താമരശ്ശേരിക്ക് മുച്ചക്ര വാഹനം പരിചയപ്പെടുത്തിയ പ്രേമേട്ടൻ…

Total
1
Shares

കടപ്പാട് – എസ്.വി.സുമേഷ്, താമരശ്ശേരി.

ഒരു ദിവസം വൈകുന്നേരം യാദൃശ്ചികമായാണ് താമരശ്ശേരി വട്ടക്കുണ്ട് പാലത്തിന് സമീപത്ത് നിന്ന് താമരശ്ശേരി പഴയ ബസ്റ്റാന്റിലേക്ക് പ്രേമേട്ടന്റെ ഓട്ടോയിൽ യാത്ര ചെയ്യാനിടയായത്. പ്രേമേട്ടനോട് കൊച്ചുവർത്തമാനങ്ങൾ പറഞ്ഞ് യാത്ര തുടരവെ കുട്ട്യാലിയുടെ ആശുപത്രിക്ക് മുൻവശത്തെത്തിയപ്പോഴേക്കും താമരശ്ശേരി ടൗൺ പതിവുപോലുള്ള വൈകുന്നേരത്തിരക്കിൽ അമർന്നിരുന്നു. പുതിയ ബസ്റ്റാന്റിൽ നിന്നും KSRTC യിൽ നിന്നും ദേശീയ പാതയിലേക്ക് പ്രവേശിക്കുന്ന ബസ്സുകളും, കാരാടി ജംഗ്ഷനിലെ ട്രാഫിക് ജാമും സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്കിലൂടെ “നമ്മളിതെത്ര കണ്ടതാണെന്ന ഭാവത്തിൽ” പ്രേമേട്ടൻ അനായാസേന ഓട്ടോ ഓടിച്ച് മുന്നോട്ടു നീങ്ങി.

കാരാടി കയറ്റം കയറി താമരശ്ശേരി ഗവ:യു .പി.സ്കൂളിന് മുന്നിലെത്തിയപ്പോൾ സ്കൂൾ കുട്ടികൾക്ക് റോഡ് ക്രോസു ചെയ്യുവാൻ കുറച്ച് നേരം ഓട്ടോ നിർത്തിക്കൊടുത്തു. ഓട്ടോയിലിരുന്ന് ഞാൻ പഠിച്ച താമരശ്ശേരി ജി. യു.പി .സ്കൂൾ കണ്ടപ്പോഴാണ് മനസ്സ് ആ പഴയ സ്കൂൾ കാലത്തേക്ക് തിരികെ നടന്നത്. ഇവിടുത്തെ പഠനകാലത്താണ് പ്രേമേട്ടന്റെ ഓട്ടോ കാണുന്നത്. എന്റ ഓർമ്മ ശരിയാണെങ്കിൽ അക്കാലത്ത് താമരശ്ശേരിയിൽ മൂന്നോ, നാലോ ഓട്ടോകളാണ് ഉണ്ടായിരുന്നത്. അമ്പായത്തോട് സ്വദേശി ഇബ്രാഹിംക്കായുടെ അൽഅമീനും, വാവാട് സ്വദേശി ഭാസ്ക്കരേട്ടന്റെ മാട്ടാപ്പൊയിലും, പരപ്പൻ പൊയിലിലെ പുഷ്പേട്ടന്റെ അന്നേടത്തും പിന്നെ പ്രേമേട്ടന്റ പേരില്ലാത്ത KRD 2529 ഓട്ടോയും.

ഇതിൽ ഒട്ടേറെ പ്രത്യേകതകൾ ഉള്ളതായിരുന്നു പ്രേമേട്ടന്റെ ഓട്ടോ. മറ്റ് ഓട്ടോകളെല്ലാം കാണാനഴകുള്ള സുന്ദരന്മാരായിരുന്നെങ്കിൽ പ്രേമേട്ടന്റെ ഓട്ടോ കാണാൻ തീരെ മൊഞ്ചില്ലാത്ത ഒരു തരം കരിവണ്ട്. ഞങ്ങൾ കുട്ടികളിൽ ചിലർ സൗകര്യപൂർവ്വം ഇതിനെ ആമത്തൊണ്ടെന്നും ഉമ്മൻ തൊണ്ടെന്നും വിളിച്ച് പരിഹരിച്ചു. മറ്റ് ഓട്ടോകൾ കാലുകൊണ്ട് ചവിട്ടി സ്റ്റാർട്ടാക്കുമ്പോൾ പ്രേമേട്ടൻ മാത്രം ഇടത്തെ കൈകൊണ്ട് രണ്ടടിയോളം വരുന്ന ഒരു ലിവർ വലിച്ചെടുത്താണ് സ്റ്റാർട്ടാക്കിയിരുന്നത്. പഴയ ബസ്റ്റാൻറിനടുത്തെ ട്രഷറിക്ക് മുൻവശത്ത് ഊഴം കാത്ത് നിർത്തിയിടുകയും, താമരശ്ശേരി ടൗണിലൂടെ തലങ്ങും വിലങ്ങും ഓടുകയും ചെയ്യുന്ന ഈ ഓട്ടോകൾ ഞങ്ങൾ സ്കൂൾ കുട്ടികൾക്ക് എന്നുമൊരു കൗതുകമായിരുന്നു ..

