കെഎസ്ആർടിസി ഡ്രൈവറുടെ മനോധൈര്യം രക്ഷിച്ചത് 87 ജീവനുകൾ…

Total
0
Shares

ഞങ്ങൾ മരണത്തിനു മുഖാമുഖമായിരുന്നു……. ഇന്നത്തെ എല്ലാപത്രങ്ങളുടെയും ഒന്നാം പേജ് വാർത്ത ഒരു ദുരന്തവാർത്തയായേനെ, ഇത് എഴുതാനും അറിയിക്കാനും ഒരു പക്ഷേ ഞാനും ഉണ്ടാവുമായിരുന്നില്ല.. അനുമോദ് എന്ന ഡ്രൈവർക്ക് മനസാന്നിധ്യമില്ലായിരുന്നെങ്കിൽ. ആ ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് നിരവധി മനുഷ്യ ജീവനുകൾക്ക് ഒരു പോറൽ പോലുമേൽക്കാതെ ജീവിതം തിരികെ ലഭിക്കാൻ കാരണമായത്.

മിക്ക ദിവസങ്ങളിലും മാനന്തവാടിയിൽ നിന്നും രാത്രി ഇരിട്ടി വഴി കോട്ടയത്തേക്ക് പുറപ്പെടുന്ന 7.45- ന്റെ ബസിന് വരാറുണ്ട്. ദീർഘദൂരം പോവേണ്ടതിനാൽ സാങ്കേതിക കാര്യങ്ങളൊക്കെ പരിശോധിക്കേണ്ടതിനാൽ ബസ് പുറപ്പെടാൻ മിക്ക ദിവസങ്ങളിലും വൈകും. ഇന്നലെയും അങ്ങനെയായിരുന്നു. രാത്രി എട്ടുമണിയോടെയാണ് ബസ് മാനന്തവാടി ടൗണിൽ നിന്നും പുറപ്പെട്ടത്. സാധാരണ ദിവസങ്ങളിൽ തിരക്ക് കുറവാണെങ്കിലും ഇന്നലെ നിറയെ ആളുണ്ടായിരുന്നു. പി.എസ്.സി യുടെ ലാബ് അസിസ്റ്റന്റ് പരീക്ഷയ്ക്കെത്തിയ ഉദ്യോഗാർത്ഥികളും ബസിൽ ഏറെയുണ്ടായിരുന്നു. ഡ്രൈവർ അനുമോദും കണ്ടക്ടർ രാമചന്ദ്ര നായ്ക്കനും ഞാൻ ഉൾപ്പെടുന്ന 85 യാത്രക്കാരും ഉൾപ്പെടെ 87 പേരാണ് ബസിലുണ്ടായിരുന്നത്.

സീറ്റ് ലഭിക്കാത്തതിനാൽ ഡ്രൈവർക്ക് സമീപം മുന്നിൽ നിൽക്കുകയായിരുന്നു. ബസ് ഡ്രൈവർ ഓടിക്കുന്നത് കണ്ട് യാത്ര ചെയ്യാനൊരു സുഖമുണ്ട്. അതു കൊണ്ടു തന്നെ തരം കിട്ടിയാൽ ഡ്രൈവറുടെ ഇടതുഭാഗത്തുള്ള സിങ്കിൾ സീറ്റിലോ തൊട്ടുപിറകിലുള്ള സീറ്റിലോ ഇരിക്കും. എന്നാൽ ഇന്നലെ നിൽക്കാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയായിരുന്നു. ഞാനും മാനന്തവാടിയിലെ ടൈലർ കാക്കയങ്ങാട് സ്വദേശി അമ്പാടിയേട്ടനും മുന്നിൽ നിൽക്കുന്നു. മറ്റ് നിരവധി പേർ പിറകിൽ നിന്നും ഇരുന്നും യാത്രക്കാരായുണ്ട്. എതിരെ വരുന്ന വാഹനങ്ങൾക്ക് ഡിം ലൈറ്റൊക്കെ നൽകി ശ്രദ്ധാപൂർവമാണ് ഡ്രൈവർ അനുമോദ് വണ്ടിയോടിക്കുന്നത്.

