പൊതു ഗതാഗത വാഹനങ്ങളിലെ ജീവനക്കാരും, യാത്രക്കാരും പാലിക്കേണ്ടവ

Total
68
Shares
Photos – Arun KV

കോവിഡ് വ്യാപനം തടയുന്നതിനായി പൊതു ഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരും, യാത്രക്കാരും പാലിക്കേണ്ട സർക്കാർ മാനദണ്ഡങ്ങൾ.

ഡ്രൈവറും, മറ്റ് ജീവനക്കാരും പാലിക്കേണ്ടവ – ഡ്രൈവറും, കണ്ടക്ടറും മറ്റ് ജീവനക്കാരും ത്രീ ലെയർ മാസ്ക് ഡ്യൂട്ടി സമയത്ത് ധരിക്കുകയും, ഒരോ തവണ വാഹനത്തിൽ കയറുന്നതിന് മുൻപായി കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകകയും, ഇടക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുകയും ചെയ്യേണ്ടതാണ്. കണ്ടക്ടറും, ഡോർ ചെക്കറും മാസ്കിന് പുറമെ ഫേസ് ഫീൽഡ്, കയ്യുറ എന്നിവ കൂടി നിർബന്ധമായും ധരിക്കേണ്ടതാണ്.

ടാക്സി വാഹനങ്ങളിൽ പുറകിലത്തെ സീറ്റിൽ മാത്രമാണ് യാത്രക്കാരെ ഇരുത്താവുന്നത്. യാത്രക്കാർ എല്ലാ സമയവും മൂക്കും വായും മൂടുന്ന തരത്തിൽ മാസ്ക് ധരിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതും, അല്ലാത്തവരെ വാഹനത്തിൽ പ്രവേശിക്കാൻ അനുവദിക്കാവുന്നതും അല്ല. എല്ലാ യാത്രക്കാരുമായി പരമാവധി സാമൂഹ്യ അകലം പാലിക്കേണ്ടതാണ്.

ഡ്രൈവറൊ മറ്റ് ജീവനക്കാരൊ കഴിയുന്നതും യാത്രക്കാരുടെ ബാഗുകളൊ മറ്റ് ലഗേജുകളൊ സ്പർശിക്കുവാൻ പാടുള്ളതല്ലാത്തതും അഥവാ സ്പർശിക്കേണ്ട സാഹചര്യം വന്നാൽ ഉടൻ തന്നെ കൈ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുകയും ചെയ്യേണ്ടതുമാണ്.

പോളികാർബണേറ്റ് ഷീറ്റ് ഉപയോഗിച്ചൊ വായു സഞ്ചാരം തടയുന്ന രീതിയിൽ പാസഞ്ചർ കംപാർട്ട്മെന്റിൽ നിന്നും വേർതിരിക്കേണ്ടതാണ്. യാത്രക്കാരെ കയറ്റുന്ന പൊതു വാഹനങ്ങളിൽ AC പ്രവർത്തിപ്പിക്കാൻ പാടില്ലാത്തതും, വിൻഡോ ഗ്ലാസ് തുറന്ന് ഇട്ട് വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. ഡ്രൈവർ വാഹനത്തിൽ ഹാന്റ് സാനിറ്റൈസർ സൂക്ഷിക്കേണ്ടതും യാത്രക്കാർ വാഹനത്തിൽ കയറുന്നതിന് മുൻപായി കൈ അണുവിമുക്തമാക്കി എന്ന് ഉറപ്പ് വരുത്തുകയും ചെയ്യേണ്ടതാണ്. വാഹനത്തിൽ ഇരുന്ന് ഭക്ഷണസാധനങ്ങൾ കഴിക്കുവാൻ യാത്രക്കാരെ അനുവദിക്കുവാൻ പാടുള്ളതല്ല.

ഡ്രൈവർക്കൊ മറ്റ് ജീവനക്കാർക്കൊ പനി, ചുമ, തൊണ്ടവേദന തുടങ്ങി ഏതെങ്കിലും രോഗലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ സ്വയം ക്വാറന്റയിനിൽ പ്രവേശിക്കേണ്ടതും സംസ്ഥാന സർക്കാരിന്റെ ദിശ ഹെൽപ്പ് ലൈൻ നംപറിൽ (0471-2552056 or 1056 ) ഉടൻ ബന്ധപ്പെടുകയും ചെയ്യണം.

