“കിഴി കിഴിയേയ്, ബിരിയാണി കിഴിയേയ്…” ഒരു ബിരിയാണിപ്പൂതി…

Total
0
Shares

വിവരണം – വിഷ്‌ണു എ.എസ്.നായർ.

വീണ്ടുമൊരു ബിരിയാണിപൂതി ഉള്ളിലുണർന്നപ്പോഴാണ് എന്തെങ്കിലും വ്യത്യസ്തമായ ബിരിയാണി കഴിക്കണമെന്ന തീരുമാനത്തിലെത്തിച്ചേർന്നത്. തിരോന്തരനും തലശ്ശേരിയെയും എല്ലാം സ്വയാത്തമാക്കിയത് കൊണ്ട് ഇത്തവണ കിഴി ബിരിയാണിയിലേക്ക് കളം മാറിച്ചവിട്ടാമെന്ന് നിശ്ചയിച്ചു. അങ്ങനെയാണ് കുമാരപുരത്തുള്ള ലാമിയ റെസ്റ്റോറന്റിലേക്ക് കുടുംബസമേതം വച്ചു പിടിച്ചത്.

പട്ടം-കുമാരപുരത്തുള്ള ഗണപതി കോവിൽ ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ്, ദേവി സ്‌കാൻസ് കഴിഞ്ഞ് ഇടതു വശത്തെ മൂന്നാമത്തെ കെട്ടിടമാണ് ലാമിയ റസ്റ്റോറന്റ്. അറബിക്ക് സ്റ്റൈലിലാണ് ഹോട്ടലിന്റെ പേര് മേലെ എഴുതി ചേർത്തിരിക്കുന്നത്.

പ്രത്യേകിച്ച് പാർക്കിങ് സ്ഥലമില്ലാത്തതിനാൽ റോഡരുകിൽ തന്നെ വണ്ടി പാർക്ക് ചെയ്തിട്ട് ഹോട്ടലിലേക്ക് കയറി. നല്ല വൃത്തിയും വെടിപ്പുമുള്ള ഹോട്ടൽ. ചുമരിൽ വരച്ചുചേർത്തതാണെന്നു തോന്നുന്ന കലാ-സൃഷ്ടികൾ. ശരാശരിയിൽ ഉയർന്നു നിൽക്കുന്ന ആമ്പിയൻസ്. തരക്കേടില്ലാത്ത സർവീസും.

സ്ഥാനം പിടിച്ചതിന് പുറകേ രണ്ട്‌ കിഴി ബിരിയാണി പറഞ്ഞു. അത്യാവശ്യം ഹോട്ടലിലൊക്കെ പോയി കഴിച്ച് (അക്ഷരം തെറ്റാതെ പറഞ്ഞാൽ മൂക്ക് മുട്ടെ തിന്ന്) പരിചയമുള്ളതിനാൽ വല്യ പ്രതീക്ഷയെന്നും ഈ ബിരിയാണി മേലെ ഇല്ലായിരുന്നു. ഓർഡർ കൊടുത്തൊരു അഞ്ച് മിനുട്ട് കഴിഞ്ഞപ്പോൾ സംഭവം മുന്നിലെത്തി. പണ്ട് ചരിത്ര സിനിമകളിലൊക്കെ രാജാക്കന്മാർ വില്ലനെ കൊന്നിട്ട് വരുമ്പോൾ പാരിതോഷികമായി കൊടുക്കുന്ന പണക്കിഴിയുണ്ടല്ലോ അതിന്റെ ബിരിയാണി വേർഷൻ.

