ബെംഗളൂരുവിൽ നിന്നും സിഡ്‌നിയിലേക്ക് ബജാജ് ഡോമിനറിൽ ഒരു യുവതി…

Total
7
Shares

ഒരുകാലത്ത് ആണുങ്ങളുടെ മാത്രം കുത്തകയായിരുന്ന ബൈക്ക് യാത്രകൾ ഇന്ന് സ്ത്രീകളും കയ്യടക്കി വാഴുകയാണ്. ബുള്ളറ്റ്, സൂപ്പർ ബൈക്കുകൾ, സ്‌കൂട്ടറുകൾ തുടങ്ങി എല്ലാത്തരം ടൂവീലറുകളിലും ഇന്ന് സ്ത്രീകൾ കൈവെച്ചിട്ടുണ്ട്. ചിലർ വനിതകളുടെ കൂട്ടായ്മയൊക്കെ രൂപീകരിച്ച് ഗ്രൂപ്പായി ട്രിപ്പുകൾ പോകുമ്പോൾ മറ്റു ചിലർ ഒറ്റയ്ക്ക് സോളോ ട്രിപ്പ് അടിക്കുന്നു. ഇത്തരത്തിൽ കന്യാകുമാരി മുതൽ കാശ്മീർ വരെ പോയവരുണ്ട്. ഇവരുടെ കൂട്ടത്തിൽ മലയാളികളായ യുവതികളും ഉണ്ടെന്നതാണ് എടുത്തു പറയേണ്ട, അഭിമാനിക്കാവുന്ന മറ്റൊരു യാഥാർഥ്യം.

വനിതാ റൈഡർമാരുടെ ട്രിപ്പ് വാർത്തകൾ നിറയുന്നതിനിടെയാണ് കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിൽ ഒരു യുവതി ബെംഗളൂരുവിൽ നിന്നും ഒരു ഇന്റർനാഷണൽ ട്രിപ്പ് സ്റ്റാർട്ട് ചെയ്യുന്നത്. കാൻഡിഡ ലൂയിസ് എന്ന 28 കാരിയായിരുന്നു ഇത്തരത്തിൽ വ്യത്യസ്തമായി ഒരു ട്രിപ്പ് പ്ലാൻ ചെയ്തത്. ബെംഗളൂരുവിൽ നിന്നും വേറെങ്ങോട്ടുമല്ല, അങ്ങ് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലേക്കാണ് ഈ മിടുക്കി ബൈക്ക് പായിച്ചത്.

ഇന്ത്യയ്ക്കുള്ളിൽ ധാരാളം ബൈക്ക് യാത്രകൾ നടത്തി വിജയിച്ച അനുഭവ സമ്പത്ത് കാൻഡിഡയ്ക്ക് ഉണ്ടായിരുന്നു. ഈ അനുഭവങ്ങൾ മുതൽക്കൂട്ടായെടുത്ത് ഏതാണ്ട് ഒരു വര്ഷം നീണ്ട പരിശ്രമങ്ങൾക്കും തയ്യാറെടുപ്പുകൾക്കും ഒടുവിലാണ് കാന്ഡിഡ 2018 സെപ്റ്റംബർ മാസത്തിൽ ബെംഗളൂരുവിൽ നിന്നും യാത്ര ആരംഭിച്ചത്. യാത്രയ്ക്കായി കാന്ഡിഡ തിരഞ്ഞെടുത്ത വാഹനം ബജാജ് ഡോമിനർ ആയിരുന്നു.അതും കർണാടക രജിസ്ട്രേഷനിൽ ഉള്ള വണ്ടി.

