തൻ്റെ ഗ്രാമത്തിലെ പ്രായമായവർക്ക് യുവാവ് നൽകിയത് കിടിലൻ സർപ്രൈസ് ഗിഫ്റ്റ്…

Total
8
Shares

നാം ചിലപ്പോഴൊക്കെ നമ്മുടെ പ്രിയപ്പെട്ടവർക്ക് സർപ്രൈസ് സമ്മാനങ്ങൾ നൽകാറുണ്ട്. അത് ചിലപ്പോൾ മാതാപിതാക്കൾക്കാകാം, ഭാര്യയ്ക്കാകാം, കാമുകിയ്ക്കാകാം, അല്ലെങ്കിൽ സഹോദരങ്ങൾക്കും ആകാം. ഇതെല്ലാം നമ്മൾ ഒത്തിരി കേട്ട കഥകളാണ്. എന്നാൽ തനിക്ക് സ്വപ്നതുല്യമായ ജോലി ലഭിച്ചതിന്റെ സന്തോഷത്തിൽ പഞ്ചാബ് സ്വദേശിയായ വികാസ് ജ്യാനി നൽകിയ സർപ്രൈസ് ഗിഫ്റ്റ് എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു.

പൈലറ്റായി ജോലി ലഭിക്കുക എന്നത് വികസിന്റെ ചെറുപ്പകാലം മുതലേയുള്ള ആഗ്രഹമായിരുന്നു. വികാസ് അതിനായി കഷ്ടപ്പെട്ട് പഠിച്ച് ഒടുവിൽ പൈലറ്റായി ജോലിയിൽ പ്രവേശിച്ചു. ഈ സന്തോഷം വികാസ് പങ്കുവെച്ചത് തൻ്റെ ഗ്രാമത്തിലെ പ്രായമായ 22 പേർക്ക് സൗജന്യമായി ഒരു സർപ്രൈസ് വിമാനയാത്ര നൽകിയായിരുന്നു. സരങ്പൂർ ഗ്രാമത്തിലെ എഴുപത് വയസ്സിനു മുകളിൽ പ്രായമുള്ള 22 പേർക്കാണ് ഇങ്ങനെയൊരു യാത്രയിൽ പങ്കുചേരുവാൻ ഭാഗ്യം ലഭിച്ചത്. ന്യൂഡൽഹിയിൽ നിന്നും അമൃത്സറിലേക്ക് ആയിരുന്നു ഇവരുടെ വിമാനയാത്ര. അമൃത്സറിൽ എത്തിയ ഇവർ സുവർണ്ണക്ഷേത്രം, വാഗാ അതിർത്തി തുടങ്ങിയവ സന്ദർശിക്കുകയും ചെയ്തു.

ബിമല (90 വയസ്സ്), രാമമുതി (78), കങ്കാരി ദേവി (78), ഗിരിദാവാരി ദേവി (75), അമർ സിംഗ് (80), സുർജാറാം (75), ഖേമാറാം (75) എന്നിവരടങ്ങിയതായിരുന്നു 22 പേരുടെ യാത്രാ സംഘം. എല്ലാവരും സാധാരണക്കാരായ ഗ്രാമീണരായിരുന്നു. ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു ഇവരൊക്കെ വിമാനത്തിൽ കയറുന്നതും പട്ടണം കാണുന്നതും ഒക്കെ. ഇങ്ങനെയൊരു സർപ്രൈസ് സമ്മാനം നൽകിയതിന് എല്ലാവരും വികാസിനോട് നന്ദി പറയുകയുണ്ടായി. ജീവിതത്തിൽ ഒരിക്കലും ഈ ദിവസം മറക്കില്ലെന്നും അവർ ഒന്നടങ്കം പറയുന്നു.