വാഴയിലയിൽ വാഴനാരിനാൽ ബന്ധിക്കപ്പെട്ട ബിരിയാണി. കാഴ്ചയിൽ ഒരാകർഷണീയത തോന്നിയാൽ തെറ്റില്ല. വാഴനാരഴിച്ച് ആ ഇല തുറക്കുമ്പോൾ നല്ല നെയ്യിന്റെ ‘കുമാ കുമാന്നുള്ള’ മണം. കാണാൻ ചെറുതുപോലെ തോന്നിയെങ്കിലും ശരാശരിയിൽ കൂടുതൽ ക്വാണ്ടിറ്റിയുണ്ട്. ഇനി രുചിയുടെ കാര്യം പറയുകയാണേൽ നല്ല കിടു ‘സോഫ്റ്റ് ബിരിയാണി’. സോഫ്റ്റ് ബിരിയാണിയെന്നു പറയാൻ കാരണം അമിതമായ നെയ്യോ മസാലയോ ഒന്നുമില്ലാതെ അളന്നു കുറിച്ചപോലെ ചേരുവകളെല്ലാം ചേർന്ന സ്വയമ്പൻ ബിരിയാണി.

ചെറിയ അരിയും കിടുക്കാച്ചി മസാലയും തിരുവനന്തപുരത്തുകാർക്ക് ബിരിയാണിയുടെ കൂടെ ഒഴിവാക്കാൻ പറ്റാത്ത മുട്ടയും പപ്പടവും അച്ചാറും സലാഡും കൂടെയായപ്പോൾ അഡാർ കോമ്പിനേഷൻ. കഴിച്ചു തുടങ്ങിയാൽ ചുമ്മാ അലിഞ്ഞിറങ്ങുന്ന തരത്തിലുള്ള പാകം വന്ന ചോറും രണ്ട് മീഡിയം പീസ് ചിക്കനും. സംഭവം കൊള്ളാം. കഴിച്ചു കഴിഞ്ഞപ്പോൾ നോർമൽ ബിരിയാണി കഴിക്കുമ്പോൾ ഉള്ളത് പോലുള്ള ഒരു ‘ഭീകരത്വം’ വയറിന് അനുഭവപ്പെട്ടില്ലെന്നത് ആശ്ചര്യകരമായി തോന്നി.

ഇടയ്ക്കിടയ്ക്ക് അരി ഉണ്ട കെട്ടിയത് പോലുള്ള ചില അവസ്ഥാന്തരങ്ങൾ കണ്ടെങ്കിലും അതിനി കിഴി കെട്ടിയപ്പോൾ കൂടി ചേർന്നതാണോയെന്നറിയില്ല എന്നതൊഴിച്ചാൽ ഒരുപാട് പറയാൻ ഒന്നുമില്ലേലും കാഴ്ചയിലും രുചിയിലും വ്യത്യസ്തമായ ഒരു ബിരിയാണി. അത്ര തന്നെ.

വൃത്തിയുടെ കാര്യം എടുത്തു പറയേണ്ടത് തന്നെ. ഒരാളുടെ ആഹാരം കഴിഞ്ഞെന്ന് തോന്നുന്നതും ആ മേശ വൃത്തിയാക്കാൻ പിള്ളേരെത്തും. അതും ആർക്കോ വേണ്ടി ഓടിച്ച് വൃത്തിയാക്കുകയല്ല ഏതാണ്ട് പത്ത്-പതിനഞ്ച് സെക്കന്റെടുകൾ ആ മേശമേൽ പണിയെടുക്കും.

വിലവിവരം : കിഴി ബിരിയാണി – ₹ 150, ലൈം ജ്യൂസ് – ₹ 20, മിന്റ് ലൈം – ₹ 25. കൗണ്ടറിൽ ക്യാഷ് കൊടുക്കാൻ നേരത്ത് അരി ഉണ്ട കെട്ടിയത് പോലെ തോന്നിയെന്ന് പറഞ്ഞതിനോടൊപ്പം “സത്യം പറയണ്ണാ ഇത് സാധാ ബിരിയാണി വാഴയിലയിൽ കെട്ടിയതല്ലേ?” എന്ന് ചോദിച്ചെങ്കിലും സാധാ ബിരിയാണിയും കിഴി ബിരിയാണിയും രണ്ടും രണ്ടായാണ് പാചകം ചെയ്യുന്നതെന്നും അതിലെ കൂട്ടുകൾക്ക് വ്യത്യാസമുണ്ടെന്നുമായിരുന്നു മറുപടി.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

