കെ.എഫ്.സി.യുടെ ലോഗോയിൽ കാണുന്നയാൾ ആരാണെന്ന് അറിയാമോ?

Total
6
Shares

കെ.എഫ്.സി എന്ന പേരിൽ ലോക പ്രശസ്തമായ കെന്റക്കി ഫ്രൈഡ് ചിക്കൻ, ഒരു അമേരിക്കൻ ഫാസ്റ്റ് ഫുഡ്‌ ശൃംഖല ആണ് . അമേരിക്കയിലെ ലൂയിവിൽ ആണ് കെ.എഫ്.സി യുടെ ആസ്ഥാനം. 123 രാജ്യങ്ങളിലെ 20,000 സ്ഥലങ്ങളിൽ സാനിദ്ധ്യമുള്ള കെ.എഫ്.സി ലോകത്തില്ലെ രണ്ടാമത്തെ വലിയ ഭക്ഷണശാല ശൃംഖല ആണ്.

കെ.എഫ്.സി എന്ന ബ്രാന്‍ഡിന് പിന്നിലെ കഥ ചേര്‍ത്തുവായിക്കേണ്ടത് ഒരു 6 വയസ്സുകാരന്‍റെ സ്വപ്നത്തിനൊപ്പമാണ്. ‘കേണല്‍ സാന്‍ടെര്‍സ്’ എന്ന അപരനാമത്തില്‍ അറിയപ്പെട്ട ഹാര്‍ലണ്ട് സാന്‍ടെര്‍സ് 1890 ല്‍ ഇന്‍ട്യാനയില്‍ ജനിച്ചു. പിതാവ് മരിക്കുമ്പോള്‍ ഹാര്‍ലണ്ടിനു അഞ്ചു വയസ്സായിരുന്നു പ്രായം. ഫാക്ടറിയിലെ ജോലിക്കായി അമ്മ പോകുമ്പോള്‍, ഇളയ രണ്ടു സഹോദരന്മാരുടെ ചുമതല കുഞ്ഞു ഹാര്‍ലണ്ടിനായിരുന്നു. 7 വയസ്സായപ്പോഴേക്കും പാചകത്തില്‍ നൈപുണ്യം നേടി ഹാര്‍ലണ്ട് എല്ലാവരെയും അതിശയിപ്പിച്ചിരുന്നുവത്രേ!

ആള്‍ജെബ്രയെ പേടിച്ചു 13-ാമത് വയസ്സില്‍ പഠനം ഉപേക്ഷിച്ച ഹാര്‍ലണ്ട് ഉപജീവനത്തിന്നു പല ജോലികള്‍ ചെയ്തെങ്കിലും ഒന്നിലും വിജയം കണ്ടില്ല. 40 വയസ്സ് കഴിയേണ്ടി വന്നു, ഹാര്‍ലണ്ടിന് ജീവിതത്തില്‍ വിജയിക്കാന്‍. കെന്‍ടക്കിയിലെ ഒരു ഗ്യാസ് സ്റ്റേഷന്‍ നടത്തിയ ഹാര്‍ലണ്ട്, അതിനോടു ചേര്‍ന്ന് ഫ്രൈഡ് ചിക്കന്‍ പാചകം ചെയ്തു നല്കാന്‍ തുടങ്ങി. പെട്രോള്‍ സ്റ്റേഷനില്‍ എത്തുന്നവര്‍ക്കിടയിലും, വഴി യാത്രക്കര്‍ക്കിടയില്‍ ഹാര്‍ലണ്ടിന്‍റെ ചിക്കന്‍ വിഭവം പ്രസിദ്ധമാകാന്‍ അധിക കാലം വേണ്ടിവന്നില്ല.

