റഷ്യയിലെ ആദ്യത്തെ മക്ഡൊണാൾഡ്‌സും, പ്രശസ്തമായ കഫെ പുഷ്‌കിനും എക്‌സ്‌പ്ലോർ ചെയ്തപ്പോൾ

Total
19
Shares

റഷ്യയുടെ തലസ്ഥാനമായ മോസ്‌ക്കോയിൽ വന്നിട്ട് ഇത് നാലാമത്തെ ദിവസം. മുൻ ദിവസങ്ങളേക്കാൾ തണുപ്പ് കുറവായിരുന്നു അന്ന് ഫീൽ ചെയ്തത്. റെഡ് സ്ക്വയറിനടുത്തായി മോസ്‌കോ സിറ്റി സെന്ററിലേക്കാണ് ഇനി ഞങ്ങളുടെ യാത്ര. അവിടെയുള്ള Courtyard by Marriott ഹോട്ടലിലാണ് ഇനി രണ്ടു ദിവസം ഞങ്ങളുടെ താമസം. അങ്ങനെ ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും ചെക്ക് ഔട്ട് ചെയ്ത് Yandex ആപ്പ് വഴി ഒരു ടാക്സി കാർ ഓൺലൈനായി ബുക്ക് ചെയ്ത് സിറ്റി സെന്ററിലേക്ക് യാത്രയായി.

ടാക്സി കാറിൽ കയറിയപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. അതിൽ ബേബി സീറ്റർ സജ്ജീകരിച്ചിരിരുന്നു. സംഭവം മറ്റൊന്നുമല്ല, ചെറിയ കുട്ടികളുമായി കാറിൽ യാത്ര ചെയ്യുമ്പോൾ നിർബന്ധമായും ബേബി സീറ്ററിൽത്തന്നെ കുട്ടികളെ ഇരുത്തേണ്ടതായുണ്ട്. മറ്റൊന്നുമല്ല, കുട്ടികൾക്ക് നമ്മളെപ്പോലെ സീറ്റ്ബെൽറ്റ് ഇടാൻ സാധിക്കില്ലല്ലോ. ഇത്തരത്തിൽ ബേബി സീറ്ററിൽ ഇരുത്തിയല്ലാതെ യാത്ര ചെയ്‌താൽ ടാക്സി ഡ്രൈവർക്കായിരിക്കും ട്രാഫിക് പോലീസിൻ്റെ ഫൈൻ ലഭിക്കുക. ഇക്കാരണത്താൽ ഇവിടെ കുട്ടികളായി യാത്ര ചെയ്യുമ്പോൾ ‘Kids Friendly’ ടാക്‌സികൾ ആയിരിക്കും ആളുകൾ എടുക്കുക.

അങ്ങനെ ഞങ്ങൾ ടാക്സിയിൽ സഞ്ചരിച്ച് അവസാനം സിറ്റി സെന്ററിലെ മാരിയറ്റ് ഹോട്ടലിൽ എത്തിച്ചേർന്നു. അവിടെ താമസിക്കുവാനായി രണ്ടു ദിവസത്തേക്ക് 13,800 രൂപയാണ് ചാർജ്ജ് വന്നിരിക്കുന്നത്. അതും ബ്രേക്ക്ഫാസ്റ്റ് ഇല്ലാതെ. അതും കൂടി include ചെയ്താൽ ചാർജ്ജ് ഇനിയും കൂടും. അങ്ങനെ ഞങ്ങൾ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത ശേഷം റൂമിലേക്ക് നീങ്ങി.

ഇനി റൂമിന്റെ വിശേഷങ്ങളിലേക്ക് കടക്കാം. 222 എന്ന ഫാൻസി നമ്പറായിരുന്നു ഞങ്ങളുടെ റൂം നമ്പർ. ഫാൻസി നമ്പർ റൂമിന് എക്സ്ട്രാ കാശൊന്നും കൊടുക്കേണ്ട കേട്ടൊ. കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങൾ താമസിച്ചതിനേക്കാൾ വലിയ റൂം ആയിരുന്നു മാരിയറ്റിലേത്. കിടക്കകൾ separate ആയിട്ടുള്ള ട്വിൻ ബെഡ് റൂമായിരുന്നു അത്. അങ്ങനെ ഞങ്ങൾ റൂമിൽ കുറച്ചു സമയം വിശ്രമിച്ച ശേഷം ഭക്ഷണം കഴിക്കുവാനായി പുറത്തേക്ക് ഇറങ്ങി.