കാസർഗോഡ് ജില്ല; ചരിത്രവും വിശേഷങ്ങളും, നിങ്ങൾ അറിയേണ്ട കാര്യങ്ങൾ…

കേരളത്തിന്റെ ഏറ്റവും വടക്കു ഭാഗത്തുള്ള ജില്ലയാണ് കാസർഗോഡ്. കിഴക്ക്‌ പശ്ചിമ ഘട്ടം, പടിഞ്ഞാറ്‌ അറബിക്കടൽ വടക്ക്‌ കർണ്ണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ല(ദക്ഷിണ കനാറ ജില്ല), തെക്ക്‌ കണ്ണൂർ ജില്ല എന്നിവയാണ്‌ കാസറഗോഡിന്റെ അതിർത്തികൾ. മലയാളത്തിനു പുറമേ തുളു,കന്നട,ബ്യാരി, മറാത്തി, കോങ്കിണി,…
View Post

മൂന്നാറിൽ ഫാമിലിയായിട്ട് തങ്ങുവാൻ പറ്റിയ കിടിലൻ സ്ഥലങ്ങൾ

മലയാളികൾ ടൂർ പോകുവാൻ പ്ലാൻ ചെയ്യുമ്പോൾ ആദ്യത്തെ ലിസ്റ്റിൽ വരുന്ന ഒരു സ്ഥലമാണ് മൂന്നാർ. എന്തുകൊണ്ടാണ് മൂന്നാർ എല്ലാവർക്കും ഇത്ര പ്രിയങ്കരമായത് എന്ന ചോദ്യത്തിന് ഇന്ന് വലിയ പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല. ഒറ്റവാക്കിൽ പറഞ്ഞാൽ മൂന്നാർ പച്ചപട്ടുടുത്ത ഒരു തണുത്ത സുന്ദരിയാണ്.…
View Post

ഇന്ത്യയിലെ ‘സപ്തസഹോദരീ സംസ്ഥാനങ്ങൾ’ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കാം..

27 സംസ്ഥാനങ്ങളും 11 കേന്ദ്രഭരണ പ്രദേശങ്ങളുമടങ്ങിയ ഒരു ഫെഡറൽ ഐക്യരാഷ്ട്രമാണ് ഇന്ത്യ. ഈ സംസ്ഥാനങ്ങളിൽ ‘സപ്തസഹോദരീ സംസ്ഥാനങ്ങൾ’ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങൾ ഏതൊക്കെയെന്നു അറിയാമോ? അധികമാർക്കും അറിയാത്ത ആ അറിവാണ് ഇനി നിങ്ങളുമായി പങ്കുവെക്കുവാൻ പോകുന്നത്. പിഎസ്സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇതൊരു ഉപകാരപ്രദമായ…
View Post

‘സുൽത്താൻ ബത്തേരി’യ്ക്ക് ആ പേര് വന്നതിനു പിന്നിലെ കഥ അറിയാമോ?

ടിപ്പു സുൽത്താന്റെ കഥകൾ കേട്ടിട്ടുള്ളവരാണ് എല്ലാവരും. തെക്കേ ഇന്ത്യയിൽ പല സ്ഥലങ്ങളിലും ഇന്നും ടിപ്പുവിന്റെ അവശേഷിപ്പുകൾ ബാക്കിനിൽക്കുന്നുണ്ട് . അതിൽ ഒരിടമാണ് കേരളത്തിലെ സുൽത്താൻ ബത്തേരി. ടിപ്പു സുൽത്താന്റെ ആയുധങ്ങൾ സൂക്ഷിച്ചിരുന്ന ‘സുൽത്താൻസ് ബാറ്ററി’ എന്ന വാക്കിൽ നിന്നും വന്ന വയനാടൻ…
View Post

