കെഎസ്ആർടിസി ബസ്സുകളെ പ്രത്യേകം തിരിച്ചറിയുവാൻ ഒരു എളുപ്പമാർഗ്ഗം..

Total
23
Shares

നമ്മുടെ നാട്ടിൽ രണ്ടു തരത്തിലുള്ള ബസ് സർവീസുകളാണ് ഉള്ളത്. ഒന്ന് സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമായ കെഎസ്ആർടിസിയും രണ്ട് സ്വകാര്യ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുള്ള പ്രൈവറ്റ് ബസ്സുകളും. ഇവയിൽ പ്രൈവറ്റ് ബസ്സുകൾക്ക് പേരുകൾ നൽകുന്നതിനാൽ അവയെ ആ പേരു കൊണ്ട് തിരിച്ചറിയാം. മുൻപ് കളർ കൊണ്ടും തിരിച്ചറിയുമായിരുന്നു. എന്നാൽ ഇപ്പോൾ ഏകീകൃത കളർകോഡ് സംസ്ഥാനത്തുടനീളം നടപ്പിലാക്കിയതോടെ ആ വഴി നിന്നു.

പിന്നെ പ്രൈവറ്റ് ബസ്സുകളുടെ രൂപത്തിലും ചില വ്യത്യാസങ്ങൾ കാണാവുന്നതാണ്. വിവിധ ബോഡി വർക്ക്ഷോപ്പുകളിൽ നിന്നും നിർമ്മിക്കുന്നതിനാലാണ് ഇങ്ങനെ. ഓരോ വർക്ക്ഷോപ്പുകൾക്കും അവരുടേതായ ഒരു ബോഡി ഡിസൈൻ ഉണ്ടായിരിക്കും.

ഇനി കെഎസ്ആർടിസിയുടെ കാര്യമെടുത്താലോ? സാധാരണ യാത്രക്കാർക്ക് കെഎസ്ആർടിസി ബസുകളെ തിരിച്ചറിയുവാൻ നല്ല ബുദ്ധിമുട്ടു തന്നെയാണ്. പക്ഷേ, കെഎസ്ആർടിസി ബസ്സുകളെ തിരിച്ചറിയുവാൻ രണ്ടു മാർഗ്ഗങ്ങളുണ്ട്. രജിസ്റ്റേർഡ് നമ്പറും പിന്നെ ബോണറ്റ് നമ്പറും. ഇതിൽ ബോണറ്റ് നമ്പറാണ് ഒരു കെഎസ്ആർടിസി ബസ് തിരിച്ചറിയുവാൻ ഏറ്റവും എളുപ്പം.

എന്താണ് ഈ ബോണറ്റ് നമ്പർ? കെഎസ്ആർടിസി ബസ്സുകളുടെ മുന്ഭാഗത്തും അകത്തും പിന്നിലും ഒക്കെ രേഖപ്പെടുത്തിയിരിക്കുന്ന ഇംഗ്ലീഷ് അക്ഷരങ്ങളും അക്കങ്ങളും അടങ്ങിയ ഒരു കോഡ് നമ്പർ ശ്രദ്ധിച്ചിട്ടുണ്ടോ? വിശദവിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

ഇനി ഈ കോഡ് എന്തിനാണ് രേഖപ്പെടുത്തുന്നതെന്നും ഈ കോഡുകൾക്ക് പിന്നിലുള്ള വിവരങ്ങൾ എന്താണെന്നും കൂടി അറിയാം. 1970 കളിലാണ് ഇത്തരത്തിലുള്ള ബോണറ്റ് നമ്പറുകൾ അഥവാ ബസ് കോഡുകൾ കെഎസ്ആർടിസി ഉപയോഗിച്ചു തുടങ്ങിയത്. ‘TRANSPORT’ എന്ന വാക്കിൽ നിന്നുമാണ് ഈ കോഡിലെ അക്ഷരങ്ങൾ എടുത്തിരിക്കുന്നത്. ഇതിലെ T, R, A, N, S, P എന്നീ അക്ഷരങ്ങളാണ് ബസ് കോഡിനായി ഉപയോഗിക്കാറുള്ളത്.

