ആരും പ്രതീക്ഷിക്കാത്ത ഒരു കൊലപാതകം – രഹസ്യം ചുരുളഴിഞ്ഞപ്പോൾ…

Total
6
Shares

ലേഖകൻ – Sreekumar Nk

വർഷം 2004. ഫെബ്രുവരിയിലെ ഒരു തണുത്ത പ്രഭാതം. സൂറിച്ചിലെ തൻ്റെ വീട്ടിൽ കുടുംബത്തോടൊപ്പം ഒരു ദിവസം ചിലവിടുകയായിരുന്നു പീറ്റർ നീൽസൺ. പക്ഷെ പീറ്ററെ കാണാൻ ഒരു അതിഥി അവിടെ എത്തി. അയാൾ പ്രതീക്ഷിക്കാത്ത ഒരു അതിഥി. വീടിന്റെ പിന്ഭാഗത്തുള്ള പൂന്തോട്ടത്തിൽ ഒരു അപരിചിതനെ കണ്ട പീറ്റർ ആരാണെന്നു അന്വേഷിക്കാൻ തീരുമാനിച്ചു. തന്റെ ജീവിതത്തിലെ അവസാന ദിവസമാണ് അന്നെന്നു പീറ്റർ അറിഞ്ഞതേയില്ല. കാരണം മരണത്തിന്റെ ദൂതനായാണ് അയാൾ എത്തിയത് “വിറ്റാലി കലോയേവ്”. പുറത്തിറങ്ങിയ അയാളെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തി കലോയേവ് മടങ്ങി.

എന്തിനു അയാൾ അത് ചെയ്തു? സ്വിസ് പോലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ ചിത്രം തെളിഞ്ഞു. എല്ലാം നഷ്ടപെട്ട, മാനസികമായി തകർന്ന ഒരു അച്ഛൻ തന്റെ മക്കളുടെയും ഭാര്യയുടെയും മരണത്തിനു കാരണമായ വ്യക്തിയെ നിയമത്തിനു കൊടുക്കാതെ തന്റെ ശിക്ഷ നടപ്പാക്കി. അതായിരുന്നു ആ കൊലപാതകത്തിന് കാരണം.

വിറ്റാലി കലോയേവ്.

വർഷം 2002 ജൂലൈ 1. “ബാഷ്‌കിരിയൻ 2937” മോസ്കോയിൽ നിന്നും ബാർസിലോണിയയിലേക്കുള്ള ഒരു ചാർട്ടേർഡ് ഫ്ലൈറ്റ് ആയിരുന്നു. 60 യാത്രക്കാരിൽ 45 ഉം റഷ്യൻ സ്കൂൾ കുട്ടികളായിരുന്നു. കാലിയോവിന്റെ ഭാര്യയും മക്കളും ഉണ്ടായിരുന്നു യാത്രക്കാരായിട്ട്. എയർ ക്രാഫ്റ്റ് ടൈപ്പ് ടൂപലേവ് Tu-154 M. പരിചയ സമ്പന്നരായ ക്രൂ ആയിരുന്നു കൊക്പ്പിറ്റിൽ. സമയം 8 .48 PM. വിമാനം മോസ്കൊ ടോമോടെഡെവോ എയർപോർട്ടിൽ നിന്നും ടേക്ക് ഓഫ് ചെയ്തു. നാലര മണിക്കൂർ യാത്ര ഉണ്ട് ബാർസൺലോണിയ ഐര്പോര്ട്ടിലേക്.