നാല് വര്‍ഷം കൊണ്ട് വിപുലമായ രീതിയിലേക്ക് ഫ്രൈഡ് ചിക്കന്‍ ബിസിനസ് കൊണ്ടെത്തിക്കുവാന്‍ ഹാര്‍ലണ്ടിന്റെ കഠിനാധ്വാനത്തിനു സാധിച്ചു. 142 പേര്‍ക്ക് ഒരേ സമയം ഇരിക്കുവാന്‍ കഴിയുന്ന ഹോട്ടല്‍ ആരംഭിച്ചിട്ടും, ഹാര്‍ലണ്ടിന്റെ ഹോട്ടലിലെ തിരക്ക് കുറഞ്ഞിരുന്നില്ല. ഓര്‍ഡര്‍ നല്‍കിയിട്ട് ആളുകള്‍ 35 മിനിട്ടോളം കാത്തിരിക്കേണ്ടി വരുന്നു എന്ന് മനസിലാക്കിയ ഹാര്‍ലണ്ട് അതിനുള്ള പരിഹാരം തേടി. എന്നാല്‍, പതിവ് രീതിയില്‍ ചിക്കന്‍ എണ്ണയില്‍ മുക്കി പൊരിക്കുന്ന രീതി ഹാര്‍ലണ്ട് ഇഷ്ടപ്പെട്ടിരുന്നില്ല. ഒടുവില്‍ അതിനും പരിഹാരമായി. ഒരു പുതിയ പ്രഷര്‍ കുക്കര്‍ വാങ്ങി അതിനെ പ്രഷര്‍ ഫ്രൈയര്‍ ആയി രൂപപ്പെടുത്തിയെടുത്തു ആ പ്രശ്നം ഹാര്‍ലണ്ട് പരിഹരിച്ചു.

1940 മുതല്‍ 11 സസ്യങ്ങള്‍ അടങ്ങിയ രഹസ്യക്കൂട്ട് ഉപയോഗിച്ചാണ്‌ ഹാര്‍ലണ്ട് സാന്‍ടെര്‍സ് തന്‍റെ സ്പെഷ്യല്‍ വിഭവമായ ചിക്കന്‍ ഫ്രൈ തയ്യാറാക്കി തുടങ്ങിയത്. എല്ലാവരുടെയും അടുക്കളയിലും ലഭ്യമായ സാധനങ്ങള്‍ തന്നെയാണ് താന്‍ ഉപയോഗിക്കുന്നതെന്ന് ഹാര്‍ലണ്ട് പറഞ്ഞെങ്കിലും മറ്റു വിശദാംശങ്ങള്‍ വെളിപ്പെടുത്തുവാന്‍ അദ്ദേഹം തയ്യാറായില്ല.

വെള്ള കോട്ടും കറുത്ത ടൈയും ധരിച്ചു പാചകം ചെയ്യുന്ന ഹാര്‍ലണ്ട് സാന്‍ടെര്‍സിനെ ആളുകള്‍ ‘കേണല്‍’ എന്ന് ഇരട്ടപ്പെരില്‍ വിളിക്കാന്‍ തുടങ്ങിയതും ഇക്കാലത്തായിരുന്നു. ഇതിനെ പ്രോത്സാഹിപ്പിച്ചും, ഹാര്‍ലണ്ട് തന്‍റെ പുതിയ ബിസിനസ് തന്ത്രം മെനഞ്ഞു. പേപ്പര്‍ ബക്കറ്റില്‍ ഭക്ഷണം വിളമ്പാന്‍ തുടങ്ങിയതോടെ, ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുവാനും, അങ്ങനെ ലാഭകരമായ കണക്കുകളോടെ, കെ.എഫ്.സി ഒരു ബ്രാന്‍ഡ്‌ ആയി മാറുവാനും തുടങ്ങി.