വിവിധ സീരീസുകളായാണ് ഇത്തരത്തിൽ കോഡുകൾ നൽകുന്നത്. ഓരോ സീരീസിലും 1000 ബസ്സുകളായിരിക്കും ഉണ്ടാകുക. ആ സീരീസുകൾ ഇങ്ങനെയാണ് : ‘R’ സീരീസ് – 1970, ‘A’ സീരീസ് – 1976, ‘N‘ സീരീസ് – 1980, ‘S‘ സീരീസ് – 1984, ‘P‘ സീരീസ് – 1987. ഇവയിലൊന്നും പെടാത്ത ‘D’ എന്ന മറ്റൊരു സീരീസ് കൂടിയുണ്ട് കെഎസ്ആർടിസിയിൽ. ഇത് ഉപയോഗിക്കുന്നത് ഡിപ്പോ വാനുകൾക്കാണ്. 90′ കളുടെ തുടക്കത്തോടെ പിന്നീട് രണ്ടക്ഷരങ്ങൾ അടങ്ങിയ കോഡുകൾ നിലവിൽ വന്നു. T യിൽ ആരംഭിക്കുന്ന കോഡുകളായിരുന്നു അവ. അവയുടെ വിശദവിവരങ്ങൾ ഇതാ : ‘TR‘ സീരീസ് – 1990, ‘TA‘ സീരീസ് – 1993, ‘TN‘ സീരീസ് – 1995, ‘TS‘ സീരീസ് – 1997, ‘TP‘ സീരീസ് – 1999.

1994 മുതൽ 1999 വരെയുള്ള കാലയളവിനുള്ളിൽ ഏകദേശം 144 ബസ്സുകൾ കെഎസ്ആർടിസിയുടെ സ്വന്തം എടപ്പാൾ റീജ്യണൽ വർക്ക്ഷോപ്പിൽ നിന്നും ബോഡി കെട്ടി പുറത്തിറക്കുകയുണ്ടായി. ഈ ബസ്സുകൾക്ക് ‘TE’ എന്ന കോഡായിരുന്നു നൽകിയത്. E എന്നാൽ എടപ്പാൾ എന്നർത്ഥം. T സീരീസുകൾ പൂർത്തിയായപ്പോൾ പിന്നെ R സീരീസുകളുടെ ആരംഭമായി. R സീരീസുകളിൽ ആദ്യത്തെ സീരീസ് ആയ ‘RT’ 2004 ൽ ആരംഭിച്ചു.

അന്നത്തെ ഗതാഗത മന്ത്രിയായിരുന്ന കെ.ബി. ഗണേഷ് കുമാർ ഹൈ-ടെക് ബോഡിയിൽ തീർത്ത ബസ്സുകൾ ഇറക്കി ശ്രദ്ധേയമായ സമയമായിരുന്നു അത്. അതിനാൽ ഈ സീരീസിലെ മിക്ക ബസ്സുകളും ആ മോഡൽ ആയിരുന്നു. TP സീരീസിലും ഹൈടെക് ബസുകളുണ്ട്. 2006 ആയതോടെ ‘RR’ സീരീസ് ബസ്സുകൾ നിരത്തിലിറങ്ങി. RR1 മുതൽ RR 54 വരെയുള്ള ബസ്സുകളായിരുന്നു ഈ സീരീസിൽ പുറത്തിറങ്ങിയത്. അപ്പോഴേക്കും കെഎസ്ആർടിസി തങ്ങളുടെ എല്ലാ വർക്ക് ഷോപ്പുകളിൽ നിന്നും ബസ്സുകൾ സ്വന്തമായി ബോഡി കെട്ടിത്തുടങ്ങി. കെഎസ്ആർടിസിയ്ക്ക് മൊത്തം അഞ്ച് വർക്ക് ഷോപ്പുകളാണുള്ളത്. തിരുവനന്തപുരത്തെ പാപ്പനംകോടുള്ള സെൻട്രൽ വർക്ക് ഷോപ്പും മാവേലിക്കര, ആലുവ, എടപ്പാൾ, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലുള്ള റീജ്യണൽ വർക്ക് ഷോപ്പുകളുമാണ് അവ.

ഇത്തരത്തിൽ സ്വന്തം വർക്ക്ഷോപ്പുകളിൽ നിന്നും ബോഡി കെട്ടി ഇറക്കുവാൻ തുടങ്ങിയതോടെ പിന്നീടുള്ള സീരീസുകളോടൊപ്പം വർക്ക് ഷോപ്പ് തിരിച്ചറിയുന്നതിനുള്ള ലെറ്റർ കൂടി നൽകുവാൻ ആരംഭിച്ചു. സെൻട്രൽ വർക്ക്ഷോപ്പ് – C, മാവേലിക്കര – M, ആലുവ – A, എടപ്പാൾ – E, കോഴിക്കോട് – K എന്നിങ്ങനെയാണ് അവ. അങ്ങനെ RR സീരീസിലെ 55 ആമത്തെ ബസ് കോഴിക്കോട് വർക്ക് ഷോപ്പിൽ നിന്നും പുറത്തിറങ്ങിയപ്പോൾ അതിനു ‘RRK 55’ എന്ന കോഡ് നൽകുകയുണ്ടായി.