വിമാനം ജർമൻ അതിർത്തിക്ക് മുകളിൽ എത്തി. ആ ഭാഗത്തെ എയർ ട്രാഫിക് നിയന്ത്രിച്ചിരുന്നത് സൂറിച് എയർ കണ്ട്രോൾ റൂം ആയിരുന്നു. രാത്രി ഷിഫ്റ്റിൽ ജോലി ചെയ്തിരുന്നത് ഡാനിഷ് പൗരനായ പീറ്റർ നീൽസണും സഹപ്രവർത്തകനും. തിരക്കു കുറഞ്ഞ സമയം ആയതിനാൽ ഒരു ബ്രേക്ക് എടുക്കാൻ അയാൾ തീരുമാനിച്ചു. തന്റെ മോണിറ്റർ കൂടെ നോക്കാൻ പീറ്ററോട് പറഞ്ഞിട് സഹപ്രവർത്തകൻ പുറത്തേക്കു പോയി. ഷെഡ്യൂൾ ചെയ്തിട്ടുള്ള ലാൻഡിങ് ഫ്ലൈറ്റ് ഒന്നും ആ സമയത്തു ഇല്ലാത്തതിനാൽ പീറ്റർ തന്റെ മോണിറ്ററിൽ പാസിംഗ് ട്രാഫിക്കിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

ബാഷ്‌കിരിയൻ 2937, ഫ്ലൈറ്റ് പറക്കുന്ന ഉയരം FL 360 (ഫ്ലൈറ്റ് ലെവൽ 36000 അടി) എന്നു സൂറിച് സെന്ററിൽ റിപ്പോർട്ട് ചെയ്തു. അതെ സമയം മറ്റൊരു വിമാനം, ബോയിങ് 757 ഇറ്റലിയിലെ ബോർഗമോ എയർപോർട്ടിൽ നിന്നും ബ്രസ്സൽസിലേക്കു ഉള്ള പാതയിൽ ആയിരുന്നു. (DHL- 611). പൈലറ്റും കോ പൈലറ്റും മാത്രമുള്ള ഒരു കാർഗോ ഫ്ലൈറ്റ് ആയിരുന്നു DHL- 611. അതും സൂറിച് സെന്ററിൽ റിപ്പോർട്ട് ചെയ്തു.

പക്ഷെ അതെ സമയം പ്രതീക്ഷിക്കാത്ത ഒരു ലാൻഡിംഗ് റിക്വസ്റ്റ് പീറ്ററിന്‌ സ്വീകരിക്കേണ്ടി വന്നു. ഫ്രഡറിഷാഫെൻ ഐര്പോര്ട്ടിലേക്കുള്ള ഒരു എയർ ബസ് 321. പാസിംഗ് ട്രാഫിക് എല്ലാം ഉറപ്പു വരുത്തിയിട്ട് പീറ്റർ സഹപ്രവർത്തകന്റെ മോണിറ്ററിൽ ലാൻഡിങ് ഫ്ലൈറ്റിനെ സമീപിച്ചു. ഐര്പോര്ട്ടിലേക്കു ഫ്ലൈറ്റ് കണ്ട്രോൾ ഹാൻഡോവർ ചെയ്യാൻ അയാൾ എയർപോർട്ട് കണ്ട്രോൾ റൂമിലേക്ക് വിളിച്ചു. പക്ഷെ പീറ്ററിന്റെ ടെലിഫോൺ സിസ്റ്റം തകരാറിൽ ആയിരുന്നു. ഇത് മനസിലാക്കാതെ അയാൾ വീണ്ടും ഐര്പോര്ട്ടിലേക്കു വിളിച്ചു കൊണ്ടിരുന്നു.

DHL- 611 ഉയരം FL 360 ലേക് കൂട്ടാൻ അനുമതി ചോദിച്ചിരുന്നു. പീറ്റർ അത് നൽകുകയും ചെയ്തിരുന്നു. പക്ഷെ ലാൻഡിംഗ് എയർ ബസ് പീറ്ററിനെ ഐര്പോര്ട്ടിലേക്കുള്ള ടെലിഫോൺ ബന്ധത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിര്ബന്ധിതനാക്കി. അതെ സമയം DHL- 611 ഉം ബാഷ്‌കിരിയൻ 2937 ഉം ഒരു കൊള്ളീഷൻ പാതയിലായിരുന്നു. ഒരേ ഉയരത്തിൽ സബ് സോണിക് വേഗതയിൽ അടുത്തുകൊണ്ടിരുന്ന രണ്ടു വിമാനങ്ങൾ. ഇതൊന്നും അറിയാതെ ഉറക്കത്തിൽ ആയിരുന്നു യാത്രക്കാർ.