ബെംഗളൂരുവിൽ നിന്നും ആരംഭിച്ച യാത്ര ഹൈദരാബാദ് വഴി വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കും പിന്നീട് അവിടുന്ന് ബോർഡർ കടന്നു ഭൂട്ടാൻ – മ്യാന്മാർ – തായ്‌ലൻഡ് – ലാവോസ് – വിയറ്റ്‌നാം – കംബോഡിയ പോയിട്ട് വീണ്ടും തായ്‌ലൻഡ് എത്തി. പിന്നീട് തായ്‌ലൻഡിൽ നിന്നും മലേഷ്യയിലേക്കും അവിടെനിന്നും സിംഗപ്പൂർ വഴി ഇൻഡോനേഷ്യയിലേക്കുമായിരുന്നു കാന്ഡിഡയുടെ ത്രസിപ്പിക്കുന്ന സോളോ യാത്ര. കരയിലൂടെ മാത്രമല്ല ഇടയ്ക്ക് ഫെറി വഴി കടൽ കടന്നും കാന്ഡിഡ യാത്ര തുടർന്നു.

പത്ത് രാജ്യങ്ങളിൽക്കൂടി കടന്നു പോകുന്നതിനുള്ള പെർമിഷൻ ലഭിക്കുവാൻ തൻ ഏറെ ബുദ്ധിമുട്ടിയെന്നു കാന്ഡിഡ ലൂയിസ് പറയുന്നു. എല്ലാ രാജ്യങ്ങളുടെയും പെർമിഷൻ ലഭിക്കുവാനായി ഏതാണ്ട് ആറു മാസത്തോളമെടുത്തു. യാത്ര ഒറ്റയ്ക്കായതിനാൽ അത്യാവശ്യ ഘട്ടങ്ങളിൽ വാഹനത്തിനു എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ അവ പരിഹരിക്കുന്നതിനായി അൽപ്പം സർവ്വീസിംഗ്, മെക്കാനിക്ക് പണികളും കാന്ഡിഡ പഠിച്ചെടുത്തു.

എന്തുകൊണ്ട് ഈ യാത്രയ്ക്കായി ഓസ്‌ട്രേലിയ തിരഞ്ഞെടുത്തു എന്നു ചോദിച്ചാൽ കാന്ഡിഡയുടെ ഉത്തരമിങ്ങനെ “അലിസ്റ്റർ ഫർലാൻഡ് എന്ന ഓസ്‌ട്രേലിയൻ മോട്ടോർസൈക്കിൾ യാത്രികനോടുള്ള Tribute എന്ന നിലയ്ക്കാണ് യാത്രയുടെ ലക്‌ഷ്യ സ്ഥാനമായി ഓസ്‌ട്രേലിയ തിരഞ്ഞെടുത്തത്. അലിസ്റ്റർ ഫർലാൻഡ് ഒരു ആക്സിഡന്റിൽ മരണമടഞ്ഞിരുന്നു. അങ്ങനെ പത്തു രാജ്യങ്ങളിലൂടെ, 28000 കിലോമീറ്റർ ദൂരം കടന്നുകൊണ്ട് കാന്ഡിഡ തൻ്റെ ലക്ഷ്യ സ്ഥാനമായ സിഡ്‌നിയിൽ എത്തിച്ചേർന്നു. ഏകദേശം അഞ്ചു മാസത്തിനു മേലെടുത്തു ഈ യാത്ര പൂർത്തിയാക്കുവാൻ.

