മാസങ്ങളോളം ഇരുട്ടു വീഴാത്ത സ്വാൽബാർഡിലേക്ക് ഒരു യാത്ര !!

Total
16
Shares

വിവരണം – ഹർഷ പ്രകാശ്.

ഭൂമിയുടെ വടക്കെ ധ്രുവതിന് ചുറ്റുമുള്ള, ആര്‍ട്ടിക് സര്‍ക്കിളിന്റെ (63° 33 N) ഉള്ളിലുള്ള പ്രദേശത്തെയാണ് പൊതുവെ Arctic Region എന്ന് വിളിക്കാവുന്നത്. Arctic Ocean ഉം അതിനു ചുറ്റിപ്പറ്റിയുള്ള ചെറു കടലുകളും Alaska, Finland, Iceland, Green Land, Canada, Norway Russia, Sweden എന്നിവയുടെ വടക്കന്‍ പ്രദേശങ്ങളും ഉള്‍പ്പെടുന്നു. ഇവിടത്തെ കാലാവസ്ഥ കാഠിന്യമുള്ള മഞ്ഞുകാലവും, സുഖമുള്ള ചൂടുകാലവും കലര്‍ന്നവയാണ്. മരങ്ങള്‍ പൊതുവേ വളരാറില്ല.

Bush അല്ലെങ്കില്‍ Shrubs 2 മീറ്റര്‍ ഉയരത്തില്‍ വരെയൊക്കെ വളരാറുണ്ട്. Mosses & Litchens എന്നു പറയപ്പെടുന്ന കട്ടിയുള്ള പായലാണ് ഏറ്റവും അധികം കാണപ്പെടുന്നത്, അതു തന്നെ മഞ്ഞും, ഐസും ഇല്ലാത്തപ്പോള്‍. Permafrost എന്നൊരു പ്രതിഭാസവും വളരെ അധികമായി Arctic Region ല്‍ കാണപ്പെടുന്നു. ഭൂമി, അതായത് മണ്ണ്, കല്ല്, പാറക്കഷ്ണങ്ങള്‍ തുടങ്ങിയവ തണുപ്പിന്റെ കാഠിന്യം മൂലം രണ്ടോ അതിലധികമോ വര്‍ഷത്തേക്ക് ഉറഞ്ഞ് പോകുന്നതിനെയാണ് Permafrost എന്നു പറയുന്നത്.


Svalbard: Norway യുടെ archipelago ല്‍ Arctic Region ല്‍ ഉള്ള ദ്വീപ സമൂഹം. 74°-84°N മുതല്‍ 10°-35° E വരെയും പരന്നു കിടക്കുന്നു. ഏറ്റവും വലിയ ദ്വീപ് Spitsbergen , തലസ്ഥാനം Longyearbyen. Flight services only from Norway.

Svalbard എന്ന പേര് ഓര്‍ക്കുമ്പോള്‍ തന്നെ എപ്പോഴും മനസ്സില്‍ ഒരു കുളിരാണ്. ഒരുപാട് കാലത്തെ കാത്തിരിപ്പിന് ശേഷമാണ് സ്വപ്നതുല്യമായ ഈ യാത്ര ചെയ്യാന്‍ സാധിച്ചത്. ഓസ്ലോവില്‍ നിന്ന് flight board ചെയ്യുമ്പോള്‍ ഇരുട്ട് വീണു തുടങ്ങിയിരുന്നു. കാണാന്‍ പോകുന്ന കാഴ്ചകളേയും, കണ്ടു തീര്‍ന്ന കാഴ്ചകളെക്കുറിച്ചുമൊക്കെ ആലോചിച്ച് മനസ്സ് എവിടേക്കോ അലഞ്ഞ് തിരിഞ്ഞു. ഇടക്കെപ്പോഴോ മയങ്ങി പോയത് അറിഞ്ഞില്ല. സൂര്യന്റെ ശക്തമായ കിരണങ്ങള്‍ മുഖത്ത് വീണാണ് ഞെട്ടി ഉണര്‍ന്നത്. ആദ്യം ഒന്ന് അമ്പരന്നെങ്കിലും പിന്നീടാണ് ഓര്‍ത്തത് മാസങ്ങളോളം ഇരുട്ടു വീഴാത്ത പ്രദേശത്തേക്കാണ് ഞാന്‍ പോവുന്നതെന്ന്.

