നാദിയ മുറാദ് : ജീവിത സമരത്തിൻ്റെ സമാധാന നൊബേൽ

Total
0
Shares

ലേഖിക – രേഷ്മ അന്ന സെബാസ്റ്റ്യൻ.

യാതനയുടെ പടുകുഴിയിൽ നിന്നും ജീവിതത്തിലേയ്ക്ക് പിടിച്ചു കയറിയ ധീര വനിതയാണ് “നാദിയ മുറാദ് “. പ്രതിസന്ധികളിൽ തളരാതെ , ജീവിതത്തെ തിരിച്ചു പിടിച്ച് , മറ്റുള്ളവർക്ക് പ്രചോദനമേകാനായി തന്റെ ജീവിതം തുറന്നു കാണിച്ച ധൈര്യശാലി. സാധാരണക്കാരിൽ നിന്ന് നോബൽ സമ്മാനം വരെ നാദിയയെ എത്തിച്ചത്, സഹിച്ച പീഡനങ്ങൾ മാത്രമല്ല ഇനി തന്നെ പോലെ ഒരാളും ദുരിതത്തിൽ അകപ്പെടരുത് എന്ന തിരിച്ചറിവിൽ നാദിയ നടത്തിയ പ്രവർത്തനങ്ങൾ ആണ്.

1993 ഇൽ ഇറാഖിലെ കോജോ എന്ന ഗ്രാമത്തിൽ ജനിച്ച നാദിയ യസീദി വംശജയായിരുന്നു. കര്ഷകരായിരുന്നു അവളുടെ മാതാപിതാക്കൾ . ചരിത്ര വിദ്യാർത്ഥിയായിരുന്നു നാദിയ . 2014 സെപ്റ്റംബറിൽ , ഇരുപത്തിയൊന്നാമത്തെ വയസിലാണ് നാദിയയുടെ സ്വൈര്യ ജീവിതത്തിനു തിരശീല വീണത്. ഐ എസ് ഭീകരർ കോജോ വളയുകയും പുരുഷന്മാരെ കൊന്നൊടുക്കുകയും ചെയ്തു . നാദിയയുടെ ആറ് ആങ്ങളമാരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. സ്ത്രീകളെ അവർ ബസുകളിൽ കയറ്റി അടിമച്ചന്തയിൽ കൊണ്ടുപോയി ഐ എസ് ലെ അംഗങ്ങൾക്ക് തന്നെ വിറ്റു.

ക്രൂരതയുടെ നാളുകളായിരുന്നു പിന്നീട് നാദിയയെ കാത്തിരുന്നത്. ശരീരത്തെയും മനസിനെയും ഒരുപോലെ തകർത്തെറിയുന്ന ലൈംഗീക പീഡനങ്ങൾക്ക് അവൾ ഇരയായി. ഒന്നല്ല പലവട്ടം. രക്ഷപെടാൻ ശ്രമിച്ചപ്പോഴൊക്കെ ശാരീരികമായും ഉപദ്രവിക്കപ്പെട്ടു. അനേകരുടെ കാമവെറികളുടെ ഇരയാക്കപ്പെട്ടിട്ടും നാദിയയുടെ ശരീരത്തെ അല്ലാതെ മനസിനെ തകർക്കാൻ അവർക്ക് കഴിഞ്ഞില്ല.

ചുറ്റിനും വട്ടമിട്ടു പറക്കുന്ന കഴുകന്മാർക്കിടയിൽ നിന്നും നാദിയ ഓടി രക്ഷപെട്ടു. ജീവിതത്തിലേക്കുള്ള ഒരോട്ടം . അങ്ങനെ അഭയാർത്ഥി ക്യാമ്പിലും പിന്നീട് ജർമ്മനിയിലും എത്തി . മൂന്നുമാസത്തെ നീണ്ട പീഡനങ്ങളെക്കാളുപരി, തന്നെപോലെ പീഡനമനുഭവിക്കുന്നവരെക്കുറിച്ചുള്ള ചിന്ത നാദിയയെ പോരാടാൻ പ്രേരിപ്പിച്ചു . തന്റെ പോലുള്ള ലോകത്തെ അവസാനത്തെ പെൺകുട്ടി താനായിരിക്കണം എന്നായിരുന്നു നാദിയയുടെ ആഗ്രഹം. അതിനു വേണ്ടിയാണു താനനുഭവിച്ച ക്രൂരതകൾ ലോകത്തോട് വിളിച്ചു പറയാൻ നാദിയ തയാറായത് . “അവസാനത്തെ പെൺകുട്ടി ” എന്ന നാദിയയുടെ ആത്മകഥയും അതിനു ഉദാഹരണമാണ്.

2016 മുതൽ മനുഷ്യകടത്തിനെതിരെ ഐക്യരാഷ്രസഭയുടെ ഇടപെടൽ നടത്താൻ നാദിയയ്ക്ക് കഴിഞ്ഞു. ഇതോടെ നാദിയ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യകടത്തിനെതിരെ ചുക്കാൻ പിടിക്കുന്ന ആദ്യത്തെ ഗുഡ്‌വിൽ അംബാസിഡർ ആയി. പിന്നീടങ്ങോട്ട് നേടിയ കരുത്തുറ്റം പോരാടി. മാനസികവും ശാരീരികവുമായ പീഡനങ്ങളിൽ തകർന്ന് ജീവിതം അവസാനിപ്പിക്കുന്നവർക്ക് മാതൃകയാണ് നാദിയ . അനുഭവിച്ച പീഡനങ്ങളുടെ തോത് ആത്മഹത്യയുടെ കാഠിന്യം വർദ്ധിപ്പിക്കുമെങ്കിൽ , നാദിയ എത്രയോ വട്ടം ആത്മഹത്യ ചെയ്തേനെ . പക്ഷെ ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയരുകയായിരുന്നു അവർ.

മനുഷ്യകടത്തിനെതിരെ പോരാടുന്ന നാദിയ ഒരു തീയാണ്, ചുട്ടെരിച്ച ഓർമ്മകളുടെ ഭാരവും പേറി മനസിലെ അണയാത്ത കനലുമായി മുന്നേറുന്ന പോരാളി. രക്ഷപെടുന്നവരെ സംരക്ഷിക്കുവാനും നാദിയ മുൻകൈ എടുക്കുന്നു. 2018 ലെ സമാധാനത്തിനുള്ള നോബൽ പുരസ്‌കാരം നേടാൻ എന്തുകൊണ്ടും അർഹയാണ് നാദിയ . ഈ നോബൽ സമ്മാനം ലോകജനത നാദിയയ്ക്ക് നൽകുന്ന സമ്മാനമാണ്. ഞങ്ങളും നിനക്കൊപ്പമുണ്ട് എന്ന ഉറപ്പാണ്. പോരാടാനുള്ള കരുത്തും.

ഇരകളെ വേട്ടയാടാനായ് ക്രൂരന്മാരായ മനുഷ്യമൃഗങ്ങൾ കണ്ടെത്തുന്ന ആയുധമാണ് ബലാത്സംഗം. ഒരേസമയം മാനസികമായും ശാരീരികമായും തളർത്തുന്ന ആയുധം. ഒരു പീഡനത്തിനും തകർക്കാൻ പറ്റാത്ത കരുതാണ് നാദിയ. ഇനിയും നാദിയമാർ ഉണ്ടാകട്ടെ. ഇനിയും പോരാട്ടങ്ങൾ തുടരട്ടെ. അവസാനത്തെ പെൺകുട്ടിയും കിരാതന്മാരിൽ നിന്നും രക്ഷപെടും വരെ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post