ഡൽഹി വിമാനത്താവളം കണ്ടപ്പോൾത്തന്നെ പ്രായമായ ഈ യാത്രക്കാർ സ്തംഭിച്ചുപോയി. വിമാനത്തെ ആകാശത്തിൽ ഒരു പൊട്ടുപോലെ മാത്രം കണ്ടിട്ടുള്ള തങ്ങൾ അത് അടുത്തു കാണുവാൻ പോകുകയാണെന്നും അതിൽക്കയറി പറക്കാൻ പോകുകയാണെന്നുമുള്ള തിരിച്ചറിവ് അവരെ ആകാംക്ഷാഭരിതരാക്കി. ഡൽഹിയിൽ നിന്നും അമൃത്സറിലേക്ക് സർവ്വീസ് നടത്തുന്ന ഇൻഡിഗോ വിമാനത്തിലായിരുന്നു ഇവരുടെ യാത്ര. എല്ലാവരും തങ്ങളുടെ ട്രഡീഷണൽ വേഷങ്ങളിലായിരുന്നു വന്നിരുന്നത്. ഈ കാഴ്ച മറ്റു യാത്രക്കാരെയും വിമാനജീവനക്കാരെയും അമ്പരപ്പിക്കുകയുണ്ടായി. പിന്നീട് കാര്യമറിഞ്ഞപ്പോൾ അവരും ഇവരുടെ സന്തോഷത്തിൽ പങ്കുചേരുകയാണുണ്ടായത്. യാത്രയ്ക്ക് മുന്നോടിയായുള്ള എയര്ഹോസ്റ്റസുമാരുടെ സുരക്ഷാ നിർദ്ദേശങ്ങൾ നൽകുന്ന രീതിയൊക്കെ കണ്ട് പ്രായമായ ഇവരെല്ലാം ആശ്ചര്യപ്പെട്ടു.

വികാസ് തൻ്റെ ഏറ്റവും വലിയ ആഗ്രഹമാണ് പൈലറ്റായി ജോലിയിൽ പ്രവേശിച്ചതു മൂലം സാധിച്ചിരിക്കുന്നത്. അതിൽപ്പരം സന്തോഷം തനിക്ക് വേറെയില്ലെന്നാണ് വികസിന്റെ അച്ഛൻ മഹേന്ദ്ര പറയുന്നത്. എല്ലാ യുവാക്കളും വികസിനെ മാതൃകയാക്കണം എന്നും മുതിർന്നവരെ ബഹുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയൊരു മകൻ തനിക്കുണ്ടായതിൽ താൻ അതീവ സന്തോഷവാനാണെന്നും അതിൽ അഭിമാനിക്കുന്നുവെന്നുമാണ് വികാസിന്റെ അച്ഛൻ ആനന്ദക്കണ്ണീരോടെ പറഞ്ഞത്.

അതെ.. ഇതായിരിക്കണം ഒരു സർപ്രൈസ് ഗിഫ്റ്റ്.. ആ സമ്മാനം സ്വീകരിച്ചവർ അവരുടെ ജീവിതത്തിൽ ഇത് മറക്കില്ല. അതല്ലേ സമ്മാനം നൽകിയവർക്ക് ഏറ്റവും വലിയ സന്തോഷം നൽകുന്നത്….

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post

മണാലി ബസ് സ്റ്റാൻഡിൽ ഒരു മലയാളിയെ പറ്റിച്ചു മുങ്ങിയ മലയാളി

വിവരണം – Zainudheen Kololamba. അപരിചിതമായ വഴികളിൽ കണ്ടുമുട്ടുന്ന മലയാളികളെ ബന്ധുക്കളേക്കാൾ സ്വന്തമാണെന്ന് തോന്നാറില്ലേ? ഹിന്ദി, ഉറുദു കലപിലകൾക്കിടയിൽ ആരെങ്കിലും വന്ന് മലയാളിയാണോ എന്ന് ചോദിക്കുമ്പോൾ അത്യാനന്ദം അനുഭവപ്പെടാറില്ലേ? തീർച്ചയായും എനിക്ക് തോന്നാറുണ്ട്. കേരള സമ്പർക്രാന്തിയുടെ സെക്കന്റ് ക്ലാസ് ഡബ്ബയുടെ ബർത്തിലിരുന്ന്…
View Post