സർജിക്കൽ സ്ട്രൈക്ക് – പാക്കിസ്ഥാൻ്റെ അഹങ്കാരത്തിന് ഇന്ത്യ കൊടുത്ത പ്രഹരം…

Total
1
Shares

ലേഖകൻ – Tyson Mathew Kizhakkekara.

ഇന്ത്യൻ കമാൻഡോയുടെയുടെ കരുത്ത് പാക്കിസ്ഥാൻ ഭീകരരുടെ നെഞ്ചിൽ മിന്നലായ സർജിക്കൽ സ്ട്രൈക്ക്. ഇന്ത്യൻ സേനാ കരുത്തിന് രണ്ടു വയസ്സ്.. 2016 സെപ്റ്റംബർ 28 ഭാരതത്തിന്റെ കരുത്ത് അതിർത്തിക്കപ്പുറം പാക്കിസ്ഥാൻ തിരിച്ചറിഞ്ഞ ദിവസം. ജമ്മു കാശ്മീരിലെ ഉറിയിൽ സൈനിക ക്യാമ്പിന് നേരെ നടന്ന ഭീകരാക്രമണത്തിന് മറുപടി ആയിട്ടായിരുന്നു അർദ്ധരാത്രിയിൽ പാക് അതിർത്തി കടന്നുള്ള ഇന്ത്യൻ സൈന്യത്തിന്റെ മിന്നലാക്രമണം. ‘സർജിക്കൽ സ്ട്രൈക്ക്’ എന്ന് നാം അഭിമാനത്തോടെ വിശേഷിപ്പിച്ച ആ മിന്നലാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് ഇന്ത്യൻ പാരാ കമാണ്ടോസ് ആയിരുന്നു. 1971ന് ശേഷം ഇതാദ്യം ആയിരുന്നു നിയന്ത്രണ രേഖ കടന്നു പാകിസ്ഥാന് നേരെയുള്ള ഇന്ത്യൻ ആക്രമണം. പാക് അധീന കാശ്മീരിൽ മൂന്ന് കിലോമീറ്റർ വരെ ഉള്ളിലെത്തി ഭീകരരുടെ ഇടത്താവളങ്ങൾ ആക്രമിച്ചു തകർക്കുകയായിരുന്നു നമ്മുടെ കമാൻഡോകൾ.

സെപ്തംബർ 18നായിരുന്നു ഇന്ത്യയെ പ്രകോപിപ്പിച്ച ഉറി ആക്രമണം. അന്ന് സൈനിക ക്യാമ്പിൽ വീരമൃത്യു വരിച്ചത് 17 ഇന്ത്യൻ ജവാൻമാർ ആയിരുന്നു. അതിനും ഏഴുമാസം മുമ്പാണ് പഠാൻകോട്ട് ഇന്ത്യൻ വ്യോമസേനയുടെ ആസ്ഥാനത്ത് പാക്ക്‌ ഭീകരർ ആക്രമണം അഴിച്ചുവിട്ടത്. അന്ന് വീരമൃത്യു വരിച്ചത് ആവട്ടെ ഏഴ് സൈനികരും . മലയാളി lieutenant colonel നിരഞ്ജൻ ഉൾപ്പെടെയായിരുന്നു നമ്മുടെ നഷ്ടം. എന്നാൽ മിന്നൽ ആക്രമണത്തിലൂടെയുള്ള ഇന്ത്യൻ പ്രതികാരത്തിൽ കൊല്ലപ്പെട്ടത് 45 ഭീകരരായിരുന്നു. മിന്നലാക്രമണ സംഘത്തിലെ എല്ലാ സൈനികരും സുരക്ഷിതരായി ഇന്ത്യയിൽ തിരികെ എത്തുകയും ചെയ്തു. ശത്രുരാജ്യത്തു യുദ്ധം അല്ലാതെ സൈനിക പ്രഹരം നടത്താൻ കഴിവുള്ളതും തയ്യാർ ഉള്ളതുമായ രാജ്യമായി അതോടെ ഇന്ത്യ മാറി. ഇസ്രായേൽ പോലെയുള്ള ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രം ഇതുവരെ സാധിച്ചിരുന്ന കാര്യമാണിത്. ആ മുന്നേറ്റത്തിന് രണ്ടു വയസു തികയുകയാണ്. അതിർത്തിക്കപ്പുറം ഭീകരർ കെട്ടിയ കോട്ട ഇന്ത്യൻ കമാൻഡോകൾ ആക്രമിച്ചു തകർത്തത് എങ്ങനെയാണ്? ആ വഴികളിലൂടെ ഒരു യാത്ര..