അവിടെ അടുത്തായി സ്ഥിതി ചെയ്യുന്ന കഫേ പുഷ്കിൻ എന്ന ഒരു പ്രശസ്തമായ റെസ്റ്റോറന്റ് ആയിരുന്നു ഞങ്ങൾ ഭക്ഷണം കഴിക്കുവാനായി തിരഞ്ഞെടുത്തത്. ദൂരം കുറവായിരുന്നതിനാൽ ഞങ്ങൾ ഹോട്ടലിൽ നിന്നും നടന്നാണ് റെസ്റ്റോറന്റിലേക്ക് പോയത്. ആ സമയത്ത് രാവിലത്തേതിനേക്കാൾ തണുപ്പ് കൂടിയതായി ഞങ്ങൾക്ക് തോന്നി. നടക്കുന്നതിനിടയിൽ റഷ്യക്കാരുടെ റോഡ് – ഡ്രൈവിംഗ് മര്യാദ ഞങ്ങൾക്ക് നന്നായി ബോധ്യപ്പെട്ടു. ഒരു ബിഗ് സല്യൂട്ട്…

അങ്ങനെ ഞങ്ങൾ നടന്നു നടന്ന് കഫേ പുഷ്കിൻ റെസ്റ്റോറന്റിൽ എത്തിച്ചേർന്നു. ചെന്നു കയറിയപ്പോൾ തന്നെ സഹീർ ഭായിയെ അവർ അണ്ടർഗ്രൗണ്ട് റൂമിലേക്ക് പറഞ്ഞയച്ചു. കാര്യം മറ്റൊന്നുമല്ല, സഹീർ ഭായി ഒരു ചുവന്ന ജാക്കറ്റൊക്കെ ധരിച്ചതായിരുന്നു വന്നിരുന്നത്. എന്നാൽ റെസ്റ്റോറന്റിൽ പ്രവേശിക്കുവാനായുള്ള ഡ്രസ്സ് കോഡിൽ ഈ ജാക്കറ്റ് ഉൾപ്പെടില്ലായിരുന്നു. അതുകൊണ്ട് കുഴപ്പമില്ല, ഹോട്ടലിന്റെ അണ്ടർഗ്രൗണ്ടിലുള്ള ക്ളോക്ക് റൂമിൽ ഇത്തരം സാധനങ്ങൾ നമുക്ക് സൂക്ഷിക്കാവുന്നതാണ്. നമ്മുടെ നാട്ടിൽ ചില തുണിക്കടകളിലും മറ്റും പോകുമ്പോൾ ബാഗൊക്കെ സൂക്ഷിച്ചു വെക്കാറില്ലേ? അതുപോലൊരു സംവിധാനം.

ക്ളോക്ക് റൂമിൽ ജാക്കറ്റും നൽകി ഞങ്ങൾ റെസ്റ്റോറന്റിലേക്ക് കയറി. റെസ്റ്റോറന്റിനകത്ത് വളരെ നല്ലൊരു atmosphere ആയിരുന്നു. ഏതോ ഒരു ചരിത്രമുറങ്ങുന്ന മ്യൂസിയത്തിൽ കയറിയതു പോലെയായിരുന്നു ഞങ്ങൾക്ക് ഫീൽ ചെയ്തത്. കൂടാതെ ജീവനക്കാരുടെ പെരുമാറ്റമെല്ലാം മികച്ചതു തന്നെ. നല്ല വിശപ്പുണ്ടായിരുന്നതിനാൽ വ്യത്യസ്തമായി കണ്ട വിഭവങ്ങൾ ഞങ്ങൾ ഓർഡർ ചെയ്തു. ഭക്ഷണം കഴിച്ചുകഴിഞ്ഞു ബിൽ വന്നത് 7000 രൂപയായിരുന്നു. കേൾക്കുമ്പോൾ കത്തിയാണെന്നു തോന്നുമെങ്കിലും ഇവിടത്തെ സജ്ജീകരണങ്ങളും സർവ്വീസും ഭക്ഷണത്തിന്റെ നിലവാരവും അനുസരിച്ച് ഇത്രയും തുക വരും.