Longyearbyen Airport ല്‍ ഇറങ്ങുമ്പോള്‍ 11 മണി കഴിഞ്ഞിരുന്നു, പക്ഷെ പകല്‍ പോലെ വെളിച്ചം. Norway ല്‍ നിന്ന് ഒപ്പം കൂടിയ സുഹൃത്തും ഞാനും കൂടി ഒരു Car rental book ചെയ്തിരുന്നു. Airport parking ലാണ് car. Luggage collect ചെയ്ത് car park ലേക്കുള്ള നടത്തത്തിലാണ് കാലാവസ്ഥയെക്കുറിച്ച് ബോധം വന്നത്. ഭയങ്കരമായ കാറ്റും ചെറുതായി snowfall ഉം ഉണ്ടായിരുന്നു. മുന്‍കൂറായി അതിനനുസരിച്ച് dress ചെയ്തിരുന്നതിനാല്‍ വലിയ ബുദ്ധിമുട്ടുകളില്ലാതെ കാറിലെത്തിപ്പെട്ടു. പാര്‍ക്കിങ്ങ് വിടുന്നതിനിടയില്‍ തന്നെ എയര്‍പ്പോര്‍ട്ട് മുഴുവനായി അടച്ചിരുന്നു. വഴിയിലൊന്നും ഒരു മനുഷ്യനെപ്പോലും കാണാത്തതും town center ല്‍ ഉള്ള കടകള്‍ അടഞ്ഞിരിക്കുന്നതും ആണ് ഇത് പാതിരാത്രിയാണെന്ന് ഓര്‍മ്മപ്പെടുത്തുന്നത്.

യാത്രകളില്‍ പൊതുവേ hostel ആണ് താമസിക്കാന്‍ തിരഞ്ഞെടുക്കാറ്. Svalbard ഉം അങ്ങനെ തന്നെ. Gjestehuset 102 എന്നാണ് ഞാന്‍ താമസിച്ച hostel ന്റെ പേര്. പുഞ്ചിരിയോടെ Receptionist ഞങ്ങളെ സ്വീകരിച്ചു. Shoes ഉള്ളില്‍ ഉപയോഗിക്കാന്‍ പാടില്ലാത്തതു കൊണ്ട് reception ന്റെ മുന്നില്‍ അതിനായി സജ്ജീകരിച്ച stand കളില്‍ ഊരി വെപ്പിച്ചു. എന്റെ Dorm ന്റെ താക്കോലും വാങ്ങി First Floor ലേക്ക് വെച്ചു പിടിച്ചു. Hungary യില്‍ നിന്നുള്ള ഒരു scientist ഉം China യില്‍ നിന്നുള്ള ഒരു traveler ഉം ആണ് ഇന്നത്തെ എന്റെ buddies.

കാഴ്ചകൾ കാണാനുള്ള മനസ്സിന്റെ ആവേശമാണ് എന്റെ ശരീരത്തിന്റെ energy എന്ന് എനിക്ക് പല യാത്രകളിലും തോന്നാറുണ്ട്. സമയം 1 AM കഴിഞ്ഞിട്ടും ഉറങ്ങാത്ത എന്റെ റൂമീസിനോട് പിന്നെ കാണാമെന്ന് പറഞ്ഞ് backpack lockerൽ വെച്ചിട്ട് ഞാൻ reception ലേക്ക് ചെന്നു. Boots വലിച്ച് കയറ്റുന്നതിനിടയിൽ ഇപ്പോൾ തന്നെ പുറത്തേക്കിറങ്ങുകയാണോ എന്ന കുശലാന്വേഷണവുമായി receptionist അടുത്തേക്ക് വന്നു. അവർ main doorന്റെ password ഒരു പേപ്പറിൽ ‍എഴുതി കയ്യിൽ തന്നു. ആദ്യം കയറിയപ്പോൾ ഫോണ്‍ ചെയ്ത് അവരെ കൊണ്ട് തുറപ്പിക്കുകയാണ് ചെയ്തത്.