തലപ്പുഴ പെട്രോൾ പമ്പിൽ നിന്നും എണ്ണയടിച്ച് ഇറങ്ങിയ യുവാവ് ബൈക്കുമായി ബസിന് മുന്നിൽ ചാടി. ബസ് വേഗത കുറച്ച് ഒഴിഞ്ഞു മാറിപ്പോയി. തലപ്പുഴ 42 (ബോയ്സ് ടൗൺ) കഴിഞ്ഞാൽ പാൽച്ചുരം തുടങ്ങുകയായി. മൂന്ന് കിലോമീറ്ററോളം ഇറക്കവും വളവുമായി ദുർഘട പാതയാണ്. ചെങ്കുത്തായ കയറ്റം കയറി ചെങ്കൽ ലോറികളും മറ്റു വാഹനങ്ങളും വരുന്നു. കയറ്റം കയറിയെത്തുന്ന വലിയ വാഹനങ്ങൾക്ക് കടന്നു പോകാൻ പാകത്തിൽ അനുമോദ് ബസിന്റെ ലൈറ്റ് ഓഫാക്കി അരിക് ചേർത്ത് നിർത്തി. വാഹനങ്ങൾ കടന്നു പോയശേഷം യാത്ര തുടർന്നു.

സമയം 8.45, ചെകുത്താൻ തോടിന്റെ വലിയ ഇറക്കം തുടങ്ങിയപ്പോ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു. ഇടതു ഭാഗത്തേക്കുള്ള വലിയ വളവ്. മറു ഭാഗത്ത് നോക്കിയാൽ കാണാത്ത ആഴമുള്ള കൊക്കയും. കയറ്റം കയറി വരുന്ന ചെങ്കല്ല് കയറ്റി വരുന്ന ലോറിക്ക് അരിക് നൽകാൻ വേഗത കുറക്കാൻ ബ്രേക്ക് ചവിട്ടിയപ്പോഴാണ് അനുമോദിന് അപകടം മനസിലായത്. ഉടൻ സർവശക്തിയുമെടുത്ത് ഇടത്തേക്ക് തിരിച്ച് ബസ് മൺതിട്ടയിൽ ഇടിച്ചു നിർത്തുകയായിരുന്നു. ബസിന്റെ ഇടതു ഭാഗത്തെ ടയറുകൾ ചാലിൽ വീണത് വലിയ ഭാഗ്യമായി. സ്ത്രീകൾ ഉൾപ്പെടുന്നവർ ബഹളം വയ്ക്കുന്നു. ചിലർ ജനാല വഴി പുറത്തേക്ക് ചാടി. മറ്റു ചിലർ ഡ്രൈവറുടെ വാതിൽ വഴി പുറത്തിറങ്ങി. മുമ്പിലുള്ള വാതിൽ തുറന്ന് സാഹസപ്പെട്ടാണ് മുഴുവൻ യാത്രക്കാരെയും ഇറക്കിയത്. പിന്നീട് മാനന്തവാടിയിൽ നിന്നും മറ്റൊരു ബസ് എത്തിച്ച് 10 മണിയോടെയാണ് യാത്ര തുടർന്നത്.

മൂന്ന് വർഷമായി കെ.എസ്.ആർ.ടി.സി യിൽ ജോലി ചെയ്യുന്ന 40 – കാരനായ അനുമോദ് ഒന്നര വർഷമായി ദീർഘദൂര സർവീസുകൾ ഓടിക്കുന്നു. ഇത് വരെ ബസ് ഉരഞ്ഞ സംഭവം പോലുമുണ്ടായില്ലെന്ന് അനുമോദ് പറഞ്ഞു. ബ്രേക്ക് നഷ്ടപ്പെട്ടപ്പോൾ എതിരെ വരുന്ന കല്ല് കയറ്റിയ ലോറിക്ക് ബസ് ഇടിക്കാതിരിക്കാനാണ് ശ്രമിച്ചത്. ആ ലക്ഷ്യം വിജയിച്ചതിനാലാണ് വൻ അപകടം ഒഴിവായത്…

പറഞ്ഞവസാനിപ്പിക്കുമ്പോൾ അനുമോദിന്റെ മുഖത്ത് നിന്നും ഭീതി ഒഴിയുന്നില്ല. പത്ത് മണിയോടെ എത്തിയ ബസ് കോട്ടയത്തേക്ക് ഓടിച്ച് പോയതും അനുമോദാണ്… ഈ യുവാവിന്റെ മനോധൈര്യമാണ് വൻ അപകടം ഒഴിവാക്കിയത്.

റിപ്പോർട്ട്: വിജയകുമാർ, റിപ്പോർട്ടർ, മാതൃഭൂമി, മാനന്തവാടി.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post