ചരിത്രമുറങ്ങുന്ന ഗാമയുടെ കാൽ പാദങ്ങളെതേടി ഒരു സഞ്ചാരം

Total
0
Shares

വിവരണം – Mihraj UK.

നമുക്ക് അല്‍പം വര്‍ഷം പിറകോട്ട് പോകാം എങ്കില്‍ മാത്രമേ എന്‍റെ സഞ്ചാരം പൂര്‍ണ്ണമാകുകയുള്ളു. 1498 മെയ് 20, കോഴിക്കോട്ടെ ”കപ്പക്കടവില്‍”ആരെയും അത്ഭുതപെടുത്തുന്ന വെത്യസ്ഥമായ ഒരു പായക്കപ്പല്‍ അടുത്തിരിക്കുന്നു. ആരാണ് ആ സഞ്ചാരി എന്നറിയുവാനായി ഇരുപതോളം മുക്കുവന്‍മാര്‍ ചെറുതോണിയില്‍ പായക്കപ്പലിനടുത്തെത്തി സാകുതം വീക്ഷിച്ചു. ഇളകിയാടുന്ന പായക്കപ്പലിന് മുകളില്‍ ഗാംഭീര്യത്തോടെ ഒരാള്‍ ഏവരേയും വീക്ഷിക്കുന്നുണ്ടായിരുന്ന. അദ്ദേഹമാണ് ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ അധിപന്‍ എന്ന് പിന്നീട് വിളിപ്പേര്കിട്ടിയ ‘വാസ്ക്കോഡ ഗാമ’.

വളരെ ധനികരായ നാട്ടുകാരെ പ്രതീക്ഷിച്ച ഗാമക്ക് ഇവരെ കണ്ടപ്പോൾ നിരാശ തോന്നി. കറുത്ത നിറമുള്ളതും കുറുവുമാത്രം വസ്ത്രം ധരിക്കുന്നവരെ അദ്ദേഹം അല്പം ഭയത്തോടു കൂടിയാണ് കണ്ടത്. എങ്കിലും അതൊന്നും ജന്മനാല്‍ സഞ്ചാരിയും വ്യാപാരിയുമായ ഗാമയെ പിന്തിരിപ്പിച്ചില്ല. കോഴിക്കോട് അദ്ദേഹം ആദ്യമായി ചരിത്രത്തിലേക്കുള്ള കാല്‍വെയ്പ്പ് നടത്തി. ഇന്ത്യ എന്ന മഹാരാജ്യത്തെ നൂറ്റാണ്ടുകളോളം കാല്‍കീഴിലാക്കാന്‍ ഉതകുന്ന കാല്‍വെയ്പ്പ്.

സാമൂതിരിയുമായുള്ള കൂടിക്കാഴ്ച പ്രതീക്ഷീച്ചത്ര വിജയകരമായിരുന്നില്ല ഗാമയ്ക്ക്. ഗാമ സ്വർണ്ണവും വെള്ളിയും കാഴ്ചയായി കൊടുക്കാതെ വസ്ത്രങ്ങളും ചില പാത്രങ്ങളും കുറച്ച് പഞ്ചസാരയും മറ്റുമാണ്‌ കൊടുത്തത്. എന്നാല്‍ സാമൂതിരി വ്യാപരം നടത്തുവാന്‍ ആഗ്രഹിച്ചത് അറബികളുമായിട്ടായിരുന്നു. എങ്കിലും മഹാമനസ്കനായ രാജാവ് ഗാമയ്ക്ക് കരയിൽ ഒരു പാണ്ടികശാല പണിയാൻ അനുവാദം നൽകി. എങ്കിലും സാമൂതിരിരാജാവുമായി ചില അസ്വാരസ്യങ്ങള്‍ കാരണം ഗാമ കോലത്തിരിയുമായി സൗഹൃദത്തിലായി. പിന്നീട് അദ്ദേഹം വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. കോലത്തിരിയുമായി വ്യാപാര ബന്ധത്തിൽ ഏർപ്പെട്ട ഗാമ 1498 ഒക്ടോബർ 5 നു സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചു പോയി.