ജീവനക്കാർ യാത്രക്കാർ സാധാരണയായി സ്പർശിക്കാൻ സാധ്യതയുള്ള ഹാന്റ് റെയിലുകൾ, ഡോർ ഹാന്റിലുകൾ, സീറ്റ്, സീറ്റ് ബെൽറ്റ്, മറ്റ് വാഹന ഭാഗങ്ങൾ എന്നിവിടങ്ങളിൽ സ്പർശിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ജീവനക്കാർ മുഖം, മൂക്ക്, വായ തുടങ്ങിയ ശരീരഭാഗങ്ങളിൽ തൊടുകയൊ യാത്രക്കാരെ തൊടുകയൊ ഹസ്തദാനം ചെയ്യുകയൊ ചെയ്യരുത്. ഏതെങ്കിലും യാത്രക്കാർക്ക് രോഗ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ദിശ ഹെൽപ് ലൈൻ നംപറിൽ അറിയിക്കേണ്ടതാണ്.

ഓട്ടോ റിക്ഷയിലും ടാക്സി വാഹനങ്ങളിലും ലോഗ് ബുക്ക് നിർബന്ധമായും സൂക്ഷിക്കേണ്ടതും യാത്രക്കാരുടെ പേര്, സ്ഥലം, ഫോൺ നംപർ എന്നിവ എഴുതി സൂക്ഷിക്കുകയും ചെയ്യുകയും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരൊ പോലീസൊ ആവശ്യപ്പെട്ടാൽ പരിശോധനക്ക് ഹാജരാക്കുകയും ചെയ്യണം. എല്ലാ യാത്രകൾക്ക്‌ ശേഷവും വാഹനം ഏതെങ്കിലും അണുനാശിനി (1% ബ്ലീച്ച് സൊലൂഷൻ, ലൈസോൾ, OAC compound, Silvax, Eco Shield Etc) ഉപയോഗിച്ച് അണുവിമുക്തമാക്കുകയും ജനൽ ഗ്ലാസ്സുകൾ തുറന്നിട്ട് വാഹനം ഉണക്കുകയും ചെയ്യണം.

യാത്രക്കാർ പാലിക്കേണ്ട കാര്യങ്ങൾ – പനി, ചുമ, ശ്വാസതടസ്സം, തൊണ്ടവേദന, മറ്റ് രോഗ ലക്ഷണങ്ങൾ എന്നിവ ഉള്ളവർ യാത്ര ചെയ്യുവാൻ പാടുള്ളതല്ല. യാത്ര ചെയ്യുന്ന എല്ലാ സമയത്തും മാസ്ക് ശരിയായ വിധത്തിൽ ധരിക്കേണ്ടതാണ്. വാഹനത്തിൽ കയറുന്നതിന് മുൻപും, യാത്ര സമയങ്ങളിൽ ഇടക്കിടെയും, കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കണം. ധരിക്കുന്നത് കൂടാതെ കൂടുതലായി മാസ്കും, സാനിറ്റൈസറും, യാത്രക്കാർ കയ്യിൽ കരുതേണ്ടതാണ്.

യാത്രമദ്ധ്യേ ഏതെങ്കിലും യാത്രക്കാർക്ക് രോഗ ലക്ഷണങ്ങൾ കാണിക്കുകയാണെങ്കിൽ ഉടൻ തന്നെ ദിശ ഹെൽപ് ലൈൻ നംപറിൽ ബന്ധപ്പെടേണ്ടതും, പ്രസ്തുത യാത്രക്കാരെ മറ്റുള്ളവരിൽ നിന്നും അകലം പാലിച്ച് ഏതെങ്കിലും, മൂലക്കുള്ള സീറ്റിൽ തനിച്ച് ഇരുത്തുകയും വേണം. യാത്രക്കാർ വലിയ വാഹനങ്ങളിൽ കയറുന്ന സമയത്തും, ഇറങ്ങുന്ന സമയത്തും പരമാവധി സാമൂഹൃ അകലം പാലിക്കുകയും, പരസ്പരമുള്ള സ്പർശനം ഒഴിവാക്കുകയും ചെയ്യണം.