2016 സെപ്റ്റംബർ 18 ഉറി ആക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി അന്വേഷണം പ്രഖ്യാപിക്കുന്നു. ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ തിരിച്ചറിയാനും ആവശ്യമെങ്കിൽ അവർക്കുനേരെ സൈനിക നടപടി ഉൾപ്പെടെയുള്ള തിരിച്ചടിയെ കുറിച്ച് ആലോചിക്കാനും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെ ചുമതലപ്പെടുത്തി.

സെപ്റ്റംബർ 19 : ഇന്ത്യൻ സേനയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഭീകരരിൽ നിന്ന് പിടിച്ചെടുത്ത ജിപിഎസ് ഉപകരണങ്ങളിൽ നിന്ന് എല്ലാവരും വന്നത് പാക്കിസ്ഥാനിൽ നിന്നാണെന്ന് മനസ്സിലായി. ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയ വഴി സേന ‘മാപ്പ്’ ചെയ്തെടുത്തു. ജമ്മു കാശ്മീർ സംസ്ഥാനങ്ങളിലും സേനയുടെ കനത്ത തിരച്ചിൽ..

സെപ്റ്റംബർ 21 : ഉറി ആക്രമണത്തിന് എത്തിയ ഭീകരരെ സഹായിച്ച രണ്ടുപേർ പിടിയിൽ. ആക്രമണത്തിലെ പങ്ക് സംബന്ധിച്ച് പാക് നയതന്ത്ര പ്രതിനിധി അബ്ദുൽ ബാസിത്തിന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ജയശങ്കർ തെളിവുകൾ കൈമാറി. എന്നാലിതെല്ലാം പാക്കിസ്ഥാൻ തള്ളിക്കളഞ്ഞു. അതിനിടെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് കാശ്മീർ വിഷയം ഐക്യരാഷ്ട്രസഭയിൽ ഉന്നയിച്ചു…

സെപ്റ്റംബർ 22 : പാക്കിസ്ഥാനിലെ പങ്ക് തെളിഞ്ഞതോടെ കൂടി തിരിച്ചടിക്ക് തീരുമാനമായി. അതിർത്തികടന്നുള്ള ആക്രമണത്തിൻ്റെ സാധ്യതകളെപ്പറ്റി പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും ദേശീയ സുരക്ഷാ ഏജൻസിക്കും കരസേനാ തലവനും മിലിറ്ററി ഓപ്പറേഷൻ ഡയറക്ടർ ജനറലിന്റെ വിശദീകരണം. മിന്നൽ ആക്രമണത്തിന് തയ്യാറെടുക്കാൻ തീരുമാനം. ഇതിനായി കമാൻഡോ സംഘത്തെ ഒരുക്കി.

സെപ്റ്റംബർ 23 : പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച്ച. മിന്നൽ ആക്രമണത്തിന് എൻഎസ്എയുടെ അനുമതി. കമാൻഡോ സംഘം പരിശീലനം ആരംഭിച്ചു. അതിർത്തിക്കപ്പുറം ഭീകരരുടെ താവളങ്ങൾ തിരിച്ചറിഞ്ഞു. പാക് അധീന കാശ്മീരിലെ രണ്ട് ഗ്രാമീണരും ജൈഷേ മുഹമ്മദ് ഭീകര സംഘടനയിലുള്ള രണ്ട് ഇന്ത്യൻ ചാരന്മാരും ഈ കേന്ദ്രങ്ങളുടെ കൂടുതൽ വിവരങ്ങൾ നൽകി..

സെപറ്റംബർ 24 : “ഉറി ആക്രമണം നാം മറക്കില്ല മറുപടി കൊടുക്കുക തന്നെ ചെയ്യും” – കോഴിക്കോട് പൊതു റാലിയെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രിയുടെ പ്രസ്താവന..സെപ്റ്റംബർ 26 : ആക്രമണ തന്ത്രം സംബന്ധിച്ച ചർച്ചകൾക്കായി NSA പ്രതിനിധികൾ, സേനാവിഭാഗം തലവന്മാർ, ഇൻറലിജൻസ് തലവന്മാർ തുടങ്ങിയവരുടെ നിർണായക യോഗം വിവരശേഖരണം. മിന്നലാക്രമണം അപ്രതീക്ഷിത പ്രശ്നങ്ങളെ എങ്ങനെ നേരിടാം ആക്രമണത്തിൽ ഒടുവിൽ എങ്ങനെ സുരക്ഷിതമായി തിരികെ എത്താം തുടങ്ങിയ കാര്യങ്ങളിൽ ചർച്ച..