ഷേണായീസ്, ശ്രീധർ, പത്മ… സിനിമാലോകത്തെ ഷേണായിമാരുടെ കഥ

എഴുത്ത് – TJ ശ്രീജിത്ത് (മാതൃഭൂമി). കൊച്ചിക്ക് മാത്രമല്ല, കേരളത്തിന് തന്നെ സിനമയുടെ പുതിയ ആസ്വാദനതലങ്ങള്‍ സമ്മാനിച്ച വിസ്മയങ്ങളാണ് ഷേണായിമാരുടെ തീയേറ്ററുകള്‍. സിനിമയ്ക്ക് ടിക്കറ്റു കിട്ടാതെ ആളുകള്‍ എത്രയൊക്കെ ബഹളം കൂട്ടിയാലും ആ ടാക്കീസിലെ 15 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കും. അങ്ങോട്ടേക്ക്…
View Post

ഐഫോണിനേക്കാളും ചെറിയ, പോക്കറ്റിൽ ഒതുങ്ങുന്ന ഒരു കിടിലൻ 4K ക്യാമറ

ഒരു വ്‌ളോഗറെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഘടകം ക്യാമറ തന്നെയാണ്. DSLR മുതൽ മൊബൈൽഫോൺ വരെ ഉപയോഗിക്കുന്ന വ്‌ളോഗർമാർ നമുക്കിടയിലുണ്ട്. ഈ ഞാനടക്കം. ക്യാമറയുടെ വലിപ്പത്തെ ആശ്രയിച്ചിരിക്കും അത് ഉപയോഗിക്കുന്നവരുടെ ആയാസരഹിതമായ പ്രവർത്തനങ്ങൾ. അതായത് ക്യാമറയുടെ വലിപ്പം കുറയുന്തോറും അത് ഉപയോഗിക്കുന്നവരുടെ…
View Post

ദുൽഖർ സൽമാൻ തന്ന സമ്മാനം; തവാങിലേക്കൊരു അടിപൊളി യാത്ര..

വിവരണം – Shael Chulliyan. ‘നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി’ സിനിമ കണ്ടിറങ്ങിയ ഒരു ശരാശരി യാത്രമോഹിയുടെ സ്വപ്നമായിരുന്നു ഒരു ബുള്ളറ്റ് എടുത്ത് ഇന്ത്യ മുഴുവൻ കറങ്ങണം എന്നത്. എന്നാൽ അതിനേക്കാൾ എന്നെ മോഹിപ്പിച്ചത് മറ്റൊന്നായിരുന്നു … എന്നെ മോഹിപ്പിച്ചത് നമ്മളെ ഹസി…
View Post

അയ്യപ്പനും കോശിയും സിനിമയിലെ അട്ടപ്പാടി തേടി ഒരു യാത്ര

വിവരണം – Ajmal Ali Paleri. നീണ്ട ആറുമാസം, സഞ്ചാരിയെ സംബന്ധിച്ച് ജയിലിലകപ്പെട്ട പോലെയാണ് ദിവസങ്ങൾ കഴിഞ്ഞുപോകുന്നത്. കാടും മലയും കാട്ടാറുകളും കടൽതീരവുമെല്ലാം എനിക്ക് മിസ്സ് ചെയ്യാൻ തുടങ്ങിയിരിക്കുന്നു. വീട്ടിൽ വെറുതേയിരിക്കാൻ രസമായിരുന്ന ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു, വർക്ക് ഫ്രം ഹോം രാത്രികളെ…
View Post

ഒരു കാലത്ത് ആഡംബരത്തിൻ്റെ പ്രതീകമായിരുന്ന പ്രീമിയർ പദ്‌മിനിയുടെ വിശേഷങ്ങൾ..

പ്രീമിയർ പദ്മിനി – കാർ പ്രേമികൾക്ക് സുപരിചിതമായ പേരാണത്. എൺപതുകളിൽ ഇന്ത്യൻ കാർ വിപണിയിലെ ആവേശമായിരുന്ന ആ ഉണ്ടക്കണ്ണൻ കാറുകളെ ഇന്ത്യക്കാർക്ക് അത്ര പെട്ടെന്ന് മറക്കാൻ കഴിയുമോ?. 1960 കളില്‍ ഇന്ത്യയിലിറങ്ങിയ ഫിയറ്റ് 1100 ആയിരുന്നു പിന്നീട് പ്രീമിയർ പദ്മിനിയായി മാറിയത്.…
View Post