ഗ്യാസ് സ്റ്റേഷന്‍ ബിസിനസ് അവസാനിപ്പിച്ചുകൊണ്ട് പൂര്‍ണ്ണമായും ഹോട്ടല്‍ വ്യവസായത്തിലേക്ക് തിരിഞ്ഞ ഹാര്‍ലണ്ട് തന്‍റെ സ്പെഷ്യല്‍ വിഭവം മറ്റു ഹോട്ടലുകളില്‍ കൂടിയും വില്‍ക്കുവാന്‍ തുടങ്ങി. ഇങ്ങനെ വില്‍ക്കുന്നതിന് ഒരു ചിക്കന് 5 അമേരിക്കന്‍ സെന്റ്‌ ആയിരുന്നു വില. ഇതര ഔട്ട്‌ലെറ്റുകളില്‍ കൂടി തന്‍റെ സ്പെഷ്യല്‍ വിഭവം ബിസിനസ് ചെയ്യുന്നത് ഹാര്‍ലണ്ടിനു ആദായകരമായിരുന്നു. 1963 ആയപ്പോഴേക്കും 600 ഔട്ട്‌ലെറ്റുകളോടു കൂടി കെ.എഫ്.സി, അമേരിക്കയിലെ ഏറ്റവും വലിയ ഭക്ഷ്യശൃംഖലയായി മാറി.

ഒരു വര്‍ഷത്തിനു ശേഷം തനിക്ക് വിശ്രമിക്കാറായി എന്ന് 74 വയസ്സുകാരനായ ഹാര്‍ലണ്ടിനു തോന്നി തുടങ്ങിയിരുന്നു. അങ്ങനെ 2 മില്യണ്‍ അമേരിക്കന്‍ ഡോളറിന് കെ.എഫ്.സി കൈമാറ്റം ചെയ്യപ്പെട്ടു. ആജീവനാന്ത കാലം ഹാര്‍ലണ്ട് സാന്‍ടെര്‍സിനു മികച്ച ശമ്പളം ഉറപ്പാക്കിയ കരാറില്‍ ആയിരുന്നു ഈ കൈമാറ്റം നടന്നത്. കെ.എഫ്.സിയുടെ ഗുണനിലവാരത്തെക്കുറിച്ച് അന്തിമമായ തീരുമാനം എടുക്കാനുള്ള അധികാരം ഹാര്‍ലണ്ടിനു കരാര്‍ പ്രകാരം ലഭിച്ചിരുന്നു.

1980ല്‍ ഹാര്‍ലണ്ട് മരിക്കുമ്പോള്‍ കെ.എഫ്.സി ക്ക് ലോകമെമ്പാടും 48 രാജ്യങ്ങളിലായി 6000ല്‍ പരം ഔട്ട്‌ലെറ്റുകള്‍ ഉണ്ടായിരുന്നു. 1986ല്‍ പെപ്സി കോ 850 അമേരിക്കന്‍ ഡോളര്‍ നല്‍കി കെ.എഫ്.സി സ്വന്തമാക്കി. ഇപ്പോള്‍ ലോകമെമ്പാടുമായി 20000 ലധികം ഔട്ട്‌ലെറ്റുകളില്‍ നിന്നും പ്രതി വര്‍ഷം കുറഞ്ഞത്‌ 1.2 ഡോളര്‍ ലാഭവുമായി കെ.എഫ്.സി ജൈത്രയാത്ര തുടരുന്നു. കെന്‍ടക്കി ഫ്രൈഡ് ചിക്കന്‍ എന്നാണ് പേരെങ്കിലും, വെജിറ്റേറിയന്‍ ഭക്ഷണവും, മറ്റു പല തരത്തിലുള്ള ഭക്ഷണവും ഇവിടെ ലഭ്യമാണ്. ഫ്രൈഡ് ചിക്കനിൽ ശ്രദ്ധ കേന്ദ്രികരിച്ചിരുന്ന കെ.എഫ്.സി ഇന്ന് ബർഗർ, ഫ്രഞ്ച് ഫ്രൈസ്,സോഫ്റ്റ്‌ ഡ്രിങ്ക്സ് തുടങ്ങിയവയും വില്കുന്നു. സാണ്ടെര്സിൻറെ രഹസ്യകൂട്ടാണ് ഇന്നും ഉപയോഗിക്കുന്നത്.”Finger Lickin’ Good” എന്നതാണ് കെ.എഫ്.സി യുടെ പരസ്യ വാചകം.

കടപ്പാട് – വിക്കിപീഡിയ, നാരദ ന്യൂസ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post