സെപ്റ്റംബർ 28 : രാത്രി പത്തോടെ ജമ്മു-കാശ്മീർ അതിർത്തി ഗ്രാമങ്ങളിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ തുടങ്ങി. പരിശീലനം ലഭിച്ച ഭീകരതയെ ഇന്ത്യയിലേക്ക് അയയ്ക്കുവാനുള്ള ലോഞ്ച് പാഡുകൾ ആയിരുന്നു കമാൻഡോ സംഘത്തിന് ലക്ഷ്യം. ഭീകരരുടെ പരിശീലന കേന്ദ്രങ്ങൾ നിയന്ത്രണരേഖക്ക് അടുത്ത് ആയിരിക്കില്ല. പല ക്യാമ്പുകളും 40ഒാ അതിലധികമോ കിലോമീറ്റർ അകലെ ആണെന്നാണ് പറയപ്പെടുന്നത്. അവിടെ പരിശീലനം നൽകിയ ശേഷം ചെറിയ സംഘങ്ങളായി നിയന്ത്രണരേഖയ്ക്ക് അടുത്തുള്ള താവളങ്ങളിലേക്ക് അയച്ച് സമയവും സൗകര്യവും അനുകൂലമാകുമ്പോൾ ഇന്ത്യയിലേക്ക് വിടുകയാണ് പതിവ്. നിയന്ത്രണരേഖയോട് ചേർന്നുള്ള പാക് സൈനിക പോസ്റ്റുകളിൽ നിന്ന് അൽപ്പം പിന്നിലാണ് ഈ താവളങ്ങൾ. പൊതുവേ നിയന്ത്രണരേഖയിൽ മോട്ടോർ മെഷീൻ ഗൺ ആക്രമണം നടത്തി ഇന്ത്യൻ സൈനികരുടെ ശ്രദ്ധ തിരിച്ചു വിടുമ്പോൾ താവളങ്ങളിൽ നിന്നും ഭീകരരെ തള്ളിവിടുകയാണ് പാക്കിസ്ഥാൻ ചെയ്യുക പതിവ്.

നിയന്ത്രണരേഖയിൽ നിന്ന് മൂന്ന് കിലോമീറ്റർ മാറിയായിരുന്നു മിന്നൽ ആക്രമണത്തിലൂടെ തകർക്കാൻ ലക്ഷ്യമിട്ട പാക് ഭീകരരുടെ ഇടത്താവളങ്ങൾ. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ നിയന്ത്രണത്തിലും പാക് സേനയുടെ പിന്തുണയിലും പ്രവർത്തിക്കുന്ന ഭീകരരുടെ താവളങ്ങളിൽ നിന്നും സുരക്ഷിത അകലത്തിൽ ഇന്ത്യൻ സേന ഹെലികോപ്റ്ററിൽ വന്നിറങ്ങി. വ്യോമമേഖല ലംഘിക്കാതെ എന്നാൽ നിയന്ത്രണരേഖ കടന്നുള്ള ആക്രമണമായിരുന്നു ലക്ഷ്യം…

ലക്ഷ്യസ്ഥാനത്തെത്തി സ്ഥിതിഗതികൾ മനസ്സിലാക്കിയശേഷം കണ്ണിൽ കാണുന്ന മുഴുവൻ പേരെയും കൊലപ്പെടുത്താനായിരുന്നു സൈന്യത്തിന് നൽകിയ നിർദ്ദേശം. അർധരാത്രിയോടെ ഭീകരരുടെ നാലു കേന്ദ്രങ്ങളിലും ഒരേസമയം അക്രമണം. താവളത്തിന് സമീപത്തെ കാവൽക്കാരെ വെടിവെച്ചിട്ടു. ഭീകരതയ്ക്കു നേരെ കമാൻഡോ സംഘത്തിൻറെ കടുത്ത ആക്രമണം. വാഹനങ്ങളും ആയുധങ്ങളും തകർത്തു. കമാൻഡോ ഓപ്പറേഷൻ ലൈവ് ദൃശ്യങ്ങൾ ന്യൂഡൽഹിയിൽ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും വിവിധ സേന തലവന്മാരും കണ്ടു. ഇന്ത്യൻ സേനയുടെ റിപ്പോർട്ട് പ്രകാരം ഏഴു താവളങ്ങൾ തകർത്തു 45 ഭീകരരെ കൊലപ്പെടുത്തി.