പരമാവധി കുറച്ച് ലഗേജ് മാത്രം കയ്യിൽ കരുതേണ്ടതും, സ്വീകരിക്കുവാനൊ യാത്ര അയക്കുവാനൊ പരമാവധി ഒരാളെ മാത്രം കൂടെ കൊണ്ടുപോവുകയും ചെയ്യേണ്ടതാണ്. ഏതെങ്കിലും രോഗലക്ഷണമുള്ളവരെ ആംബുലൻസ് ഉപയോഗിച്ച് മാത്രമെ യാത്ര ചെയ്യുവാൻ അനുവദിക്കാവൂ.

അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ – യാത്രക്കാർക്കും, ജീവനക്കാർക്കുമുള്ള പൊതു നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. വാഹനത്തിൽ, ഹാന്റ് സാനിറ്റൈസർ, മാസ്ക്, കയ്യുറകൾ, എന്നിവ കരുതേണ്ടതും യാത്രക്കാരുടെ ശരീര ഉഷ്മാവ് അളക്കുകയും ചെയ്യേണ്ടതാണ്, നിലവിലുളള മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ശരീരോഷ്മാവ് കൂടുതലുള്ളവരെ ചെക്പോസ്റ്റിൽ കൂടി കടന്നുപോകുവാൻ അനുവദിക്കുന്നതല്ല.

വാഹനത്തിൽ യാത്ര ചെയ്യുന്ന യാത്രക്കാരുടെ പേര് , വിലാസം, ഫോൺ നംപർ, യാത്ര പുറപ്പെട്ടതും എത്തിച്ചേരേണ്ടതുമായ സ്ഥലങ്ങൾ, എന്നിവ രേഖപ്പെടുത്തിയ ലോഗ് ബുക്ക് വാഹനത്തിൽ സൂക്ഷിക്കേണ്ടതും പ്രസ്തുത വിവരങൾ അവരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് ഉറപ്പ് വരുത്തുകയും ചെയ്യുകയും, ആയതിന്റെ പകർപ്പുകളും ലോഗ് ബുക്കും മോട്ടോർ വാഹന ചെക്പോസ്റ്റിൽ കാണിക്കുകയും ചെക്പോസ്റ്റിലെ രജിസ്റ്ററിൽ രേഖപ്പെടുത്തുകയും ചെയ്യണം.

ചെക്പോസ്റ്റുകളിൽ കൂടി കടന്ന് വരുന്ന ചരക്ക് വാഹനങ്ങളിലെ ഡ്രൈവർമാർ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയും അനാവശ്യ യാത്രകൾ ഒഴിവാക്കുകയും ചെയ്യണം കൂടാതെ ഗുഡ്സ് രജിസ്റ്റർ (GCR) കൃത്യമായി രേഖപ്പെടുത്തി ചെക്പോസ്റ്റിൽ പരിശോധനക്ക് ഹാജരാക്കുകയും ചെയ്യണം. യാതൊരു കാരണവശാലും യാത്രക്കാരെ ഗുഡ്സ് വാഹനങ്ങളിൽ യാത്ര ചെയ്യുവാൻ അനുവദിക്കരുത്.

കടപ്പാട് – കേരള മോട്ടോർ വാഹനവകുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

എന്താണ് ദുബായ് എക്സ്പോ? അവിടെ എന്തൊക്കെ കാണാം? ആകർഷണങ്ങൾ…

ഇപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും, പിന്നെ പ്രവാസി സുഹൃത്തുക്കൾക്കിടയിലും സംസാരവിഷയമായിരിക്കുന്ന ഒന്നാണ് ദുബായ് എക്സ്പോ. എന്താണ് ഈ ദുബായ് എക്സ്പോ എന്ന് ശരിക്കും അറിയാത്ത ചിലരെങ്കിലും നമുക്കിടയിലുണ്ടാകും. അവർക്കായി ദുബായ് എക്സ്പോയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാം. ബ്യൂറോ ഒഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസിന്റെ മേൽനോട്ടത്തിൽ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post