കുറെ പ്രാവശ്യത്തെ ശ്രമത്തിനു ശേഷം പീറ്റർ എയർ ബസ് വിമാനത്തിനോട് എയർപോർട്ടിലേക്കു നേരിട്ട് വിളിക്കാൻ പറഞ്ഞിട്ട് തന്റെ മോണിറ്ററിലേക്ക് തിരിഞ്ഞു. അതെ സമയം മറ്റു രണ്ടു വിമാനങ്ങളും വളരെ അടുത്ത് കഴിഞ്ഞിരുന്നു. രണ്ടു വിമാനങ്ങൾ ഒരേ ഉയരത്തിൽ കൂട്ടി മുട്ടാൻ സാധ്യത ഉണ്ടെങ്കിൽ കോക്ക്പിറ്റിൽ ഉള്ള ട്രാഫിക് കൊള്ളീഷൻ അവോയ്ഡൻസ് സിസ്റ്റം (TCAS ) ഒരു വാണിംഗ് നൽകും. എതെകിലും സാഹചര്യത്തിൽ എയർ ട്രാഫിക് കോൺട്രോളർക്കു കൂട്ടിമുട്ടൽ ഒഴിവാക്കാൻ സാധിച്ചില്ലെങ്കിൽ പൈലറ്റിന് TCAS നൽകുന്ന നിർദ്ദേശം അനുസരിക്കണം. TCAS ഒരു വിമാനത്തിനോട് പൊങ്ങാനും രണ്ടാമത്തെ വിമാനത്തിനോട് താഴാനും നിർദേശിക്കും.

വൈകിയാണെങ്കിലും പ്രശനം മനസിലാക്കിയ പീറ്റർ ബാഷ്‌കിരിയൻ 2937 നോട് FL 350 ലേക് താഴാൻ നിർദ്ദേശിച്ചു. അതെ സമയം TCAS സിസ്റ്റം പൊങ്ങാൻ ആണ് 2937 നെ വാണിംഗ് ചെയ്തത്. DHL- 611 ഇന്റെ TCAS സിസ്റ്റം അവരോടു താഴ്ത്താനും. അവർ അതുപോലെ വിമാനത്തിനെ താഴ്ത്താൻ തുടങ്ങി.

2937 ന്റെ കോക്ക്പിറ്റിൽ ആശയകുഴപ്പം ഉടലെടുത്തു. TCAS നിർദേശം അനുസരിക്കണോ പീറ്റർ പറയുന്നത് കേൾക്കണോ എന്ന്. അവസാനം 2937 പൈലറ്റ് പീറ്റർ നിർദേശിച്ച പോലെ വിമാനം താഴ്ത്താൻ തുടങി.

ലോക്കൽ സമയം രാത്രി 11 : 35 ഇന് രണ്ടും വിമാനങ്ങളും കൂട്ടി ഇടിച്ചു. 2937 ലെ 60 യാത്രക്കാരും 9 ജീവനക്കാരും DHL- 611 ഇലെ 2 പേരും മരിച്ചു. കൂട്ടിയിടി നടന്നത് ജർമൻ സിറ്റിയായ യൂബെർളിൻഗെൻ മുകളിൽ ആയിരുന്നു.

2005 ഇൽ കോടതി കാലിയോവിനെ പീറ്റർ നീൽസന്റെ കൊലപാതകത്തിന് 8 വർഷത്തെ തടവിന് വിധിച്ചു. പക്ഷെ 2007 ഇൽ പുറത്തിറങ്ങിയ ഇദ്ദേഹം ജന്മനാട്ടിലേക്ക് തിരിച്ചു. റഷ്യയിൽ ഒരു ഹീറോ പരിവേഷം ഉണ്ടായിരുന്ന കാലിയാവ്‌ തുടർന്ന് ഗവണ്മെന്റ് ഉദ്യോഗത്തിൽ 2016 വരെ തുടർന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post