ഭക്ഷണം കഴിച്ചു കഴിഞ്ഞു അടുത്തുള്ള ഒരു ചെറിയ സൂപ്പർ മാർക്കറ്റിൽ നിന്നും ചെറിയൊരു ഷോപ്പിംഗ് (ഫ്രൂട്സ്) കഴിഞ്ഞു ഞങ്ങൾ തിരികെ ഹോട്ടൽ റൂമിലേക്ക് നടന്നു. ഹോട്ടൽ റൂമിൽ ചെന്നിട്ട് കുറച്ചു സമയത്തെ വിശ്രമത്തിനു ശേഷം ഞങ്ങൾ വീണ്ടും കറങ്ങുവാനായി പുറത്തേക്ക് ഇറങ്ങി.

പുറത്തിറങ്ങിയപ്പോൾ കാലാവസ്ഥ ആകപ്പാടെ മാറിയിരുന്നു. പുറത്ത് നല്ല മഴ… മെട്രോ യാത്രകൾ നടത്തുവാൻ പ്ലാനിട്ടിരുന്നുവെങ്കിലും മഴയായതിനാൽ അടുത്തുള്ള മെട്രോ സ്റ്റേഷനിലേക്ക് നടക്കുക ബുദ്ധിമുട്ടായിരുന്നു. ഇനി ടാക്സി വിളിക്കുകയാണെങ്കിൽ, വെറും ഒരു കിലോമീറ്റർ മാത്രം ദൂരമുള്ള മെട്രോ സ്റ്റേഷനിലേക്ക് പോകുവാൻ 7010 രൂപയായിരുന്നു റേറ്റ് കാണിച്ചിരുന്നത്. എന്തായാലും മഴയോട് തോറ്റു പിന്മാറുവാൻ ഞങ്ങൾ തയ്യാറല്ലായിരുന്നു. ഞങ്ങൾ പ്ലാൻ മാറ്റി മറ്റൊരു സ്ഥലത്തേക്ക് ആക്കി യാത്ര.

ഞങ്ങൾ പോകുവാനായി തിരഞ്ഞെടുത്തത് ഒരു മക്ഡൊണാൾഡ്‌സ് കഫേയിലേക്ക് ആയിരുന്നു. വെറുമൊരു കഫേ മാത്രമായിരുന്നില്ല അത്. സോവിയറ്റ് യൂണിയനിലെ ആദ്യത്തെ മക്ഡൊണാൾഡ്‌സ് കഫേ ആയിരുന്നു അത്. 1990 ലാണ് ഈ മക്ഡൊണാൾഡ്‌സ് ഇവിടെ ആരംഭിച്ചത്. പുഷ്കിൻസ് സ്‌ക്വയർ എന്ന സ്ഥലത്ത് ഞങ്ങൾ നേരത്തെ ഭക്ഷണം കഴിച്ച കഫെ പുഷ്കിന് അടുത്തായിരുന്നു ഇതും സ്ഥിതി ചെയ്തിരുന്നത്.

ഇത് ഇവിടെ തുടങ്ങിയ സമയത്ത് റഷ്യയിലെ ഒരു Expensive Food ആയിരുന്നു മക്ഡൊണാൾഡ്‌സ്. ഒരു ദിവസം അയ്യായിരത്തിലധികം ആളുകൾ ഒരേ ക്യൂവിൽ നിന്നുകൊണ്ട് ഇവിടെ നിന്നും ഭക്ഷണം വാങ്ങിച്ച ചരിത്രവും റെക്കോർഡും കൂടിയുണ്ട് ഈ മക്ഡൊണാൾഡ്‌സ് കഫേയ്ക്ക്. കാലങ്ങൾ കടന്നുപോയി, പുതിയ പുതിയ ചെയിൻ റെസ്റ്റോറന്റുകളും, കഫേകളുമൊക്കെ റഷ്യയിൽ വേറെ വന്നെങ്കിലും ഈ മക്ഡൊണാൾഡ്‌സിൽ ഇപ്പോഴും അതുആവശ്യം തിരക്കുണ്ട്.