1499 സെപ്തംബറിൽ സ്വന്തം നാട്ടിൽ എത്തിയ ഗാമയ്ക്ക് വിരോചിതമായ വർവേല്പാണ് പോർട്ടുഗലിലെ നാട്ടുകാർ നൽകിയത്. 170 പേരുമായി യാത്ര പുറപ്പെട്ട സംഘത്തിലെ ഗാമയടക്കം 54 പേർ മാത്രമാണ്‌ തിരിച്ചെത്തിയത്. വ്യാപാരത്തിന്റെ അടിസ്ഥാനത്തിൽ യാത്ര വൻ വിജയമായിരുന്നു. യാത്രക്ക് ചെലവായതിന്റെ 60 ഇരട്ടിയോളം വിലവരുന്ന ചരക്കുകളായിരുന്നു ഗാമ കൊണ്ടുവന്നത്. ചരക്കുകൾക്ക് പുറമേ 16 കേരളീയരുമുണ്ടായിരുന്നു. അതീവ സന്തുഷ്ടനായ മാനുവൽ രാജാവ് അദ്ദേഹത്തിന് അളവറ്റ പ്രതിഫലം നൽകി. അദ്ദേഹത്തെ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ”അധിപന്‍”എന്ന ബഹുമതി നൽകി ആദരിച്ചു. പിന്നീടുണ്ടായത് ഏവര്‍ക്കും പരിചിതമായ ചരിത്രമാണ്.

ഇന്നത്തെ എന്‍റെ സൈക്കിള്‍ യാത്ര ചരിത്രപ്രധാനമായ ‘കാപ്പാട്’ എന്ന സ്ഥലത്തേക്കായിരുന്നു. ഈ ചരിത്രം ഓര്‍മ്മിപ്പിക്കാതെ നിങ്ങളെ കാപ്പാട് കാണിക്കുന്നതില്‍ അര്‍ഥമില്ലാത്തത് കൊണ്ടുമാത്രമാണ് മുകളില്‍ ചെറിയരീതിയില്‍ ചരിത്രം ചികഞ്ഞത് ക്ഷമിക്കുക. കോഴിക്കോട് നിന്നും 16 കിലോമീറ്ററാണ് കാപ്പാട് എന്ന സ്ഥലത്തേയ്ക്കുള്ളത്.’കപ്പകടവ്’ എന്നും ഈ സ്ഥലത്തിന് പേരുണ്ട്.

ഞാനും കൂട്ടുകാരന്‍ ഇര്‍ഷാദും രാവിലെതന്നെ സൈക്കിളുമെടുത്ത് കാപ്പാട് ബീച്ചിലെത്തി. സിമന്‍റ് കട്ടകളാല്‍ നിലം പാകിയ ഒരു പാര്‍ക്കാണ് ആദ്യം കണ്ടത്.കാപ്പാട് ബീച്ചിൽ വിനോദസഞ്ചാരം വികസിക്കുന്നതിനോടു നാട്ടുകാർക്ക് വലിയ താത്പര്യമില്ല എന്ന് ആരോപണം കൂടി ചിലർ ഉന്നയിക്കാറുണ്ട്.അത് ശെരിയാണെന്ന് എനിക്കും തോന്നി. കാരണം വടക്ക് ഭാഗത്തായി കോടികള്‍ മുടക്കി നിര്‍മിച്ച ഒരു പാര്‍ക്ക് ഇപ്പോള്‍ ആകെ വ്യത്തികേടായി കിടുക്കുന്നുണ്ടായിരുന്നു. എങ്കിലും ഏതൊരു സഞ്ചാരികളെയും ആകർഷിക്കാൻ തക്ക സുന്ദരവും വിസ്തൃതവുമായ കടൽത്തീരം കൊണ്ട് അനുഗൃഹീതമാണ്‌ കാപ്പാട് ബീച്ച്. എനിക്ക് കാണേണ്ടിയിരുന്നത് ‘ഗാമ’ കാലുകുത്തി എന്ന് പറയപെടുന്ന സ്ഥലമായിരുന്നു.