എന്തായാലും ഇരുട്ടല്ലല്ലോ എന്ന ധൈര്യത്തിൽ ഇറങ്ങി നടന്നു ഒരു ലക്ഷ്യവുമില്ലാതെ. ചുറ്റുമുള്ള മഞ്ഞുമലകൾ ഉരുകാൻ തുടങ്ങിയിരുന്നു. അവ ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളായും പിന്നീട് അരുവികളായും പലവഴി ഒഴുകി കടലിലലിയുന്നുണ്ടായിരുന്നു. ഭയങ്കര കാറ്റുണ്ടായിരുന്നെങ്കിലും ഭാഗ്യത്തിന് snowfall നിന്നിരുന്നു. വളരെ കുറച്ചു റോഡുകളേ ഇവിടെ ഉള്ളൂ. ഉള്ളവയെല്ലാം വളരെ വീതി കുറഞ്ഞതുമാണ്. കുറച്ച് മാസങ്ങളിലേ ഇവിടെ കാറൊക്കെ ഓടിക്കാൻ‍ സാധിക്കൂ. എല്ലാവര്‍ക്കും snow mobile ഉണ്ട്. അതാണ് പ്രധാന വാഹനം.

നടന്ന് ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ‍ കുറച്ച് മുന്നിലായി പൂച്ചയേക്കാൾ വലിപ്പമുള്ള തൂവെള്ള നിറത്തിലുള്ള എന്തോ ഒന്ന് റോഡ് മുറിച്ച് കടന്ന് ഓടിപ്പോയി. ദൈവമേ!! ഒന്ന് ഞെട്ടി.. ഇനി വല്ല polar bearന്റെ കുട്ടിയുമാവുമോ?? വന്നിറങ്ങിയ അന്നു തന്നെ ഇവിടെ അവസാനിക്കാനാണോ വിധി? എന്നൊക്കെ ഒറ്റ നിമിഷത്തിൽ ചിന്ത പോയി. ഇനി മുന്നോട്ട് തുടരണോ, തിരിച്ചു പോകണോ? ആകെ confusion.. ഞാൻ കണ്ടത് എന്തിനെയാണെന്നറിയാൻ അത് ഓടിപ്പോയ തൊട്ടടുത്ത കുന്നിലേക്ക് നോക്കി. പക്ഷെ അത് മഞ്ഞുമായി അലിഞ്ഞു ചേര്‍ന്നിരുന്നു. മറ്റൊന്നിൻ ധര്‍മ്മയോഗത്താൽ അതുതാനല്ലയോ ഇത് എന്ന ഉല്‍പ്രേക്ഷ അലങ്കാരം ആണ് ഓര്‍മ്മ വന്നത്.

എന്തായാലും risk എടുത്ത് ഇനി മുന്നോട്ട് പോക്ണ്ടേന്ന് തീരുമാനിച്ച് തിരിച്ച് ഹോസ്റ്റലിലേക്ക് പോയി. അധികം വൈകാതെ തിരിച്ചെത്തിയ എന്നെ കണ്ട് receptionist ഒരു വല്ലാത്ത ചിരി പാസ്സാക്കിയില്ലേ എന്ന് ഒരു സംശയം. മലയാളിയുടെ സ്ഥായി ഭാവമായ പുച്ഛം ആണോ? ഏയ്, ആവില്ല.. തോന്നിയതായിരിക്കും. എന്തായാലും റൂമിൽ ചെല്ലുമ്പോൾ‍ Chinese traveller ഉറങ്ങിയിരുന്നു. Hungarian Scientist, bed lamp ന്റെ സഹായത്താൽ‍ വായനയിലുമായിരുന്നു. പുള്ളിയോട് Good Night പറഞ്ഞ് മുകളിലുള്ള എന്റെ bunkൽ ‍ ഞാൻ കയറി കിടന്നു. അപ്പോൾ ഇനി രാത്രി ശുഭരാത്രി..

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post