വലിയ വിശപ്പൊന്നും ഉണ്ടായിട്ടായിരുന്നില്ല ഞങ്ങൾ അവിടേക്ക് പോയത്. എല്ലാം ഒന്ന് എക്‌സ്‌പ്ലോർ ചെയ്യുവാനായിട്ടായിരുന്നു. ഞങ്ങൾ ഒട്ടും വിചാരിക്കാത്തത്ര വലതായിരുന്നു ആ കഫേ. കൂടാതെ ഒടുക്കത്തെ തിരക്കും.

കഫെയിൽ സജ്ജീകരിച്ചിരുന്ന കിയോസ്‌ക്ക് സ്‌ക്രീനിൽ നിന്നും ഞങ്ങൾക്ക് വേണ്ടത് ഓർഡർ ചെയ്ത ശേഷം അതിൽത്തന്നെ ഓൺലൈനായി പേയ്‌മെന്റ് നടത്തി. ഇതിനു ശേഷം കിയോസ്‌ക്കിൽ നിന്നും ഞങ്ങൾക്ക് ഒരു റിസീപ്റ്റ് ലഭിച്ചു. അതിൽ ടോക്കൺ നമ്പർ അടക്കം രേഖപ്പെടുത്തിയിരുന്നു. പൊതുവെ ഇത്തരം കഫേകളിൽ ഓർഡർ ചെയ്തു കഴിഞ്ഞാൽ കുറഞ്ഞത് 15 – 20 മിനിറ്റെങ്കിലും നമുക്ക് കാത്തുനിൽക്കേണ്ടി വരാറുണ്ട്. എന്നാൽ ഇവിടെ ഓർഡർ ചെയ്തു, മിനിറ്റുകൾക്കകം ഞങ്ങളുടെ ടോക്കൺ വിളിക്കുകയും, ഒരു ട്രേയിൽ ഭക്ഷണം ലഭിക്കുകയും ചെയ്തു.

മക്ഡൊണാൾഡ്‌സിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം ഞങ്ങൾ പുറത്തേക്ക് ഇറങ്ങിയപ്പോൾ മഴ പൂർണ്ണമായും മാറിയിരുന്നില്ല. അക്കാരണത്താൽ ഞങ്ങൾക്ക് കൂടുതലൊന്നും കറങ്ങുവാൻ സാധിച്ചില്ല. മഴയത്തു നടക്കുവാനുള്ള ബുദ്ധിമുട്ട് കാരണം ഒരു ടാക്സി വിളിച്ച് ഞങ്ങൾ ഹോട്ടളിലേക്ക് നീങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

കേരളത്തിൽ റോഡ് ട്രിപ്പിനു പറ്റിയ അഞ്ച് മനോഹര റൂട്ടുകൾ…

യാത്രകൾ പല തരത്തിൽ ആസ്വദിക്കുന്നവരുണ്ട്. ചിലർ സ്ഥലങ്ങലും കാഴ്ചകളും ഒക്കെ കണ്ട് ആസ്വദിക്കും, ചിലർ ഓരോ സ്ഥലത്തെയും ഭക്ഷണങ്ങൾ രുചിച്ച് ആസ്വദിക്കും, ചിലർ കൂട്ടുകാരും കുടുംബവുമൊക്കെയായിട്ട് ഒരു അടിച്ചുപൊളി മൂഡിലായിരിക്കും യാത്ര പോകുന്നത്. മറ്റു ചിലരാകട്ടെ ഡ്രൈവിംഗ് ആയിരിക്കും ഇഷ്ടപ്പെടുക. ഇത്തരത്തിൽ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post