മിന്നലാക്രമണം കഴിഞ്ഞുള്ള മടക്കം ആയിരുന്നു ആക്രമണത്തെക്കാൾ വെല്ലുവിളിയെന്ന് പിന്നീട് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. പരുക്കേറ്റ ഒരാളെപ്പോലും വിട്ടുകൊടുക്കില്ലെന്ന പ്രതിജ്ഞയും ആയിട്ടായിരുന്നു ഇന്ത്യൻ സൈന്യത്തിലെ തയ്യാറെടുപ്പുകൾ. ഭീകര കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം ആദ്യം അറിയാതിരുന്ന പാക്സേന അപകടം തിരിച്ചറിഞ്ഞതോടെ ഇന്ത്യൻ സംഘത്തിന് നേരെ നിരന്തരം വെടിയുതിർത്തു. മടക്ക വഴിയിൽ തുറസ്സായ 60 മീറ്റർ ഭാഗത്ത് നമ്മുടെ കമാണ്ടോകൾക്ക് ഇഴഞ്ഞ് നീങ്ങേണ്ടി വന്നു.

സെപ്റ്റംബർ 28ന് അർധരാത്രി ആരംഭിച്ച ദൗത്യം പൂർത്തിയാക്കി 29ന് രാവിലെ ഒമ്പതോടെ ബേസ് ക്യാമ്പിലേക്ക് കമാൻഡോസ് എത്തിയതോടെ ദൗത്യം സമ്പൂർണ്ണവിജയമായി. കമാൻഡോ സംഘത്തിൻറെ തലവനും അജിത് ഡോവലും പ്രധാനമന്ത്രിയെ കണ്ടു. പാക് സൈനിക മേധാവിയെ വിളിച്ച് ഡെമോ അക്രമണ വിവരങ്ങൾ അറിയിച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങുമായി ഈ വിഷയം പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു. വിവിധ സംസ്ഥാന സർക്കാരുകൾക്കും വിവിധ പാർട്ടി നേതാക്കൾക്കും ആക്രമണം സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം വിവരങ്ങൾ കൈമാറി. രാജ്യ സുരക്ഷയ്ക്ക് വേണ്ടി നടത്തിയ ഈ ആക്രമണത്തിൽ കേന്ദ്ര സർക്കാറിനൊപ്പം ആണെന്ന് അന്നത്തെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. മിന്നൽ ആക്രമണത്തിന് പിന്നാലെ അതിർത്തിയിലും ഇന്ത്യ കാവൽ ശക്തമാക്കി. ജമ്മുകാശ്മീരിലെയും പഞ്ചാബിലെയും രാജസ്ഥാനിലേയും ഗുജറാത്തിലെയും രാജ്യാന്തര അതിർത്തികൾ ജാഗ്രത പാലിക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകി. പക്ഷേ പാക്കിസ്ഥാൻ അനങ്ങിയില്ല.

ഇതിനെപ്പറ്റി ലഫ്റ്റനൻറ് ജനറൽ ഡി എസ് ഹൂഡ പറഞ്ഞതിങ്ങനെ.. “ശക്തമായ ഒരു സന്ദേശം പാക്കിസ്ഥാനു നൽകാനാണ് നിയന്ത്രണ രേഖ കടന്ന് അക്രമിച്ചത്. മറ്റു വഴികളിലൂടെ ഒന്നും ഇതുപോലൊരു സന്ദേശം നൽകാനാവില്ല.” പോരാളികൾക്കെതിരെ 2015 ജൂണിൽ മ്യാൻമർ അതിർത്തി കടന്ന് ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയിരുന്നു. അതിനെതുടർന്ന് പാക് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും ഇങ്ങനെ ഒരു പ്രസ്താവന വന്നിരുന്നു – “മ്യാൻമർ അല്ല പാക്കിസ്ഥാൻ. ഞങ്ങൾക്ക് നേരെ എന്തെങ്കിലും സാഹസത്തിന് ഇന്ത്യ മുതിർന്നാൽ ഉചിതമായ മറുപടിയായിരിക്കും” എന്ന വിധത്തിലായിരുന്നു പ്രസ്താവനകൾ. പക്ഷേ മിന്നൽ ആക്രമണത്തിന് പിന്നാലെ പാക്കിസ്ഥാൻ ഒരു വിരൽ പോലും അനക്കിയില്ല. അവർക്കു മേലുള്ള ഇന്ത്യയുടെ ധാർമിക വിജയം കൂടിയായിരുന്നു അത്. കിടന്നുള്ള ആക്രമണമാണ് പാക്കിസ്ഥാനെ നിശബ്ദമാക്കിയത്. ദൂരെ നിന്ന് മിസൈൽ കൊണ്ടോ മറ്റോ മറുപടി കൊടുത്താൽ ഇത്തരത്തിൽ ഒരു സന്ദേശം അവരിലേക്ക് എത്തില്ലായിരുന്നു. മിന്നലാക്രമണം നടന്നിട്ടില്ലെന്ന് ഭരണകൂടം പറഞ്ഞപ്പോൾ തന്നെ വ്യക്തമായിരുന്നു തിരിച്ചടികൾ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല എന്ന്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post