ഇതിനിടയിൽ ടാറ്റായുടെ ഗ്ലോബസ് മോഡലിലുള്ള 20 എസി എയർ ബസുകൾ വാങ്ങി. ഇവ സ്വന്തം വർക്ക്ഷോപ്പിൽ നിന്നുള്ളതല്ലാത്തതിനാൽ അവയ്ക്ക് RR എന്നുതന്നെ രേഖപ്പെടുത്തി. RR 201 മുതൽ RR 220 വരെയുള്ള ബസ്സുകളായിരുന്നു ടാറ്റാ ഗ്ലോബസുകൾ. 2008 ൽ RR സീരീസുകൾ അവസാനിക്കുകയും RA സീരീസ് ആരംഭിക്കുകയും ചെയ്തു. RAC, RAM, RAA, RAE, RAK എന്നിങ്ങനെയായിരുന്നു കോഡുകൾ. ഈ സമയത്താണ് കെഎസ്ആർടിസി ആദ്യമായി വോൾവോ ബസ്സുകൾ വാങ്ങുന്നത്. അവയ്ക്ക് യഥാക്രമം RA 100, RA 101, RA 102 എന്നിങ്ങനെ നമ്പറുകൾ നൽകി. RA,RN,RS,RP എന്നീ സീരീസുകൾ ഇതുവരെയുള്ള കാലയളവിൽ അവസാനിച്ചു കഴിഞ്ഞു. ഇപ്പോൾ നിലവിൽ ഓടിക്കൊണ്ടിരിക്കുന്നത് AT സീരീസ് ആണ്.

ഇതിനിടയിൽ രസകരമായ മറ്റൊരു കാര്യം കൂടിയുണ്ട്. ചില ബസ്സുകൾക്ക് ഇത്തരത്തിലുള്ള കോഡിനു പകരം 11000, 12000, 13000, 15000, etc എന്നിങ്ങനെ നമ്പറുകൾ കൊടുത്തിട്ടുണ്ട്. അത് കെഎസ്ആർടിസിയുടെ ഇത്രാമത്തെ ബസ് ആണ് അതെന്നു കാണിക്കുവാനാണ്. ഓരോ സീരീസിലും ആയിരാമത്തെ ബസ്സിന്‌ ഇപ്പോൾ ഇത്തരത്തിൽ നമ്പറുകൾ നൽകി വരുന്നുണ്ട്.

കെഎസ്ആർടിസിയുടെ മറ്റു കോഡുകൾ : കെഎസ്ആർടിസിയുടെ ടാങ്കർ ലോറികൾക്ക് TT, ആംബുലൻസുകൾക്ക് AV, ജനറം പദ്ധതിയിൽപ്പെട്ട KURTC ബസ്സുകൾക്ക് JN എന്നിങ്ങനെയാണ് കോഡുകൾ നൽകിയിരിക്കുന്നത്. കെഎസ്ആർടിസി ബസുകളിൽ കാണപ്പെടുന്ന ആ കോഡുകൾക്കു പിന്നിൽ ഇത്രത്തോളം സംഭവങ്ങളുണ്ടെന്നു ഇപ്പോൾ മനസിലായില്ലേ? ഇനി കെഎസ്ആർടിസി ബസ്സുകൾ കാണുമ്പോൾ ഈ കാര്യങ്ങൾ ഒന്നോർക്കുക.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

എന്താണ് ദുബായ് എക്സ്പോ? അവിടെ എന്തൊക്കെ കാണാം? ആകർഷണങ്ങൾ…

ഇപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും, പിന്നെ പ്രവാസി സുഹൃത്തുക്കൾക്കിടയിലും സംസാരവിഷയമായിരിക്കുന്ന ഒന്നാണ് ദുബായ് എക്സ്പോ. എന്താണ് ഈ ദുബായ് എക്സ്പോ എന്ന് ശരിക്കും അറിയാത്ത ചിലരെങ്കിലും നമുക്കിടയിലുണ്ടാകും. അവർക്കായി ദുബായ് എക്സ്പോയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാം. ബ്യൂറോ ഒഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസിന്റെ മേൽനോട്ടത്തിൽ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post