താമരശ്ശേരിയുടെ നിരത്തുകളിൽ ഇന്നത്തെപ്പോലെ തിരക്കുകളില്ലാത്ത എൺപതുകളിൽ ഓട്ടോ ഓടിച്ച് തുടങ്ങിയതാണ് പ്രേമേട്ടൻ. ജന്മം കൊണ്ട് താമരശ്ശേരിക്കാരനാണെങ്കിലും പിന്നീട് കൈതപ്പൊയിലിലേക്ക് താമസം മാറിയ പ്രേമേട്ടൻ ഇന്നും ദിവസവും രാവിലെ താൻ ജനിച്ചു വളർന്ന, തന്റെ ബാല്യവും, കൗമാരവും, യൗവ്വനവും ജീവിതത്തിന്റെ സിംഹഭാഗവും ചിലവഴിച്ച താമരശ്ശേരിയുടെ ഹൃദയഭൂവിലൂടെ ഓട്ടോ ഓടിക്കാനായി, ഇന്നാട്ടുകാരുടെ ശുഭയാത്രകളിൽ പങ്കുചേരാനായി പതിവുപോലെ താമരശ്ശേരിയിലെത്തുന്നു.

പത്ത് നാൽപ്പതു വർഷമായി തുടർന്ന് വരുന്ന ഈ പതിവ് ഇതുവരെ പ്രേമേട്ടൻ തെറ്റിച്ചിട്ടില്ല. പ്രേമേട്ടന്റെ കൂടെ ഓട്ടോ ഓടിച്ചുതുടങ്ങിയവരും അതിനു ശേഷം വന്നവരും ഈ മേഖലയിൽ നിന്ന് പിൻവാങ്ങിയെങ്കിലും പ്രേമേട്ടൻ ഇന്നും യാത്രകൾ തുടരുന്നു. അൽ അമീൻ ഇബ്രാഹിംക്കായും ഇന്നും താമരശ്ശേരിയിലെ പഴയ ബസ്റ്റാന്റിൽ ഓട്ടോ ഓടിക്കുന്നുണ്ട്. നാൽപ്പതു വർഷമായി തുടരുന്ന യാത്രയിൽ തന്റെ സന്തത സഹചാരിയായ 1981ൽ 25000 രൂപയ്ക്ക് സ്വന്തമാക്കിയ പഴയ KRD 2592 ബജാജ് ഓട്ടോ കൈവിട്ടെങ്കിലും മറ്റൊരു ഓട്ടോയുമായി പ്രേമേട്ടൻ ഇന്നും താമരശ്ശേരിക്കൊപ്പമുണ്ട്. തന്റെ ജീവിതയാത്രയിൽ ഇതുവരെ ഒരു അപകടമോ, പോലീസ് കേസോ ഒന്നുമില്ലാതെ..

പ്രേമേട്ടൻ ഓട്ടോ ഓടിച്ച് തുടങ്ങിയ കാലത്ത് താമരശ്ശേരി ചുങ്കത്തെ പെട്രോൾ പമ്പിൽ നൂറ് മില്ലി ഓയിലടക്കം ലിറ്ററിന് മൂന്നര രൂപയാണ് വില. ഇന്നത് തൊണ്ണൂറു രൂപയിലേയ്ക്കെത്തിനിൽക്കുന്നു. പെട്രോൾ പമ്പ് ഒന്നിന് പകരം താമരശ്ശേരിയിൽ ആറെണ്ണമായി. മിനിമം ചാർജ് അന്നത്തെ ഒന്നര രൂപയിൽ നിന്ന് വളർന്ന് വളർന്ന് ഇന്നത്തെ ഇരുപത് രൂപയിലേക്കെത്തി. ട്രഷറിക്ക് മുന്നിൽ നിർത്തിയിരുന്ന നാലു ഓട്ടോകളിൽ നിന്ന് മുന്നൂറോളം ഓട്ടോകളിലേക്ക് താമരശ്ശേരിയുടെ യാത്രകൾ വികാസം പൂണ്ടു.

താൻ ഓട്ടോ ഓടിച്ചു തുടങ്ങിയ താമരശ്ശേരിയിന്ന് പരപ്പൻ പൊയിൽ മുതൽ ചുങ്കത്തെ ചെക്ക് പോസ്റ്റിനപ്പുറം വരെയും കോരങ്ങാടുവരെയും വളർന്നിരിക്കുന്നു. എല്ലാറ്റിനും മുക സാക്ഷിയായ് ഉപജീവനത്തിന്റെയും പഠിച്ച തൊഴിലിന്റെയും ഭാഗമായി പ്രേമദാസെന്ന ഈ കുറിയ മനുഷ്യൻ ഇന്നും താമരശ്ശേരിയിലുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post