റോഡരികിലായി ചിലര്‍ മത്സ്യബന്ധനത്തിനായുള്ള വല കെട്ടുന്ന തിരക്കിലായിരുന്നു.അവരോടായി ഞാന്‍ ചോദിച്ചു. “ചേട്ടാ എവിടെയാ ഈ വാസ്ഗോഡ ഗാമ കാല് കുത്തിയ സ്ഥലം”? ഇതെന്ത് ചോദ്യം എന്നമട്ടില്‍ അവര്‍ എന്നെനോക്കി ഒരു നൂറ് ചോദ്യം ഇങ്ങോട്ട്. “എവിടാ, ആരാ, എന്ത്ചെയ്യുന്നു” അങ്ങനെ സംശയകണ്ണോടെ എല്ലാവരുടെയും നോട്ടവും. എന്‍റെ ജോലിയും കൂടെയുള്ള ഇര്‍ഷാദ് പോലീസാണ് എന്ന് പറഞ്ഞതോടെ അവന്മാരുടെ ചോദ്യം നിന്നു. കൂടെ വഴി ക്യത്യമായി പറഞ്ഞുതരുകയും ചെയ്തു.

ഗാമ കാല് കുത്തി എന്ന് എഴുതിയ ഒരു സ്തൂപം കണ്ട് ഞാനാകെ സംശയത്തിലായി. കാരണം ബീച്ചില്‍ നിന്നും ഒരു അഞ്ചൂറ് മീറ്റര്‍ വെത്യാസമെങ്കിലും കാണും ഈ സ്തൂപത്തിലേക്ക്. അങ്ങനെയെങ്കില്‍ ഗാമയെങ്ങനെ കപ്പലില്‍വന്ന് ഇവിടെ കാല് കുത്തും. അടുത്തുള്ള ആള്‍ പറഞ്ഞത് കടല്‍ താഴേക്ക് ഇറങ്ങിയതാണ് എന്നാണ്. അത് എനിക്കെന്തോ വിശ്വാസം വന്നില്ല. അവിടെനിന്നും നേരെ കാപ്പാട് ബീച്ചിലെ സൗന്ദര്യമുഖമായ പാറകെട്ടുകള്‍ക്ക് മുകളിലേക്ക് സൈക്കിളും കൊണ്ട് വലിഞ്ഞ്കയറി. അതിന് തൊട്ട് താഴെയായി ചില ചെറുപ്പക്കാര്‍ കടലില്‍ താഴ്ന്നിറങ്ങി കല്ലുമ്മകായ പറിച്ചെടുക്കുന്നതും കാണാമായിരുന്നു.

 

പാറക്കെട്ടുകള്‍ക്ക് ചുറ്റിലും സംരക്ഷണവേലി നിര്‍മിച്ചിരുന്നു. മുംമ്പ് അത് വഴി വന്നപ്പോള്‍ അത്തരമൊരു വേലി ഉണ്ടായിരുന്നില്ല. നയനസുന്ദരമായ കാഴ്ചയാണ് ആ പാറക്കെട്ടുകള്‍ക്ക് മുകളില്‍നിന്നും നോക്കിയാല്‍ ഇരുവശത്തും കാണാനാവുക. നമ്മള്‍ ഗോവയില്‍ എത്തിയ ഒരു പ്രതീതി. കാപ്പാട് ബീച്ചിന്റെ വടക്ക് ഭാഗത്ത് പാറക്കെട്ടുകളും അതിനോട് ചേർന്നുള്ള ശ്രീകുറുംബ ക്ഷേത്രവും സന്ദർശകർക്ക് അതീവ ഹൃദ്യമായ കാഴ്ചയാണ്‌. ഒറുപൊട്ടും കാവ്‌ എന്നറിയപ്പെടുന്ന ഈ പുരാതന ക്ഷേത്രം തദ്ദേശീയരായ അരയന്മാരുടെ പ്രധാന ആരാധനാ കേന്ദ്രമാണ്‌. അതിന് തെക്കുഭാഗത്ത് കാറ്റാടി മരങ്ങൾ നിറഞ്ഞ കടൽത്തീരം വിനോദ സഞ്ചാരികൾക്ക് കടൽക്കാറ്റേറ്റ് വിശ്രമിക്കാനുള്ള സൗകര്യം നൽകുന്നു.

കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ പണികഴിപ്പിച്ച ഒരു റിസോർട്ട് ബീച്ചിന്റെ തെക്കുവശത്ത് പ്രവർത്തിക്കുന്നുണ്ട്. അവിടെ പോയി ചിത്രങ്ങള്‍ പകര്‍ത്തുവാനായി അനുവാദം ചോദിച്ചപ്പോള്‍ “നോ” എന്ന് പറഞ്ഞു. അവര്‍ക്ക് വേണ്ടെങ്കില്‍ നമുക്കെന്ത്…ഹല്ല പിന്നെ. അവിടെനിന്നും അല്‍പം ദൂരെക്കാണുന്ന ഒരു കടല്‍ഭിത്തി എന്‍റെ കണ്ണിലുടഞ്ഞു. ഈ സൈക്കിളും കൊണ്ട് അത് വരെ പോകാമെന്ന് കൂടെയുള്ള ആളും സമ്മതിച്ചു. എന്നാല്‍ അല്‍പംകൂടെ മുന്നോട്ട് പോയതും ഞങ്ങളെ കാത്തിരുന്നത് പൊട്ടിപൊളിഞ്ഞ റോഡായിരുന്നു. ഒരു മൂന്ന് കിലോമീറ്ററോളം റോഡ് പൊളിഞ്ഞിരുന്നു.

വളരെ സാവധാനം മുന്നോട്ട് പോയിരിക്കെയാണ് ഞങ്ങള്‍ ആ കാഴ്ചകണ്ടത്. ഒരു കുഞ്ഞ് മുതലയുടെ വലിപ്പമുള്ള ‘ഉടുമ്പ്’. മാന്യനായ ഉടുമ്പായത് കാരണം എന്നെനോക്കി അല്‍പനേരം നാവ് പുറത്തേക്ക് നീട്ടി ഫോട്ടോയ്ക്ക് പോസ്ചെയ്തു. ഞാനതിനെ ആദ്യമായാണ് നേരില്‍കാണുന്നത്. അധികം ശബ്ദമുണ്ടാക്കാതെ അല്‍പം ചിത്രമെടുത്ത് തിരികെ പോന്നു. അവരുടെ ജീവിതത്തില്‍ നമ്മളെന്തിന് ശല്യാവുന്നു.

ആ പ്രദേശത്തെ ഏറ്റവും പുരാതനമായ വിദ്യാലയമാണ് തിരുവങ്ങൂരിൽ സ്ഥിതി ചെയ്യുന്ന തിരുവങ്ങൂർ ഹയർ സെക്കന്ററി വിദ്യാലയം. ദിനംപ്രതി നൂറുകണക്കിന്‌ ആളുകൾ സന്ദർശിക്കുന്ന ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്‌ കാപ്പാട്. മലബാറിലെ പ്രദേശങ്ങൾ സന്ദർശിക്കുന്ന സ്വദേശികളും വിദേശികളുമായ ടൂറിസ്റ്റുകൾ അവരുടെ സന്ദർശന പട്ടികയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി കാപ്പാടിനെ പരിഗണിക്കുന്നു.വൈകുന്നേരങ്ങളിൽ പ്രത്യേകിച്ച് വാരന്ത്യങ്ങളിൽ ഈ ബീച്ചിൽ നല്ല തിരക്കനുഭവപ്പെടാറുണ്ട്.

കോഴിക്കോട് എത്തുന്നവര്‍ തീര്‍ച്ചായും കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്ന്തന്നെയാണ് കാപ്പാട് ബീച്ച്. വെയിലിന് ശക്തിപ്രാപിക്കുന്നതിന് മുമ്പ് ഞങ്ങള്‍ അവിടെ നിന്നും തിരികെ യാത്രയായി. ഒരുപാട് ചരിത്രമുറങ്ങുന്ന മണ്ണിലാണ് ഞാന്‍ ജനിച്ചത് എന്നതില്‍ തെല്ലൊരു അഭിമാനത്തൊടെ ഞാന്‍ വീട്ടിലേക്ക് തിരിച്ചു. വീണ്ടും എത്താം എന്ന് സ്വയം മന്ത്രിച്ച്കൊണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post