായ ഇടവേളകൾ ഇല്ലാതെ ഓടുന്ന സർക്കാർ ബസുകളും അല്ലാതെ ഉള്ള ഓട്ടോ ജീപ്പ് സർവീസും സൂപ്പർ ക്ലാസ് പെർമിറ്റുകൾ പോയതും എല്ലാം വരുമാനത്തെ വലിയ രീതിയിൽ ബാധിച്ചു എന്നും വിലയിരുത്തുന്നു. ഇനിയുള്ള കാലം ആരൊക്കെ ഈ പ്രസ്ഥാനത്തിൽ നില നിൽക്കും എന്നു നമുക്ക് അറിഞ്ഞൂടാ എങ്കിലും ഒന്നോർത്ത് സമാധാനിക്കാം ഹൈറേഞ്ച് രാജകുമാരന്മാരെ ആരു വാങ്ങിയാലും അവന്റെ പേരു മാറ്റാൻ ഒന്നു മടിക്കും അതാണ് അവന്റെ ശക്തി. തങ്ങളുടെ കീഴിൽ ഉള്ള എല്ലാ വണ്ടികളും വിറ്റു കോമേറെഡ് പ്രൈവറ്റ് ബസ് പ്രസ്ഥാനത്തിൽ നിന്നു മാത്രമല്ല ലോകത്തോടും വിടപറഞ്ഞിരിക്കുന്നു.

ഒരു വ്യാഴവട്ടം മുഴുവൻ സേവനത്തിനു മാറ്റിവെച്ച നാമമായിരുന്നു കോമ്രേഡിന്റേതു. പടിയിറങ്ങി പോകുമ്പോൾ ഇനി മടക്കയാത്രയ്ക്ക് ഉണ്ടാവില്ല എന്ന് കേൾക്കുമ്പോൾ പിടിയുന്നുണ്ട് കോതമംഗലം നിവാസികളുടെ മനസ്. കോമ്രേഡ് കടന്നു പോകുന്ന വീഥികളിലുള്ളവർക്ക് ഏറെ പ്രിയപ്പെട്ട നിന്നെ ഇനി ഈ വഴികളിൽ എവിടെയും കണ്ടുമുട്ടാൻ സാധിക്കില്ല എന്ന യാഥാർഥ്യം തിരിച്ചറിയാൻ മനസ്സ് സമ്മതിക്കുന്നില്ല. ‘കോമ്രേഡ്’ എന്നു പറഞ്ഞാൽ ‘സഖാവ്’ എന്നാണർത്ഥം. ഒരു യഥാർത്ഥ സഖാവ് എന്നത് ന്യായത്തിനു വേണ്ടി വിപ്ലവവഴികൾ താണ്ടുന്നവൻ ആണ്. കൂടെ എസ്കോര്ട് വന്ന ആനവണ്ടിയോടും, പിന്നെ പലതിനോടും വഴിയിൽ പൊരുതി പോരാടി നോക്കി. പിടിച്ചുനിൽപ്പിന്റെ അവസാന മാർഗവും തടസ്സം ആയപ്പോൾ ഇനി ഒരു അങ്കത്തിനു മുതിരാതെ സഖാവും 2016 ൽ കളം വിടുകയായിരുന്നു.

തണുത്തുറഞ്ഞ നെടുങ്കണ്ടത്തുനിന്നും ആരെയും കൂസാതെയുള്ള സഖാവിന്റെ കോതമംഗലം ബസ്റ്റാന്ഡിലേക്കുള്ള വരവ്, രാവിലെ നിർമ്മല കോളേജിൽ പോകുവാൻ നിൽക്കുന്ന വിദ്യാർത്ഥികളെ മാത്രമല്ല സ്റ്റാൻഡിലെ വണ്ടി പ്രേമികളുടെയെല്ലാം ഹരമായിരുന്നു. റാന്നിയിയിലെ റബ്ബർ ബോർഡിന്റെ നഴ്‌സറിയിൽ പോയിട്ടുള്ള ഒരു കർഷകൻ പോലും മറക്കില്ല ഇവന്റെ സേവനം. അടുത്ത കാലം വരെ വീട്ടിൽ നിന്നും എവിടെയെത്തി എന്ന് വിളിച്ചു അന്വേഷിക്കുന്നവരോട് , ഞാൻ കോംമേറെഡിൽ വന്നുകൊണ്ടിരിക്കുകയാണ് എന്ന് പറയുമ്പോൾ കിട്ടുന്ന മറുപടി മറ്റുള്ളവർക്ക് ഒരു ആശ്വാസവും , ഒരു വിശ്വാസവും ആയിരുന്നു. ആരൊക്കെ നിന്നെ മറന്നാലും ഞങ്ങൾ കോതമംഗലംകാർക്ക് പ്രിയങ്കരനായ പോരാളി തന്നെ ആയിരിക്കും സഖാവ് . അങ്ങനെ വിളിക്കുവാനാണ് ഞങ്ങൾക്ക് ഇഷ്ടവും എന്നാണ് ബസ് പ്രേമികളും യാത്രക്കാരും പറയുന്നത്.

യാത്രക്കാർ നെഞ്ചിലേറ്റിയ ആ നാമം സ്വീകരിച്ചു ഇന്ന് പലരും സർവീസ് നടത്തുന്നു. അതിന്റെ കാരണം മറ്റൊന്നുമല്ല ആ വിശ്വാസം കോമറേഡ് ബേബി എന്ന ആളുടെ ആത്മ ധൈര്യത്തിന്റെയും അർപ്പണ ബോധത്തിന്റെയും പ്രതീകമാണ് ആ പേര്. ബേബി ചേട്ടൻ ഈ ലോകത്തു നിന്നെ പോയിട്ടുള്ളൂ, കോതമംഗലംത്തെയും, ഹൈറേഞ്ച് ജനതയുടെയും മനസ്സിൽ നിന്ന് ഒരിക്കലും മരിക്കില്ല, എന്നുമുണ്ടാകും മരിക്കാത്ത ഓർമ്മകളുമായി തങ്ങളുടെ ജീവിതത്തെ കര കയറ്റിയതിന്റെ കടപ്പാടുമായി.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post