യാത്രയിലുടനീളം പല രാജ്യങ്ങളിൽ നിന്നായി വ്യത്യസ്തമായ അനുഭവങ്ങളാണ് തനിക്ക് ലഭിച്ചതെന്ന് കാന്ഡിഡ. ഓരോ രാജ്യത്തെയും പ്രധാനപ്പെട്ട സ്ഥലങ്ങളിൽ താമസിച്ചുകൊണ്ട് അവിടത്തെ കാഴ്ചകൾ ആസ്വദിച്ചതിനു ശേഷമായിരുന്നു പിന്നീട് മുന്നോട്ടുള്ള യാത്രകൾ. ഇൻഡോനേഷ്യയിലെ തെക്കൻ സുമാത്രയിൽ വെച്ച് ഏതാണ്ട് 16 കിലോമീറ്ററുകളോളം നീണ്ട ട്രാഫിക് ബ്ലോക്കിൽ പെട്ടതും, അതിൽ നിന്നും രക്ഷപ്പെടാൻ ഗൂഗിൾ മാപ്പ് കാണിച്ചത് പ്രകാരമുള്ള വഴിയിലൂടെ പോയതും അവസാനം ഏതോ പാദങ്ങൾക്ക് നടുവിലൂടെയുള്ള ചെളി നിറഞ്ഞ വഴിയിലെത്തിപ്പെടുകയും, യാത്ര ചെയ്ത് ക്ഷീണിച്ചു തളർന്നപ്പോൾ വെള്ളം കുടിക്കുന്നതിനായി ഒരു ഇൻഡോനേഷ്യൻ ബാലന്റെ കൂടെ അവൻ്റെ വീട്ടിലേക്ക് പോയതുമെല്ലാം തൻ്റെ യാത്രയിലെ മറക്കാനാകാത്ത നിമിഷങ്ങളാണെന്നു കാന്ഡിഡ പറയുന്നു. ആ ബാലന്റെ വീട്ടിൽ ചെന്നു വിശ്രമിക്കുന്നതിനിടെ ഒരു ഇന്ത്യൻ യുവതി ഒറ്റയ്ക്ക് ബൈക്കിൽ യാത്ര ചെയ്യുന്ന വിവരമറിഞ്ഞു കാന്ഡിഡയെ കാണുവാൻ ഒരു ഗ്രാമം മുഴുവനുമായിരുന്നു എത്തിയത്. അവരെല്ലാം വളരെ അത്ഭുതത്തോടെയായിരുന്നു യാത്രയുടെ വിശേഷങ്ങൾ കേട്ടിരുന്നത്.

സിഡ്‌നിയിൽ എത്തിയതിനു ശേഷം ബൈക്ക് സർവീസിനു കൊടുക്കുകയാണ് കാന്ഡിഡ ആദ്യം ചെയ്തത്. സർവ്വീസ് കഴിഞ്ഞു നല്ല കണ്ടീഷനിൽ ബൈക്ക് തിരികെ കിട്ടിയതോടെ പിന്നീട് ഓസ്‌ട്രേലിയ ചുറ്റിക്കാണുവാനായി കാന്ഡിഡ പുറപ്പെട്ടു. അതിർത്തികൾ കടന്നുള്ള കാന്ഡിഡ എന്നയീ മിടുക്കിയുടെ യാത്രകൾ അവസാനിക്കുന്നില്ല. അല്ലെങ്കിലും യാത്രികർ അങ്ങനെയാണല്ലോ, ഓരോ യാത്രയുടെയും അവസാനം അവർ മറ്റൊരു യാത്രയ്ക്കുള്ള തുടക്കമായി തീർക്കും.

2 comments
  1. പേര് കൊള്ളാം Candida. ആ പേര്ഗൂ ഗിൾ search ചെയത് നോക്കൂ.

  2. നല്ല വിവരണം ഇതു എഴുതിയ എഡിറ്റർടെ നമ്പർ കിട്ടുമോ കിട്ടുമോ ഞാൻ ഇതുപോലെ ഒരു യാത്ര plan ചെയ്യുന്നു, ഞാൻ പാരാപ്ലീജിക് ആണ് spine injury പറ്റിയ വ്യക്തി, ഈ യാത്ര ചെയ്ത കുട്ടിയെ പറ്റി കൂടുതൽ അറിയേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

എന്താണ് ദുബായ് എക്സ്പോ? അവിടെ എന്തൊക്കെ കാണാം? ആകർഷണങ്ങൾ…

ഇപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും, പിന്നെ പ്രവാസി സുഹൃത്തുക്കൾക്കിടയിലും സംസാരവിഷയമായിരിക്കുന്ന ഒന്നാണ് ദുബായ് എക്സ്പോ. എന്താണ് ഈ ദുബായ് എക്സ്പോ എന്ന് ശരിക്കും അറിയാത്ത ചിലരെങ്കിലും നമുക്കിടയിലുണ്ടാകും. അവർക്കായി ദുബായ് എക്സ്പോയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാം. ബ്യൂറോ ഒഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസിന്റെ മേൽനോട്ടത്തിൽ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post