കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് കേരളത്തിലെ ടൂറിസ്റ്റു കേന്ദ്രങ്ങൾ നാളെ തുറക്കും

Total
114
Shares

കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിച്ചതു മൂലം ഏറ്റവുമധികം പ്രതിസന്ധി നേരിട്ട ഒരു മേഖലയാണ് ടൂറിസം. ഇന്നു റെഡിയാകും, നാളെ റെഡിയാകുമെന്നു പറഞ്ഞു കാത്തിരിപ്പ് മാസങ്ങൾ പിന്നിട്ടെങ്കിലും നമ്മുടെ കേരളത്തിലെ ടൂറിസം മേഖല ലോക്ക്ഡൗണിൽ തന്നെയായിരുന്നു. ഇതിനിടയിൽ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നിയന്ത്രണങ്ങളോടെ ടൂറിസം പുനരാരംഭിച്ചിരുന്നു. ഇപ്പോഴിതാ നമ്മുടെ കേരളത്തിലും ടൂറിസം ഉയർത്തെഴുന്നേൽക്കുകയാണ്.

മാസമായി അടഞ്ഞുകിടക്കുന്ന സംസ്​ഥാനത്തെ ടൂറിസം കേന്ദ്രങ്ങൾ ഒക്ടോബർ 12 തിങ്കളാഴ്ച മുതൽ മുതൽ തുറക്കുവാൻ തീരുമാനമായിരിക്കുകയാണ്. എന്നാൽ ബീച്ചുകൾ ഒഴികെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ മാത്രമായിരിക്കും ഇപ്പോൾ തുറക്കുക. അതേസമയം നവംബർ മുതൽ ബീച്ചുകളും സഞ്ചാരികൾക്കായി തുറന്നു കൊടുക്കും.

ടൂറിസ്റ്റു കേന്ദ്രങ്ങൾ തുറന്നുവെന്നു കരുതി പഴയപോലെ മതിമറന്നാസ്വദിക്കാൻ കഴിയില്ലെന്നു കൂടി ഓർക്കണം. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണം. കോവിഡ് രോഗലക്ഷണങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ ടൂറിസ്റ്റുകൾ യാത്ര ചെയ്യാൻ പാടില്ല. മാസ്ക് നിർബന്ധമായും ധരിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും രണ്ട് മീറ്റർ സാമൂഹിക അകലം മറ്റുള്ളവരിൽ നിന്നും പാലിക്കുകയും വേണം. സന്ദർശനവേളത്തിൽ കോവിഡിൻ്റെ ലക്ഷണങ്ങളെന്തെങ്കിലും ഉണ്ടാകുകയാണെങ്കിൽ ഉടൻ തന്നെ ആരോഗ്യപ്രവർത്തകരുടെ സേവനം തേടേണ്ടതാണ്.

സന്ദര്ശകരെപ്പോലെതന്നെ വിനോദസഞ്ചാര കേന്ദ്രങ്ങളും, ഹോട്ടലുകളും, അവിടത്തെ ജീവനക്കാരുമെല്ലാം കോവിഡ് പ്രോട്ടോക്കോൾ പാലിച്ചിരിക്കണം. സഞ്ചാരികളുടെ ടെമ്പറേച്ചർ പരിശോധിക്കുന്നതിനും, കൈകൾ സോപ്പിട്ട് കഴുകുന്നതിനും, സാനിട്ടൈസർ ഉപയോഗിക്കുന്നതിനുമെല്ലാം സൗകര്യങ്ങൾ ഒരുക്കിയിരിക്കണം. നടപ്പാതകളും കൈവരികളും ഇരിപ്പിടങ്ങളുമെല്ലാം സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കണം. അതോടൊപ്പം തന്നെ ടൂറിസം കേന്ദ്രങ്ങളിലെത്തുന്നവരുടെ പേരും വിശദവിവരങ്ങളും രേഖപ്പെടുത്തുകയും വേണം.

ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ടിക്കറ്റുകൾ എടുക്കുന്നത് പരമാവധി ഓൺലൈൻ മുഖേനയാക്കണം. സഞ്ചാരികൾ ഹോട്ടലുകളിൽ റൂം എടുക്കുന്നതും ഇത്തരത്തിൽ ഓൺലൈനായി തന്നെ ചെയ്യണം. ഇതിനായി വിവിധ ബുക്കിംഗ് സൈറ്റുകളെ ആശ്രയിക്കാവുന്നതാണ്. ഹോട്ടലുകളും റിസോർട്ടുകളും പൂർണ്ണമായും തുറന്നു പ്രവർത്തിക്കുന്നതോടൊപ്പം തന്നെ ഹൗസ്ബോട്ടുകൾ, ടൂറിസ്റ്റ് ബോട്ടുകൾ മുതലായവയ്ക്കും സർവ്വീസ് നടത്തുവാൻ അനുമതിയുണ്ട്. ഏറെ നാളുകളായി പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ആലപ്പുഴ, കുമരകം എന്നിവിടങ്ങളിലെ ഹൗസ്ബോട്ട് ഉടമകൾക്കും ജീവനക്കാർക്കും ആശ്വാസകരമാണ് ഈ വാർത്ത.

കേരളത്തിന് പുറത്തു നിന്നുള്ള സഞ്ചാരികൾക്ക് ഏഴു ദിവസം വരെയുള്ള സന്ദർശനത്തിന് ഇവിടെ ക്വാറന്റൈൻ നിർബന്ധമല്ല. എന്നാൽ ഇത്തരത്തിൽ അതിർത്തി കടന്നു വരുന്ന സഞ്ചാരികൾ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഇങ്ങനെ വരുന്നവർ ഏഴു ദിവസത്തിൽക്കൂടുതൽ ഇവിടെ തങ്ങുവാനിടയായാൽ സ്വന്തം ചെലവിൽ കോവിഡ് ടെസ്റ്റിന് വിധേയരാകേണ്ടതുണ്ട്.

കോവിഡിനെതിരെ പൊരുതുന്നതിനോടൊപ്പം സുരക്ഷിതമായ മാർഗ്ഗങ്ങൾ കൈക്കൊണ്ട് നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകണം. യാത്രകൾ പോകാതെ എക്കാലത്തും വീട്ടിലിരിക്കുക എന്നത് എല്ലാവർക്കും പറ്റുന്ന ഒരു കാര്യമല്ലല്ലോ. ടൂറിസത്തെ ആശ്രയിച്ചു ജീവിക്കുന്ന ഒരുപാട് കുടുംബങ്ങൾ നമുക്കിടയിലുണ്ട്. അവർക്കും ജീവിക്കണം.. അതുപോലെ നമുക്ക് എല്ലാവർക്കും ജീവിക്കണം. പഴയപോലെ കോവിഡിനെ ഒട്ടും പേടിക്കാതെ, മാസ്‌ക്ക് ഇടാതെ പുറത്തിറങ്ങി നടക്കുവാനുള്ള സമയം ഉടനെ കൈവരുമെന്ന പ്രത്യാശ മനസ്സിൽ നിറയ്ക്കാം.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

എന്താണ് ദുബായ് എക്സ്പോ? അവിടെ എന്തൊക്കെ കാണാം? ആകർഷണങ്ങൾ…

ഇപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും, പിന്നെ പ്രവാസി സുഹൃത്തുക്കൾക്കിടയിലും സംസാരവിഷയമായിരിക്കുന്ന ഒന്നാണ് ദുബായ് എക്സ്പോ. എന്താണ് ഈ ദുബായ് എക്സ്പോ എന്ന് ശരിക്കും അറിയാത്ത ചിലരെങ്കിലും നമുക്കിടയിലുണ്ടാകും. അവർക്കായി ദുബായ് എക്സ്പോയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാം. ബ്യൂറോ ഒഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസിന്റെ മേൽനോട്ടത്തിൽ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post